എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Dec 31, 2010

Kadammanitta orthodox church reconstruction

കടമ്മനിട്ട പള്ളിയുടെ പുനരുതഥാരണ പ്രവര്‍ത്തനങ്ങള്‍ 2011 ലെ പെരുന്നാളിനോടനുബന്ധിച്ചു തുടക്കമാകും.പെരുന്നാളിന് അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ലീമീസും, അഭിവന്ദ്യ എബ്രഹാം മാര്‍ സെറഫിനും നേതൃത്വം നല്‍കും.
Post suggestions
Here

Proposed:

Current view:

Old Church:



Dec 18, 2010

പരിശുദ്ധ കാതോലിക്കബാവായുടെ ക്രിസ്തുമസ് സന്ദേശം

ലോകത്തിനു മുഴുവന്‍ വെളിച്ചം പകരുവാനാണ് ക്രിസ്തു ലോകത്തിലേക്ക് വന്നത്. ആ നിലയ്ക്ക് ക്രിസ്തുമസ് വെളിച്ചത്തിന്റെ ഉത്സവമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ തന്റെ ക്രിസ്തുമസ് സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.
ക്രിസ്തുമസ് സന്ദേശം വീഡിയോ കാണുവാനായ് മലങ്കര വീഡിയോസ് സന്ദര്‍ശിക്കുക Cilck Here

Dec 14, 2010

ലഹരിമുക്ത സമൂഹം അനിവാര്യം:പരിശുദ്ധ കാതോലിക്കാബാവാ

ക്രിസ്മസ്സിന്റെ സമാധാനം അനുഭവിക്കണമെങ്കില്‍ ഒരു ലഹരിമുക്ത സമൂഹം അനിവാര്യമായതിനാല്‍ ഇക്കൊല്ലത്തെ ക്രിസ്മസ്സും പുതുവത്സരവും ലഹരി മുക്തമായി ആഘോഷിക്കുവാന്‍ കേരള ജനത തയ്യാറാവണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ബോധിപ്പിച്ചു.

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ആസക്തിക്കെതിരേ സമൂഹമനസാക്ഷിയെ ഉണര്‍ത്തുവാന്‍ ലക്ഷ്യമിട്ടുകൊണ്ട് സഭയുടെ മാനവശകതീകരണവകുപ്പ് നടപ്പാക്കുന്ന യു-ടേണ്‍ എന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ യജ്ഞത്തിന്റെ ഭാഗമായി മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിനില്ക്കുന്ന കേരളസംസ്ഥാനമൊട്ടാകെ യുവജനപ്രസ്ഥാനത്തിന്റ നേതൃത്വത്തില്‍ “ലഹരി വിരുദ്ധ സന്ദേശയാത്ര” നടത്തുന്നതാണ്.തെക്കു കന്യാകുമാരി മുതല്‍ വടക്ക് കാസര്‍കോഡുവരെ നടത്തുന്ന ഈ സന്ദേശയാത്ര പ്രധാനമായും എം. സി. റോഡുവഴിയായിരിക്കും കടന്നു പോകുന്നത്. മാര്‍ത്തോമ്മാ ശ്ളീഹായാല്‍ സ്ഥാപിതമായ തിരുവതാംകോട് അരപ്പള്ളിയില്‍ നിന്ന് ഡിസംബര്‍ 27ന് രാവിലെ ആരംഭിക്കുന്ന യാത്ര കടന്നുവരുമ്പോള്‍ റോഡിന് സമീപമുള്ള സഭയുടെ ഇടവകകളും കേന്ദ്രങ്ങളും യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സമുചിതമായ വരവേല്‍പ്പ് നല്കണമെന്നും സന്ദേശയാത്ര കടന്നുവരുന്ന വീഥികളില്‍ സന്മനസ്സുള്ള സഭാമക്കള്‍ വാഹന അകമ്പടി നല്കുവാന്‍ ശ്രമിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. വൈദീകരും ആദ്ധ്യാത്മീക സംഘടനാപ്രവര്‍ത്തകരും ഇതിന് നേതൃത്വം നല്‍കേണ്ടതാണ്.

Dec 11, 2010

നിരണം വലിയപള്ളി പെരുനാള്‍

തോമസ് അപ്പോസ്തോലനാല്‍ സ്ഥാപിതമായ നിരണം വലിയപള്ളിയിലെ പെരുനാളിന് 12ന് കൊടിയേറും.
20-ന് രാവിലെ 7.30-നു വികുര്‍ബ്ബാന, വൈകുന്നേരം 5 മണിക്ക് പരുമല പള്ളിയില്‍നിന്ന് റാസ, 8 മണിക്ക് വാഴ്വ്. 22-ന് 8.30-ന് അഞ്ചിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലൊസ് ദ്വിതീയന്‍ കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. ഡോ.സഖറിയാസ് മാര്‍ അപ്രേം, ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, എന്നിവര്‍ സഹകാര്‍മികരായിരിക്കും.

Read more @ Catholicate News

Dec 10, 2010

പരുമല തിരുമേനിയുടെ 134-ം മെത്രാഭിഷേക വാര്‍ഷിക സമ്മേളനം

സൂര്യപ്രകാശ കിരണങ്ങള്‍ ഭൂമിയില്‍നിന്നും അന്ധകാരം നീക്കുന്നതുപോലെ വിശ്വാസികള്‍ കുടുംബത്തിലും സമൂഹത്തിലും സഭയിലും ലോകം മുഴുവനും പരിശുദ്ധ പരുമല തിരുമേനിയെപ്പോലെ വിശുദ്ധിയുടെ പ്രകാശകിരണങ്ങളായി രൂപാന്തരപ്പെടടണമെന്ന് പൌലൊസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലിത്താ പ്രസ്താവിച്ചു. Photo galleryപരിശുദ്ധ പരുമല തിരുമേനിയുടെ 134-ാം മെത്രാഭിഷേക വാര്‍ഷിക സമ്മേളനം പരുമല പള്ളിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 108 വര്‍ഷം മുമ്പ് ഇഹലോകവാസം വെടിഞ്ഞ പരിശുദ്ധ പരുമല തിരുമേനി ഇന്നും ലോകത്തിന്റെ വെളിച്ചമായിരിക്കുന്നതുപോലെ നാം എല്ലാവരും വെളിച്ചത്തിന്റെ മക്കളായിതീരണമെന്ന് മെത്രാപ്പോലിത്ത ആഹ്വാനം ചെയ്തു.134-ാം മെത്രാഭിഷേക വാര്‍ഷികം പ്രമാണിച്ച് ചാപ്പലില്‍ നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്സാണ്ടര്‍ ഏബ്രഹാം വി.കുര്‍ബ്ബാന അര്‍പ്പിച്ചു. പള്ളിയില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലിത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ.ഡോ.റെജി മാത്യൂസ്, ഡോ.അലക്സാണ്ടര്‍ കാരയ്ക്കല്‍ എന്നിവര്‍ സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പൊതുസമ്മേളനത്തില്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷനായിരുന്നു. അസോസിയേഷന്‍ സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഫാ.എം.ഡി.യൂഹാനോന്‍ റമ്പാന്‍, ഫാ.കെ.വി.ജോസഫ് റമ്പാന്‍, ഫാ.സൈമണ്‍സ്കറിയ, എ.കെ.തോമസ്, ജേക്കബ് തോമസ് അരികുപുറം, തോമസ് ടി. പരുമല, ജി.ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

Source : Catholicate News

Dec 3, 2010

Bethel pathrika : download November edition

DownloadBethel Pathrika November edition

കോലഞ്ചേരി പള്ളി തുറന്ന് ആരാധന നടത്തി

തര്‍ക്കത്തെത്തുടര്‍ന്ന് പൂട്ടിക്കിടന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി വെള്ളിയാഴ്ച തുറന്ന് വിശ്വാസികള്‍ ആരാധന നടത്തി. പള്ളി തുറന്ന് ആരാധന നടത്തുന്നതിനായി ഓര്‍ത്തഡോക്‌സ് വിഭാഗം വികാരി ഫാ. ജേക്കബ് കുര്യന് ജില്ലാക്കോടതി താക്കോല്‍ കൈമാറിയതോടെയാണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ പള്ളി തുറന്നത്. ആദ്യ ആരാധനയ്ക്കുശേഷം മണിക്കൂറുകള്‍ നീണ്ട ശുചീകരണം വിശ്വാസികള്‍ക്ക് ആവേശമായി. 1934ലെ സഭാ ഭരണഘടന പള്ളിയില്‍ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി റിസീവര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം തള്ളി. സഭാ തര്‍ക്കത്തെ തുടര്‍ന്ന് 1998 ഏപ്രില്‍ 18-നാണ് കോലഞ്ചേരി പള്ളി ആദ്യം അടച്ചുപൂട്ടിയത്. വര്‍ഷങ്ങളോളം അടഞ്ഞുകിടന്ന പള്ളിക്കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു തുടങ്ങിയിരുന്നു. ഇതോടെ വിശ്വാസികളുടെ ശക്തമായ ആവശ്യത്തെത്തുടര്‍ന്ന് 2005ല്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ പള്ളി തുറന്നെങ്കിലും അധികംവൈകാതെ അടച്ചു. ഒരുവര്‍ഷത്തിനുശേഷം ഇരുവിഭാഗത്തിലെയും വിശ്വാസികള്‍ സംയുക്തമായി നടത്തിയ നീക്കങ്ങളുടെ അടിസ്ഥാനത്തില്‍ 2006ല്‍ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് വീണ്ടും പള്ളി തുറന്നു. പിന്നീട് പള്ളിയുടെ താക്കോല്‍ അന്നത്തെ വികാരി ഫാ. എബ്രഹാം പൂവത്തുംവീട്ടില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ.യ്ക്ക് കൈമാറിയതോടെ പള്ളിയുടെ നിയന്ത്രണം സര്‍ക്കാരിനായി. ഇതിനെതിരെ ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചതിനാല്‍ 2007 ആഗസ്തില്‍ വീണ്ടും പള്ളി പൂട്ടി താക്കോല്‍ ഹൈക്കോടതി ജില്ലാക്കോടതിക്ക് കൈമാറി. മൂന്നുവര്‍ഷം നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് പള്ളി വിശ്വാസികള്‍ക്ക് ആരാധനയ്ക്ക് തുറന്നുനല്‍കാന്‍ ഉത്തരവായത്. മൂവാറ്റുപുഴ ഡിവൈഎസ്​പി കെ.എം.സാബു മാത്യു, സി.ഐ.മാരായ പി.പി.ഷംസ്, കെ.ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തുണ്ട്

Dec 2, 2010

ഡോ. സഖറിയാസ് മാര്‍ അപ്രേം പരിശുദ്ധ കാതോലിക്കാ ബാവായുടെ അസിസ്റന്റ്


അടൂര്‍-കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. സഖറിയാസ് മാര്‍ അപ്രേം പരിശുദ്ധ കാതോലിക്കാ ബാവായുടെ അസിസ്റന്റായി നിയമിതനായി. പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കോട്ടയം വൈദിക സെമിനാരി രജിസ്ട്രാര്‍, മലങ്കരസഭ മാസിക ചീഫ് എഡിറ്റര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം ‘ഭാരതീയ ദര്‍ശനം അദ്വൈത വേദാന്തത്തില്‍’ എന്ന വിഷയത്തില്‍ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്.

Source : Catholicate News

Dec 1, 2010

ഡിസംബര്‍ 5-ന് ശിശുദിനമാചരിക്കും



മദ്യ വിരുദ്ധപ്രവാചകനായ യോഹന്നാന്‍ സ്നാപകന്റെ ജന്മദിനമായി ആചരിക്കുന്ന ഡിസംബര്‍ 5-ന് ഓര്‍ത്തഡോക്സ് സഭാ ദേവാലയങ്ങളില്‍ ശിശുക്കള്‍ക്ക് വേണ്ടിയും ലഹരിക്ക് അടിമപ്പെട്ടുപോയവര്‍ക്ക് വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ ആഹ്വാനം ചെയ്തു.Pledge
സഭയുടെ മാനവശക്തീകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘യു-ടേണ്‍’ എന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ യജ്ഞത്തിന്റെ ഭാഗമായി ഡിസംബര്‍ 5-ന് വി. കുര്‍ബ്ബാനാനന്തരം പ്രസംഗമത്സര വിജയികളായ സണ്‍ഡേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലൂക്കോസ് 1:15-നെ ആസ്പദമാക്കി പള്ളികളില്‍ പ്രസംഗിക്കുന്നതിന് അവസരം നല്‍കണമെന്ന് സഭാകേന്ദ്രത്തില്‍ നിന്നും അറിയിക്കുന്നു.വിശുദ്ധ കുര്‍ബ്ബാനാന്തരം പള്ളികളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുക്കേണ്ടതാണ്.
Source: Catholicate News

Nov 24, 2010

ഐക്യവും സമാധാനവും ലക്ഷ്യമാക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ

സഭയിലും സമൂഹത്തിലും ഐക്യവും സമാധാനവും സാദ്ധ്യമാക്കുന്നവിധത്തില്‍ ഏവരും പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.കോട്ടയം പഴയസെമിനാരി സ്മൃതി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭാ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനത്യാഗം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവാ, 91-മത് കാതോലിക്കായായി സ്ഥാനാരോഹണം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കതോലിക്കാ ബാവാ, കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ഗുജറാത്ത് ഗാന്ധി സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ. എം. പി. മത്തായി, ദേശീയന്യൂനപക്ഷാവകാശ കമ്മീഷന്‍ റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോസ് പാറേക്കടവില്‍ എന്നിവരെ യോഗം അനുമോദിച്ചു.മാനേജിംഗ് കമ്മറ്റി അംഗങ്ങളായിരുന്ന പി. സി. യോഹന്നാന്‍ റമ്പാന്‍, ഫാ. സി. എ. ജോര്‍ജ്ജ്, കെ. റ്റി. പാവുണ്ണി എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ നയിച്ച ധ്യാനയോഗത്തോടെയാണ് യോഗം ആരംഭിച്ചത്. അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് മിനിട്ട്സ് അവതരിപ്പിച്ചു. തോമസ് മാര്‍ അത്താനാസിയോസ്, പൌലോസ് മാര്‍ പക്കോമിയോസ്, സഖറിയാസ് മാര്‍ അന്തോണിയോസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, എ. എം. സഖറിയ തുടങ്ങിയവര്‍ ചര്‍ച്ച നയിച്ചു.

Nov 13, 2010

പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ തപാല്‍കവര്‍

പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള തപാല്‍കവറിന്‌ കേന്ദ്രമന്ത്രിസഭാ തീരുമാനമായി. ഇതുസംബന്ധിച്ച കേന്ദ്ര ടെലികോം മന്ത്രി എ. രാജയുടെ ഉത്തരവ്‌ ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ. ശോഭനാ ജോര്‍ജ്‌ മലങ്കരസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ ബാവായ്‌ക്ക് പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തില്‍ കൈമാറി.

പരിശുദ്ധ പരുമല തിരുമേനിയുടെ വിശുദ്ധിക്കും സമൂഹത്തിനു ചെയ്‌ത നന്മയ്‌ക്കും കേന്ദ്രമന്ത്രിസഭ നല്‍കിയ ആദരവിനെ സഭ സന്തോഷപൂര്‍വം സ്വീകരിക്കുന്നുവെന്ന്‌ പരിശുദ്ധ ബാവ പറഞ്ഞു.

പരുമല സെമിനാരി മാനേജര്‍ വെരി. റവ. യൂഹാനോന്‍ റമ്പാന്‍, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്‌സാണ്ടര്‍ ഏബ്രഹാം, ചെങ്ങന്നൂര്‍ ഭദ്രാസന സെക്രട്ടറി ഫാ. മാത്യു വര്‍ഗീസ്‌ പുളിമൂട്ടില്‍, കോട്ടയം പഴയ സെമിനാരി വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജേക്കബ്‌ കുര്യന്‍, പരുമല സെമിനാരി അസിസ്‌റ്റന്റ്‌ മാനേജര്‍ ഫാ. സൈമണ്‍ സഖറിയ, ഫാ. തോമസ്‌ അമയില്‍, ഫാ. അലക്‌സാണ്ടര്‍ കൂടാരത്തില്‍, മധു എണ്ണയ്‌ക്കാട്‌, ജേക്കബ്‌ തോമസ്‌ അരികുപുറം, അഡ്വ. ബിജു ഉമ്മന്‍, തോമസ്‌ ടി. പരുമല, ജി. ഉമ്മന്‍, സാബു ജോണ്‍ പരുമല എന്നിവര്‍ സംബന്ധിച്ചു

Mangalam News

Nov 1, 2010

പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ അഭിഷിക്‌തനായി



വിശ്വാസി സഹസ്രങ്ങളെ സാക്ഷിയാക്കി മലങ്കരസഭയുടെ പരമാധ്യക്ഷനായി പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ സ്‌ഥാനമേറ്റു. പരുമലപള്ളിയില്‍ നടന്ന ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ വലിയ കാതോലിക്ക മുഖ്യകാര്‍മികത്വം വഹിച്ചു.

രാവിലെ 6.15-ന്‌ കാതോലിക്കാമാരെയും മെത്രാപ്പോലീത്തമാരെയും പള്ളിയിലേക്ക്‌ ഘോഷയാത്രയായി ആനയിച്ചൂകൊണ്ട്‌ ചടങ്ങുകള്‍ ആരംഭിച്ചു. പ്രഭാത നമസ്‌കാരത്തിനുശേഷം ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വി. കുര്‍ബാനയോടെ ശുശ്രൂഷകള്‍ക്കു തുടക്കമായി. കുര്‍ബാനമധ്യേ 8.30-ന്‌ സ്‌ഥാനാരോഹണ കര്‍മങ്ങള്‍ ആരംഭിച്ചു.

കാതോലിക്കേറ്റിനെക്കുറിച്ചുള്ള വിവരണത്തിനു ശേഷം നിയുക്‌ത കാതോലിക്ക മദ്‌ബഹയ്‌ക്ക് കിഴക്കോട്ടും മുഖ്യകാര്‍മികനും സഹകാര്‍മികരും അഭിമുഖമായുംനിന്ന്‌ പ്രാര്‍ഥനകള്‍ നടന്നു. പള്ളിമണികള്‍ മുഴക്കിയതിനുശേഷം നിയുക്‌ത കാതോലിക്കയുടെ ശിരസില്‍ വേദപുസ്‌തകംവച്ച്‌ ഏവന്‍ഗേലിയോന്‍ വായിച്ചു.

മദ്‌ബഹയ്‌ക്ക് പടിഞ്ഞാറുഭാഗത്തേക്കു തിരിഞ്ഞുനിന്ന്‌ അഭിഷിക്‌ത ബാവ, സഭയോടും വിശ്വാസി സമൂഹത്തോടുള്ള വിശ്വാസപ്രഖ്യാപനം (അമലോഗ്യ) നടത്തി അതില്‍ പേരെഴുതി ഒപ്പിട്ട്‌ മുഖ്യകാര്‍മികനു സമര്‍പ്പിച്ചു.

വലിയബാവയും സഹമെത്രാപ്പോലീത്താമാരും അഭിഷിക്‌തബാവായുടെ തലയില്‍ കൈവച്ച്‌ പ്രാര്‍ഥിച്ചതിനുശേഷം സ്‌ഥാനാരോഹണ പ്രഖ്യാപനം നടത്തി. സ്‌ഥാനമുദ്രയായി മൂന്നു ഹാരങ്ങളും മോതിരവും അണിയിച്ചു.

അംശവസ്‌ത്രങ്ങള്‍ ധരിപ്പിച്ച്‌ മദ്‌ബഹയില്‍ ഒരുക്കിയ സിംഹാസനത്തിലിരുത്തി മെത്രാപ്പോലീത്താമാര്‍ ചേര്‍ന്നുയര്‍ത്തി യോഗ്യന്‍ എന്നര്‍ഥമുള്ള 'ഓക്‌സിയോസ്‌' എന്ന്‌ മൂന്നുതവണ ചൊല്ലി. വിശ്വാസിസമൂഹം അത്‌ ഏറ്റുചൊല്ലി. പിന്നീട്‌, സഭാ സുന്നഹദോസിനെ പ്രതിനിധീകരിച്ച്‌ ഒമ്പത്‌ മെത്രാപ്പോലീത്താമാരും വലിയ കാതോലിക്കയും ചേര്‍ന്ന്‌ അഭിനവ കാതോലിക്കായ്‌ക്ക് അംശവടി കൈമാറി. പുതിയ കാതോലിക്ക സിംഹാസനത്തിലിരുന്ന്‌ ഏവന്‍ ഗെലിയോന്‍ വായിച്ചതോടെ സ്‌ഥാനാരോഹണ ചടങ്ങുകള്‍ സമാപിച്ചു. സ്‌ഥാനമൊഴിഞ്ഞ കാതോലിക്കയും പുതിയ കാതോലിക്കയും പരസ്‌പരം ഏലയ്‌ക്കാ കൊണ്ടുണ്ടാക്കിയ ഹാരമണിയിച്ചു.

വി. കുര്‍ബാന ശുശ്രൂഷ പൂര്‍ത്തീകരിച്ചതിനുശേഷം പുതിയ കാതോലിക്കാ വിശ്വാസികളെ അഭിസംബോധന ചെയ്‌തു. തുടര്‍ന്ന്‌, പരുമല തിരുമേനിയുടെ കബറിടത്തില്‍ ധൂപപ്രാര്‍ഥന നടത്തി.

ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌, തോമസ്‌ മാര്‍ അത്താനാസിയോസ്‌, ഗീവര്‍ഗീസ്‌ മാര്‍ ഈവാനിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ (കണ്ടനാട്‌) തുടങ്ങിയ മെത്രാപ്പോലീത്താമാര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത, ഡെപ്യൂട്ടി സ്‌പീക്കര്‍ ജോസ്‌ ബേബി, മന്ത്രി തോമസ്‌ ഐസക്‌്, കെ.എം. മാണി, പി.ജെ. ജോസഫ്‌, പി.ജെ. കുര്യന്‍ എം.പി., ആന്റോ ആന്റണി എം.പി., ജോസ്‌ കെ. മാണി എം.പി., എം.എല്‍.എമാരായ മാത്യു ടി. തോമസ്‌, ജോസഫ്‌ എം. പുതുശേരി, പി.സി. വിഷ്‌ണുനാഥ്‌, രാജു ഏബ്രഹാം, കെ. ശിവദാസന്‍നായര്‍, വി.എന്‍. വാസവന്‍, തോമസ്‌ ചാഴികാടന്‍ തുടങ്ങിയവര്‍ കാതോലിക്കാബാവായ്‌ക്ക് ആശംസകള്‍ നേര്‍ന്നു.

Oct 31, 2010

കാതോലിക്കാ സ്ഥാനാരോഹണം നവംബര്‍ 1-ന് പരുമലയില്‍

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ സ്ഥാന ത്യാഗം ചെയ്യുന്നതിനാല്‍ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായെ 91-ാമത് പൌരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി 2010 നവംബര്‍ 1 തിങ്കളാഴ്ച പരുമല സെമിനാരിയില്‍ വച്ച് വാഴിക്കും. 2006 ഒക്ടോബര്‍ 12-ന് പരുമലയില്‍ ചേര്‍ന്ന മലങ്കര അസ്സോസിയേഷന്‍ നിയുക്ത കാതോലിക്കായായി തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ പിന്‍ഗാമിയും സഹായിയുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കുന്നംകുളം ഭദ്രാസനാധിപനായ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ. രാവിലെ 7.30 ന് വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് സ്ഥാനാരോഹണം നടക്കും. പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മീകത്വത്തിലും സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരുടെയും സഹകാര്‍മ്മീകത്വത്തിലുമാണ് ശുശ്രൂഷ നടക്കുന്നത്

ദിദിമോസ്‌ ബാവ ഇനി വലിയ ബാവ
ഇന്നു സ്‌ഥാനമൊഴിയുന്ന, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ ഇനി ഓര്‍ത്തഡോക്‌സ് സഭയുടെ വലിയബാവ എന്നറിയപ്പെടും. ഇന്നലെ ചേര്‍ന്ന സഭാ സുന്നഹദോസാണ്‌ ദിദിമോസ്‌ ബാവായെ വലിയബാവ എന്നു നാമകരണം ചെയ്യാന്‍ തീരുമാനിച്ചത്‌.

'ഭാഗ്യവാന്‍' എന്ന വിശേഷണത്തിന്‌ അര്‍ഹനായ ദിദിമോസ്‌ ബാവയാണു മുന്‍ഗാമിയാല്‍ വാഴിക്കപ്പെട്ട ആദ്യ കാതോലിക്ക. പിന്‍ഗാമിയെയും രണ്ടു ട്രസ്‌റ്റികളെയും തെരഞ്ഞെടുക്കാനുളള അപൂര്‍വ ഭാഗ്യവും ദിദിമോസ്‌ ബാവയ്‌ക്കുണ്ടായി.

സഭാ ചരിത്രത്തില്‍ റെക്കോഡുകളുടെ സഹചാരിയാണു പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ. 2010 മേയ്‌ 12നു കോട്ടയം മാര്‍ ഏലിയ കത്തീഡ്രലില്‍ ഏഴുപേരെക്കൂടി മേല്‍പ്പട്ടസ്‌ഥാനത്തേക്കു വാഴിച്ചതോടെ, 14 പേരെ മെത്രാപ്പോലീത്താമാരായി വാഴിച്ചു ചരിത്രം സൃഷ്‌ടിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതല്‍ കാലം സഭാ തലവനായിരുന്ന പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവയ്‌ക്കുപോലും ലഭിക്കാത്ത ഭാഗ്യമാണിത്‌. മലങ്കര സഭയുടെ എപ്പിസ്‌കോപ്പല്‍ സൂന്നഹദോസിന്റെ അംഗസംഖ്യ ഈ സ്‌ഥാനാരോഹണത്തോടെ എക്കാലത്തേതിലും വലുതായിത്തീരുകയും ചെയ്‌തു.

കാതോലിക്കാ ബാവായും റിട്ടയര്‍ ചെയ്‌ത ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസും ഉള്‍പ്പെടെ 33 പേരാണ്‌ ഇപ്പോള്‍ സഭയില്‍ മേല്‍പ്പട്ടസ്‌ഥാനം വഹിക്കുന്നത്‌. 2009 ഏപ്രില്‍ നാലിനു ദേവലോകത്തു നടന്ന മൂറോന്‍ കൂദാശയോടെ ബാവാ വീണ്ടും റെക്കോഡ്‌ സ്‌ഥാപിച്ചു. നാലു മൂറോന്‍ കൂദാശകളില്‍ സഹകാര്‍മികനായിരുന്ന അദ്ദേഹം അഞ്ചാമത്തെ മൂറോന്‍ കൂദാശയില്‍ പ്രധാന കാര്‍മികനായി. പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ (1967), മാത്യൂസ്‌ പ്രഥമന്‍ (1977, 1988), മാത്യൂസ്‌ ദ്വിതീയന്‍ (1999) എന്നീ കാതോലിക്കാ ബാവാമാരോടൊപ്പമാണു സഹകാര്‍മികനായിരുന്നത്‌.

പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ 1951ല്‍ മൂറോന്‍ കൂദാശ നടത്തിയപ്പോള്‍ വൈദികനായി ദിദിമോസ്‌ ബാവാ സംബന്ധിച്ചിട്ടുണ്ട്‌. വനിതകള്‍ക്ക്‌ പള്ളി പൊതുയോഗങ്ങളില്‍ വോട്ടവകാശമില്ലാതെ സംബന്ധിക്കാന്‍ അനുവാദം നല്‍കിയതും മെത്രാന്‍ തെരഞ്ഞെടുപ്പിന്‌ മാനദണ്ഡവും പെരുമാറ്റ ചട്ടവും രൂപീകരിച്ചതും അവ കര്‍ശനമായി നടപ്പാക്കിയതും ദിദിമോസ്‌ കാതോലിക്കാ ബാവയാണ്‌

Oct 27, 2010

പരുമല പെരുനാളിനു കൊടിയേറി

പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിഎട്ടാം ഓര്‍മ പെരുനാളിനു പരുമലയില്‍ കൊടിയേറി. Photo Gallery പരുമല പള്ളിയില്‍ ഉച്ചക്ക് രണ്ടു മണിക്ക് നടന്ന പ്രാരംഭ പ്രാര്‍ഥനക്ക് ശേഷം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശ്രേഷ്ഠ നിയുക്ത കാതോലിക്ക അഭി. പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ, മലങ്കര സഭാ രത്നം അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ, അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ എന്നിവര്‍ കൊടിയേറ്റിന് മുഖ്യ കാര്‍മികത്വം വഹിച്ചു. മൂന്നു കൊടിമരങ്ങളിലും കൊടി ഉയര്‍ന്നതോടെ സാക്ഷ്യം വഹിച്ച വിശ്വാസി സഹസ്രങ്ങള്‍ കൈയില്‍ കരുതിയിരുന്ന തളിര്‍ വെറ്റില അന്തരീക്ഷത്തിലേക്ക് എറിഞ്ഞു. തുടര്‍ന്ന് സെന്റ്‌ ഗ്രീഗോറിയോസ് ചാപ്പലില്‍ നടന്ന ചടങ്ങില്‍ വെച്ച് തീര്‍ഥാടന വാരാഘോഷം ശ്രേഷ്ഠ നിയുക്ത കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, മലങ്കര സഭാ രത്നം അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ, എം.ഡി. യൂഹാനോന്‍ റമ്പാന്‍, ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസ്., ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഡോ. ജോര്‍ജ്ജ് ജോസഫ്‌, ഫാ.തോമസ്‌ തേക്കില്‍, ഡോ. അലക്സാണ്ടര്‍ കാരക്കല്‍, എ. കെ.തോമസ്‌, ജേക്കബ് തോമസ്‌ അരികുപുറം, തോമസ്‌ റ്റി പരുമല, ജി. ഉമ്മന്‍, എന്നിവര്‍ പ്രസംഗിച്ചു. യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പരുമല തിരുമേനിയുടെ ആദ്യകാല വസതിയായ അഴിപ്പുരയില്‍ നടക്കുന്ന 144 മണിക്കൂര്‍ അഖണ്ട പ്രാര്‍ത്ഥന യുവജന പ്രസ്ഥാനം പ്രസിഡണ്ട്‌ അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഇനി ഒരാഴ്ചക്കാലം പരുമല ഭക്തലക്ഷങ്ങളെക്കൊണ്ട് നിറയും. പരിശുദ്ധന്റെ കബറിടത്തില്‍ സങ്കട യാചനകളുമായി കേരളത്തിന്റെയും ഭാരതത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും നാനാ ജാതി മതസ്ഥര്‍ അനുഗ്രഹം തേടി പരുമലയിലേക്ക് ഒഴുകിയെത്തും.


Source : Catholicate News

Oct 26, 2010

പരിശുദ്ധ കാതോലിക്കാ ബാവയുടെ നവതി ആഘോഷം ഒക്ടോബര്‍ 29 നു പരുമലയില്‍

മലങ്കര മെത്രാപ്പോലിത്തായും പരിശുദ്ധ കാതോലിക്കായും ആയ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ തൊണ്ണൂറാം ജന്മദിനമായ 29-ന് രാവിലെ 7.30ന് പരിശുദ്ധ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തിലുംസഭയിലെ ഇതര മെത്രാപ്പോലിത്താമാരുടെ സഹകാര്‍മികത്വത്തിലും പരുമലപള്ളിയില്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കും. 11-ന് പരുമല സെമിനാരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുമോദന സമ്മേളനത്തില്‍ അര്‍ഹരായ 90 പേര്‍ക്ക് വിവാഹ ധനസഹായം വിതരണം ചെയ്യും. സമ്മേളനം പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ നിയുക്ത കാതോലിക്ക അഭി.പൌലോസ് മാര്‍ മിലിത്തിയോസ് അദ്ധ്യക്ഷത വഹിക്കും. തെരഞ്ഞെടുക്കപ്പെട്ടതായി അറിയിപ്പു ലഭിച്ചവര്‍ 29-ന് 9.30-നു മുമ്പായി അറിയിപ്പും വികാരിയുടെ സാക്ഷ്യപത്രവുമായി പരുമലപള്ളിയില്‍ എത്തിച്ചേരണമെന്ന് കണ്‍വീനര്‍ അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

പരിശുദ്ധ പിതാവിന് മലങ്കര സഭയുടെ ജന്മദിന ആശംസകള്‍ നേരുന്നു.

പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് നവതി മംഗളങ്ങള്നേരാം

Oct 12, 2010

പരുമല തീര്‍ത്ഥയാത്ര 2010



1.
വടക്കന്‍മേഖല
മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം വടക്കന്‍മേഖലയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 22-ാമത് പരുമല പദയാത്ര 2010 ഒക്ടോബര്‍ 30 ന് പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ മുളന്തുരുത്തിയില്‍നിന്ന് ആരംഭിക്കും. അങ്കമാലി, കണ്ടനാട്, കൊച്ചി, തൃശൂര്‍, കുന്നംകുളം, മലബാര്‍, സുല്‍ത്താന്‍ ബത്തേരി ഭദ്രാസനങ്ങളിലെ യുവജനപ്രസ്ഥാന പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിചേരുമെന്ന് ഫാ. ജിയോ ജോര്‍ജ്ജ്, ജിന്‍സ് ചേന്നംപള്ളി എന്നിവര്‍ അറിയിച്ചു. മുളന്തുരുത്തി കാതോലിക്കേറ്റ് സെന്ററില്‍ രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലിത്താ തീര്‍ത്ഥയാത്രയെ ആശീര്‍വദിച്ചു യാത്രയാക്കും
Read News at
Catholicate News

2.
കൈപ്പട്ടൂര്‍
മലങ്കരയില്‍ ആദ്യമായി പരുമല പദയാത്ര ആരംഭിച്ച ഒന്നായ കൈപ്പട്ടൂര്‍ മാര്‍ ഇഗ്നെഷിയസ് ദേവാലയത്തില്‍നിന്നും പദയാത്ര ഒക്ടോബര്‍ 31 നു പുറപ്പെടും, നവ.1 നു വൈകിട്ട് പരുമലയില്‍ എത്തും

3.കടമ്മനിട്ട
കടമ്മനിട്ട ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ നിന്നുള്ള 25 മത് പദയാത്ര നവ 1 നു രാവിലെ 5 മണിക്ക് പുറപെടും, വികാരി ഫാദര്‍ ഗബ്രിയേല്‍ ജോസഫ്‌ നേതൃത്തം നല്‍കും

4.Bangalore Region
The Padyatra from Bangalore region will start on 31st October from St:Mary's orthodox church.The piligrims will reach chengannur by train on Nov 1st and will go to parumala after rest and reception there in chenagannur orthodox church.The Metropolitan of Banglore diocese Dr. Abraham mar Seraphin will receive the pilgrims in changannur and will start to parumala church by 2:30 PM.

5.കോട്ടയം സെന്‍ട്രല്‍
മലങ്കര ഓര്‍ത്തഡോക്സ് സഭ കോട്ടയം സെന്‍ട്രല്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 108-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പദയാത്ര നവംബര്‍ ഒന്നിന് പുത്തനങ്ങാടി കുരിശുപള്ളിയില്‍ നിന്ന് ആരംഭിക്കും. വൈകിട്ട് ആറിന് കബറിടത്തില്‍ എത്തിച്ചേരും. ഫാ. എബ്രഹാം കോര ജനറല്‍ കണ്‍വീനറായി കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി.

Oct 10, 2010

ഓര്‍മ്മ പെരുന്നാളുകള്‍ ‍ - Oct 2010

" ശ്രേഷ്ടാചാര്യ മശിഹ കൂദാശകളര്‍പ്പിച്ചോ-
ആചാര്യന്‍മാര്‍ക്കേകുക പുണ്യം നാഥാ സ്തോത്രം"

1.ചേപ്പാട് ഫിലിപ്പോസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലിത്ത
ചേപ്പാട് ഫിലിപ്പോസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലിത്തായുടെ 155-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 11, 12 തീയതികളില്‍.

2.ഡോ. സ്തേഫാനോസ് മാര്‍ തേവോദോസിയോസ്
കൊല്‍ക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലിത്താ ഡോ. സ്തേഫാനോസ് മാര്‍ തേവോദോസിയോസിന്റെ മൂന്നാമത് ഓര്‍മ്മപ്പെരുന്നാള്‍ 2010 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 5 വരെ വിവിധ പരിപാടികളോടെ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഭിലായ് സെന്റ് തോമസ് ആശ്രമത്തില്‍ ആചരിക്കുന്നു.


Updated on 10/13

ചേപ്പാട് വലിയപള്ളി പെരുന്നാള്‍ സമാപിച്ചു

ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ കബറടങ്ങിയിരിക്കുന്ന അഭി. ഫിലിപ്പോസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലിത്തായുടെ 155-ാമത് ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. ഒക്ടോബര്‍ 11,12 തീയതികളിലായി നടന്ന പ്രധാന പെരുന്നാള്‍ ചടങ്ങുകള്‍ക്ക് അഭി.മെത്രാപ്പോലിത്താമാര്‍ കാര്‍മികത്വം വഹിച്ചു. PHOTO GALLERY ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബ്ബാനയില്‍ അഭി. പൌലൊസ് മാര്‍ പക്കോമിയോസ്, അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ്, അഭി. ജോഷ്വാ മാര്‍ നിക്കോദിമോസ്, അഭി. സഖറിയാസ് മാര്‍ അപ്രേം, അഭി. ഏബ്രഹാം മാര്‍ സെറാഫിം എന്നീ മെത്രാപ്പോലീത്തമാരും സഹകാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ചേപ്പാട് മാര്‍ ദിവന്നാസിയോസ് മെറിറ്റ് അവാര്‍ഡ് വിതരണം, സഹായനിധി വിതരണം, സ്മൃതിഫലക അനാഛാദനം തുടങ്ങിയവ നടത്തി. പരിശുദ്ധ പിതാക്കന്മാര്‍ ശ്ശൈഹിക വാഴ്വ് നടത്തി വിശ്വാസ സമൂഹത്തെ ആശീര്‍വദിച്ചു. തുടര്‍ന്ന് വിഭവസമൃദ്ധമായ സമൂഹവിരുന്നും ഉണ്ടായിരുന്നു. വൈകിട്ട് റാസയെത്തുടര്‍ന്ന് പെരുന്നാള്‍ കൊടിയിറക്ക് കര്‍മം അഭി. പൌലൊസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലിത്ത നിര്‍വഹിച്ചു. തിങ്കളാഴ്ച വൈകുന്നേരം പെരുന്നാള്‍ സന്ധ്യാനമസ്കാരത്തിനു മെത്രാപ്പോലിത്താമാരായ അഭി. ജോഷ്വാ മാര്‍ നിക്കോദിമോസ്, അഭി. ഏബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അഭി. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലിത്ത മാര്‍ ദിവന്നാസിയോസ് അനുസ്മരണ പ്രസംഗം നടത്തി.പരുമല സെമിനാരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഔദ്യോഗിക വെബ് ടി.വിയായ ഗ്രീഗോറിയന്‍ ടി.വി രണ്ടു ദിവസത്തെയും പെരുന്നാള്‍ ചടങ്ങുകള്‍ തല്‍സമയം സംപ്രേഷണം ചെയ്തിരുന്നു

Oct 6, 2010

 പരുമല പെരുന്നാള്‍ : പ്രധാന പന്തലിന് കാല്‍നാട്ടി

മലങ്കരയുടെ മഹാപരിശുദ്ധനായ പരുമല തിരുമേനിയുടെ 108-മത് ഓര്‍മ്മപ്പെരുന്നാളിന്റെ പ്രധാന പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം ശ്രേഷ്ഠ നിയുക്ത കാതോലിക്ക അഭി. പൌലൊസ് മാര്‍ മിലിത്തിയോസ് നിര്‍വഹിച്ചു. ചടങ്ങില്‍ അഭി. പൌലൊസ് മാര്‍ പക്കോമിയോസ്, അഭി. ഡോ. തോമസ് മാര്‍ അത്താനാസിയോസ്, അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്, ഫാ.എം.ഡിയൂഹാനോന്‍ റമ്പാന്‍, ഫാ.കെ.വി.ജോസഫ് റമ്പാന്‍, ഫാ. സൈമണ്‍ സക്കറിയ ഫാ.ഡോ.ഒ.തോമസ്, ഡോ.ജോര്‍ജ്ജ് ജോസഫ്, ഫാ.തോമസ് തേക്കില്‍, ജേക്കബ് തോമസ് അരികുപുറം, തോമസ് ടി. പരുമല, ജി.ഉമ്മന്‍, എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു

Catholicate News

ജീവന്‍ പണയംവച്ചും പരുമലപ്പള്ളി സംരക്ഷിക്കാന്‍ പരി. കാതോലിക്കാ ബാവായുടെ ആഹ്വാനം

കൊച്ചി: പരുമലപ്പള്ളിയില്‍ വിഷവിത്തു പാകാനുള്ള യാക്കോബായ വിഭാഗത്തിന്റെ ശ്രമം ജീവന്‍ പണയംവച്ചും ചെറുക്കണമെന്ന്‌ ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ വിശ്വാസികളെ ആഹ്വാനം ചെയ്‌തു.
പള്ളിയും സ്‌ഥാപനങ്ങളും പരിപാലിക്കാന്‍ താനെടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും വിശ്വാസികളുടെ പിന്തുണ ആവശ്യപ്പെട്ടുള്ള ബാവയുടെ കല്‍പന ഞായറാഴ്‌ച പള്ളികളില്‍ വായിക്കും.
പരുമല തിരുമേനിയുടെ പെരുന്നാള്‍ അടുത്തമാസം 1, 2 തീയതികളിലാണ്‌. ഇതു മുന്നില്‍കണ്ട്‌ നടത്തുന്ന മറുവിഭാഗത്തിന്റെ നീക്കം തടയാന്‍ വിശ്വാസികള്‍ക്കു ചുമതലയുണ്ടെന്നു കല്‍പനയില്‍ പറയുന്നു.

പരുമല പള്ളിക്കുമേല്‍ വിഘടിത വിഭാഗത്തിന് അവകാശമില്ല
പത്തനംതിട്ട : പരുമല സെമിനാരിയുടെ സ്‌ഥലം അന്തോഖ്യാ പാത്രിയര്‍ക്കീസിന്റെ പേരിലാണെന്നുള്ള വിഘടിത വിഭാഗത്തിന്വാദം സത്യവിരുദ്ധമാണെന്നും പരുമല തിരുമേനിയുടെ നാമത്തില്‍ മറ്റൊരു പള്ളി പരുമലയില്‍ പണിയാന്‍ അനുവദിക്കില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്‌തമാക്കി.

പരുമല പള്ളിക്കുമേല്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നുള്ള യാക്കോബായ സഭയുടെ പ്രസ്‌താവനയ്‌ക്കു മറുപടിയായാണ്‌ ഓര്‍ത്തഡോക്‌സ് സഭ ഇക്കാര്യം സൂചിപ്പിച്ചത്‌. പരുമല സെമിനാരി സ്‌ഥിതി ചെയ്യുന്ന സ്‌ഥലം അരികുപുറത്ത്‌ കോരുത്‌ മാത്തന്‍ അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായിരുന്ന പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസിയോസിന്റെ പേര്‍ക്കാണ്‌ ആധാരം എഴുതിയിട്ടുള്ളത്‌. പാത്രിയര്‍ക്കീസ്‌ വിഭാഗത്തിന്‌ 25-ല്‍ അധികം കുടുംബങ്ങള്‍ പരുമലയില്‍ ഉണ്ടെന്ന വാദം സത്യവിരുദ്ധമാണ്‌. ലക്ഷങ്ങള്‍ വാഗ്‌ദാനം ചെയ്‌ത് ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നു വിശ്വാസികളെ അടര്‍ത്തി മാറ്റാനാണ്‌ ഇപ്പോഴത്തെ ശ്രമം.

പരുമല പള്ളിയുടെ പ്രധാന കവാടത്തില്‍ നിന്ന്‌ 200 മീറ്റര്‍ മാത്രം അകലെയാണ്‌ പുതിയ പള്ളിക്കായി പാത്രിയര്‍ക്കീസ്‌ വിഭാഗം സ്‌ഥലം വാങ്ങിയത്‌. പള്ളി നിര്‍മ്മിച്ച്‌ വിശുദ്ധന്റെ തിരുശേഷിപ്പ്‌ പ്രതിഷ്‌ഠിച്ച ശേഷം ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിത്‌. പെരുമ്പാവൂരില്‍ മലങ്കര വര്‍ഗീസിനെ പട്ടാപകല്‍ വെട്ടിക്കൊന്ന തീവ്രവാദ സംഘടനയായ 'കേഫ'യുടെ പിന്തുണയോടെയാണ്‌ പുതിയ പള്ളി നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്‌. ഇതിനെ ഏതുവിധേനയും ഓര്‍ത്തഡോക്‌സ് സഭ ചെറുക്കും.പാത്രിയര്‍ക്കീസ്‌ വിശ്വാസികള്‍ക്ക്‌ പരുമല പള്ളിയിലെത്തി ആരാധന നടത്താനുള്ള അവകാശമുണ്ട്‌. എന്നാല്‍ ഭരണം ഭാവിയില്‍ കൈയ്യാളാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടത്തുന്നത്‌. പള്ളിയുടെ പ്രധാന കവാടത്തിനു സമീപം ഒരു യാക്കോബായ വിശ്വാസിപോലും ഇല്ലെന്നിരിക്കെ പരുമല പള്ളിയെന്നപേരില്‍ 'സെന്റ്‌ ഗ്രീഗോറിയോസ്‌ യാക്കോബായ പള്ളി' പണിയുന്നതിനെയാണ്‌ ഓര്‍ത്തഡോക്‌സ് സഭ എതിര്‍ക്കുന്നത്‌. പരുമല തിരുമേനിയുടെ നാമത്തില്‍ പരുമലയിലെ ആദ്യപള്ളി എന്ന പാത്രിയര്‍ക്കീസ്‌ സഭയുടെ അവകാശവാദം തികച്ചും വാസ്‌തവ വിരുദ്ധമാണ്‌. പഴയ പരുമല പള്ളി ആശുപത്രി വളപ്പിലേക്ക്‌ മാറ്റി സ്‌ഥാപിച്ചപ്പോള്‍ 'സെന്റ്‌ ഗ്രീഗോറിയോസ്‌' പള്ളി എന്നാണ്‌ നാമകരണം ചെയ്‌തിട്ടുള്ളത്‌. അതുപോലെ പരുമല പള്ളിയുടെ കിഴക്കുഭാഗത്തുള്ള ചാപ്പലും പരുമല തിരുമേനിയുടെ നാമത്തില്‍ സ്‌ഥാപിച്ചിട്ടുള്ളതാണ്‌. പരുമലപള്ളി എന്നപേരില്‍ ഒരു ദേവാലയം മാത്രം നിലനില്‍ക്കെ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്‌ പണപ്പിരിവ്‌ നടത്താനുള്ള ശ്രമമാണിതെന്നും ഓര്‍ത്തഡോക്‌സ് സഭ ആരോപിച്ചു.

പത്രസമ്മേളനത്തില്‍ മാവേലിക്കര ഭദ്രാസനാധിപന്‍ പൗലോസ്‌ മാര്‍ പക്കോമിയോസ്‌ മെത്രാപ്പോലീത്ത, നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌ മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌, പരുമല സെമിനാരി മാനേജര്‍ എം.ഡി. യൂഹാനോന്‍ റമ്പാന്‍, അസി. മാനേജര്‍ ഫാ. സൈമണ്‍ സ്‌കറിയ, മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങളായ പ്രഫ. ജി. ജോണ്‍, പ്രഫ. ബാബു വര്‍ഗീസ്‌, ഫാ. വര്‍ഗീസ്‌ മാത്യു എന്നിവര്‍ പങ്കെടുത്തു

Source : Mangalam News

Sep 30, 2010

പരുമലയില്‍ ബദല്‍പള്ളി അനുവദിക്കില്ല


മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിടം സ്ഥിതിചെയ്യുന്ന മണ്ണില്‍ പരുമല പള്ളിക്ക് സമീപം ഒരു ബദല്‍ ദേവാലയം ഉണ്ടാക്കുവാന്‍ വിഘടിത വിഭാഗത്തെ അനുവദിക്കില്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ നേതൃത്വം ഒറ്റക്കെട്ടായി തീരുമാനിച്ചു. പരിശുദ്ധ എപ്പിസ്കോപ്പല്‍ സിനഡ്, മാനേജിംഗ് കമ്മറ്റി, പരുമല സെമിനാരി കൌണ്‍സില്‍, പള്ളി പ്രതിനിധികള്‍
എന്നിവര്‍ ഒന്നിച്ചു പരുമല സെമിനാരിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

പരിപാവനമായ പരുമല പള്ളിയെ തൃക്കുന്നത്ത് സെമിനാരി വിഷയം പോലെ ആക്കിതീര്‍ക്കുവാന്‍ സഭാനേതൃത്വം ആഗ്രഹിക്കുന്നില്ല. അതിനാല്‍ വിഘടിത വിഭാഗത്തിന്റെ പള്ളിയോ മറ്റേതെങ്കിലും സ്ഥാപനമോ പരുമലയുടെ മണ്ണില്‍ ആരംഭിക്കുവാന്‍ അനുവദിക്കില്ല എന്ന് യോഗം ഒറ്റക്കെട്ടായി തീരുമാനിച്ചു. അതിനായി ജീവന്‍ വെടിയുംവരെ പോരാടുമെന്നും അംഗങ്ങള്‍ പ്രതിജ്ഞ ചെയ്തു. തീരുമാനം നടപ്പില്‍ വരുത്തുവാനും വിഘടിത നേതൃത്വത്തിന്റെ ഗുണ്ടായിസത്തെ നേരിടാനും സംയുക്ത യോഗം തീരുമാനിച്ചു. ഏതു സമയവും അറിയിച്ചാലും പരുമല പള്ളി സംരക്ഷിക്കുന്നതിനായി 101 പേരടങ്ങുന്ന പരുമല പള്ളി സംരക്ഷണ സേനാ നേതാക്കന്മാരെയും യോഗത്തില്‍വച്ച് തെരഞ്ഞെടുത്തു.

സേനാ നേതാക്കള്‍ ഓരോരുത്തരുടെയും കീഴില്‍ 50-തില്‍ അധികം അംഗങ്ങളുമുണ്ട്. ഭദ്രാസന സെക്രട്ടറിമാര്‍, ഭദ്രാസനത്തില്‍നിന്നുള്ള മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍, പരുമല കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നുള്ള പരുമല സെമിനാരി സംരക്ഷണ കോര്‍ കമ്മിറ്റിയും ഇതിനകം തന്നെ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

പരുമല സംഘര്‍ഷഭൂമിയാക്കരുത്‌: പരിശുദ്ധ കാതോലിക്കാബാവ
ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളും തീര്‍ഥാടനകേന്ദ്രമായി കരുതുന്ന പരുമലയെ സംഘര്‍ഷവേദിയാക്കാന്‍ ശ്രമിക്കരുതെന്നും മലങ്കരസഭ എക്കാലവും സമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണ്‌ നിലകൊണ്ടിട്ടുള്ളതെന്നും പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ പ്രസ്‌താവിച്ചു. പ്രഥമ ഭാരതീയ പരിശുദ്ധനായ പരുമല തിരുമേനിയുടെ പേരില്‍ ആശുപത്രികള്‍, ക്യാന്‍സര്‍ സെന്റര്‍, നഴ്‌സിംഗ്‌ കോളജ്‌, ഹൃദ്‌രോഗ ചികിത്സാകേന്ദ്രം, വൃദ്ധമന്ദിരം ധ്യാനമന്ദിരം, ഡി-അഡിക്ഷന്‍ സെന്റര്‍ തുടങ്ങിയ പൊതുജനോപകാരപ്രദമായ പല സ്‌ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ഈ പ്രദേശത്ത്‌ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുവാനാണ്‌ യാക്കോബായ വിഭാഗക്കാര്‍ ശ്രമിക്കുന്നത്‌.

ആരുടേയും ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നത്‌ ഓര്‍ത്തഡോക്‌സ് സഭയുടെ നയമല്ല. ഇല്ലാത്ത അവകാശവും ഉടമസ്‌ഥതയും അനധികൃത മാര്‍ഗത്തിലൂടെ സ്‌ഥാപിച്ചെടുക്കാനുള്ള ശ്രമത്തെയാണ്‌ അംഗീകരിക്കാനാവാത്തത്‌. പരുമലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി ഏവരും പ്രാര്‍ഥിക്കണമെന്ന്‌ പരിശുദ്ധ ബാവാ ആഹ്വാനം ചെയ്‌തു

ആരാധനാ സ്വാതന്ത്യ്രം നിഷേധിക്കുന്നില്ല : ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്

പരുമല പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നതിനുള്ള സ്വാതന്ത്യ്രം ആര്‍ക്കും നിഷേധിച്ചിട്ടില്ലെന്നും ജാതിമതഭേതമെന്യേ ഏവരും ആശ്വാസകേന്ദ്രമായി കരുതുന്ന അഭയസ്ഥാനമാണതെന്നും ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ. യാക്കോബായ പുരോഹിത സ്ഥാനികള്‍ക്ക് ഇതുവരെ ഇവിടെ ഇല്ലാത്ത അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനായുള്ള നീക്കം അനുവദിക്കാനാവില്ല. കേവലം 5 കി. മി. മാത്രം വിസ്തീര്‍ണ്ണമുള്ള ചെറുദ്വീപായ പരുമലയിലാണ് പള്ളിയും, ആസ്പത്രി, നഴ്സിംഗ് കോളജ്, സോഷ്യല്‍ സയന്‍സ് കോളജ്, ക്യാന്‍സര്‍ സെന്റര്‍, ഹൃദ്രോഗ ചികിത്സാ കേന്ദ്രം, വൃദ്ധമന്ദിരം, ധ്യാന മന്ദിരം, ധ്യാനകേന്ദ്രം, ഓഡിറ്റോറിയം, ലഹരി വിമുക്തി ചികിത്സാലയം എന്നീ സ്ഥാപനങ്ങളും നിലകൊള്ളുന്നത്. ഇപ്പോള്‍ പാത്രിയര്‍ക്കീസ് പക്ഷത്തിന് ഒരു കുടുംബമോ ഇടവകയോ ഇല്ലാത്ത പരുമലദ്വീപില്‍ ഓര്‍ത്തഡോക്സ് കുടുംബങ്ങളെ സ്വാധീനിച്ച് കൃത്രിമ സാന്നിദ്ധ്യം സൃഷ്ടിക്കാനുള്ള ശ്രമം വിലപ്പോവില്ല. സമാധാനത്തിനും മതസൌഹാര്‍ദ്ദത്തിനും മാതൃകയായ പരുമലയെ സംഘര്‍ഷ വേദിയാക്കരുത്. സമാധാനം പുലരുന്ന ഇടങ്ങളില്‍ മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനുശേഷം സമവായത്തിന്റെ ഭാഷ സംസാരിക്കുന്ന വിഘടിത വിഭാത്തിന്റെ സ്ഥിരം പതിവ് അവസാനിപ്പിക്കണം

Sep 8, 2010

മദ്ധ്യസ്ഥ പ്രാര്‍ത്ഥനാവാരം : Sep 5 - 10



2010 സെപ്റ്റംബര്‍ 5 ഞായറാഴ്ച മലങ്കര ഓര്ത്തഡോക്സ് സഭ ആകമാനം മദ്ധ്യസ്ഥ പ്രാര്ത്ഥനാദിനമായി ആചരിച്ചു. അഖില മലങ്കര പ്രാര്ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്സെപ്റ്റംബര്‍ 5 മുതല്‍ 10 വരെ മദ്ധ്യസ്ഥ പ്രാര്ത്ഥനാവാരമായി കൊണ്ടാടുകയും ചെയ്യുന്നു

മദ്ധ്യസ്ഥ പ്രാര്ത്ഥനാവാരത്തിന്റെ സമാപനമായി അഖില മലങ്കര പ്രാര്ത്ഥനായോഗത്തിന്റെ നേതൃത്വത്തില്‍ 2010 സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച രാവിലെ 9.30 മുതല്പരുമല സെമിനാരിയില്വച്ച് മദ്ധ്യസ്ഥ പ്രാര്ത്ഥനാ ധ്യാനം ക്രമീകരിച്ചിരിക്കുന്നു. പ്രാര്ത്ഥനായോഗത്തിന്റെ കേന്ദ്ര പ്രസിഡന്റ് അഭി. ഡോ. തോമസ് മാര്അത്താനാസിയോസ് മെത്രാപ്പോലിത്തായുടെ അദ്ധ്യക്ഷതയില്കൂടുന്ന യോഗത്തില്ബ്രഹ്മവാര്ഭദ്രാസന മെത്രാപ്പോലിത്ത അഭി. യാക്കോബ് മാര്ഏലിയാസ് ധ്യാനം നയിക്കുന്നതുമാണ്.

GOYC meeting from today(Sep 9)

മലങ്കര ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ അഞ്ചാമത് ഗള്‍ഫ് മേഖലാ സമ്മേളനം സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ അബുദാബി സെന്റ് തോമസ് നഗറില്‍ (സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍) നടക്കുകയാണ്.

9-ന് വൈകിട്ട് 7.30-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്റെ മുഖ്യാതിഥി യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസര്‍ ലോകേഷ് മൈസൂര്‍ കപനായി ആയിരിക്കും. 11-ന് വൈകുന്നേരം 3.30-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ.അബ്ദുള്‍ സമദ് സമദാനി മുഖ്യാതിഥിയായിരിക്കും. ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം പ്രസിഡന്റും അങ്കമാലി ഭദ്രാസനാധിപനുമായ അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലിത്ത, റവ.ഫാ. ഡോ. ജേക്കബ് കുര്യന്‍ (വൈസ് പ്രിന്‍സിപ്പല്‍, വൈദിക സെമിനാരി കോട്ടയം), വൈസ് പ്രസിഡന്റ് ഫാ. ജേക്കബ് മാത്യു ചന്ദ്രത്തില്‍, സെക്രട്ടറി ഫാ. സ്റീഫന്‍ വര്‍ഗീസ്, സഭാ സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സമാധാനത്തിന്റെ വൈരുദ്ധ്യാത്മികത എന്ന വിഷയത്തെ അധികരിച്ച് ക്ളാസ്സുകളും സെമിനാറുകളും നയിക്കും. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ഇന്ത്യയില്‍നിന്നുമായി 600-ല്‍പരം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും. കൂടാതെ സമാപന സമ്മേളനത്തില്‍ അയ്യായിരത്തോളം ആളുകളെ പങ്കെടുപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയായി വരുന്നത്.

പ. കാതോലിക്കാ ബാവ ദിദിമോസ് പ്രഥമന്‍ മുഖ്യരക്ഷാധികാരിയും ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി. ഇയ്യോബ് മാര്‍ പീലക്സിനോസ് മെത്രാപ്പോലിത്ത രക്ഷാധികാരിയും അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലിത്ത പ്രസിഡന്റും അബുദാബി ഇടവക വികാരി റവ. ഫാ. ജോണ്‍സണ്‍ ഡാനിയേല്‍ ചെയര്‍മാനുമായി 125 അംഗ കമ്മറ്റി സമ്മേളനത്തിന് നേതൃത്വം നല്‍കുന്നു.

Aug 29, 2010

ജന്മദിന ആശംസകള്‍

അറുപത്തഞ്ചാം ജന്മദിനം ആഘോഷിക്കുന്ന ശ്രേഷ്ഠ നിയുക്ത കാതോലിക്ക അഭി. പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായ്ക്ക് മലങ്കര സഭ ബ്ലോഗിന്റെ ജന്മദിന ആശംസകള്‍.

Click here to wish Thirumeni

Aug 26, 2010

OVBS 2011 : Songs invited


ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ 2011-ലേക്കുള്ള ഗാനങ്ങള്‍ ക്ഷണിച്ചു.
നമുക്ക് മാതാപിതാക്കളെ അനുസരിക്കാം എന്നതാണു ചിന്താവിഷയം. ഈ വിഷയത്തെ ആസ്പദമാക്കിയോ അല്ലാതെയോ കുട്ടികളുടെ അഭിരുചിക്ക് ഇണങ്ങുന്ന ഗാനങ്ങള്‍ സിഡിയില്‍ റിക്കോര്‍ഡ് ചെയ്തോ വരികള്‍ എഴുതിയതു മാത്രമായോ താഴപ്പെറയുന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30നു മുമ്പ് അയയ്ക്കുക. ഡയറക്ടര്‍ , (ഒ.വി.ബി.എസ്.) സണ്‍ഡേസ്കൂള്‍ കേന്ദ്ര ഓഫീസ്, ദേവലോകം, കോട്ടയം - 38. ഗാനങ്ങള്‍ ഏതു ഭാഷയില്‍ ഉള്ളവയും ആവാം. വിവരങ്ങള്‍ക്ക് 09446448215
Download 2010 songs and Image Courtesy @ OVBS 2010
Read Original News @ Catholicate News

Aug 3, 2010

ഓര്‍മ്മപ്പെരുന്നാള്‍ - Aug 2010

" ശ്രേഷ്ടാചാര്യ മശിഹ കൂദാശകളര്‍പ്പിച്ചോ-
ആചാര്യന്‍മാര്‍ക്കേകുക പുണ്യം നാഥാ സ്തോത്രം"



റാന്നി-പെരുന്നാട് ബഥനി ആശ്രമത്തില്‍ കബറടങ്ങിയിരിക്കുന്ന അലക്സിയോസ് മാര്‍ തേവോദോസിയോസ്, യൂഹോനോന്‍ മാര്‍ അത്താനാസിയോസ് എന്നീ തിരുമേനിമാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ ഓഗസ്റ് 5-6 (വ്യാഴം, വെള്ളി) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം ആഘോഷിക്കുന്നു.

Read Details @
Catholicate News
Church web site & Photo courtesy :
St:Thomas Orthodox Church

Diocese allocated for new Bishpos

പുതുതായി വാഴിക്കപെട്ട മെത്രാപോലീത്തമാര്‍ക്ക് മെത്രാസനങ്ങള്‍ താഴെ പറയുന്ന പ്രകാരം വിഭജിച്ചു നല്‍കി

1. ഡോ. യൂഹാനോന്മാര്ദിമത്രിയോസ് - (ഡല്ഹി സഹായ മെത്രാപ്പോലീത്താ)
2. ഡോ. യൂഹാനോന്മാര്തേവോദോറോസ് - (കൊട്ടാരക്കര - പുനലൂര്‍)
3. യാക്കോബ് മാര്ഏലിയാസ് - (ബ്രഹ്മവാര്മെത്രാസനം)
4. ജോഷ്വാ മാര്നിക്കോദീമോസ് - (നിലയ്ക്കല്മെത്രാസനം)
5. ഡോ. സഖറിയാസ് മാര്അപ്രേം - (അടൂര്കടമ്പനാട് മെത്രാസനം)
6. ഡോ. ഗീവര്ഗീസ് മാര്യൂലിയോസ് - (അഹമ്മദാബാദ് മെത്രാസനം)
7. ഡോ. ഏബ്രഹാം മാര്സെറാഫിം - (ബാംഗ്ളൂര്മെത്രാസനം)

ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരുന്നതായിരിക്കും.

Aug 1, 2010

K.M Mathew Passed away


വര്‍ക്കിംഗ്‌ കമ്മിറ്റി ഉള്‍പ്പെടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഉന്നത ഭരണസമിതികളില്‍ അംഗമായിരിക്കുകയും, മലയാള മനോരമയുടെ മുഖ്യപത്രാധിപരും പത്രലോകത്തെ കുലപതികളില്‍ ഒരാളുമായ കെ.എം. മാത്യു (93) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെ കോട്ടയത്തിനു സമീപം കഞ്ഞിക്കുഴിയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധ്യകസഹജമായ അസുഖങ്ങളെത്തുടര്‍ന്നു വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. . മൃതദേഹം ഉച്ചയ്‌ക്ക് ഒരു മണിക്കു കോട്ടയം മലയാള മനോരമ ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും.

കോട്ടയത്തെ കണ്ടത്തില്‍ കുടുംബത്തില്‍ കെ. സി. മാമ്മന്‍ മാപ്പിളയുടെയും കുഞ്ഞാണ്ടമ്മയുടെയും മകനായി 1917 ജനുവരി രണ്ടിന് ജനിച്ചു. കുട്ടനാട്ടില്‍ കുപ്പപ്പുറത്തെ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം.ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്കൂളിലും കോട്ടയം എംഡി സെമിനാരി ഹൈസ്കൂളിലുമായി പഠനം തുടര്‍ന്നു. കോട്ടയം സിഎംഎസ് കോളജില്‍ ഇന്റര്‍മീഡിയറ്റിനു ശേഷം ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദപഠനം. മലയാള മനോരമയില്‍ മാനേജിങ് എഡിറ്ററും ജനറല്‍ മാനേജരുമായി ചുമതലയേല്‍ക്കുന്നത് 1954 ലാണ്. കെ.എം ചെറിയാന്റെ നിര്യാണത്തെ തുടര്‍ന്ന് 1973 മുതല്‍ ചീഫ് എഡിറ്ററാണ്.

ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ്, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയര്‍മാന്‍, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യയുടെയും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂസ് പേപ്പര്‍ ഡവലപ്മെന്റിന്റെയും സ്ഥാപക ട്രസ്റ്റിയും ചെയര്‍മാനും, സെന്‍ട്രല്‍ പ്രസ് അഡ്വൈസറി കമ്മിറ്റി അംഗം, പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ അംഗം , ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സിന്റെ ചെയര്‍മാന്‍, ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷനല്‍ ന്യൂസ് പേപ്പര്‍ പബ്ളിഷേഴ്സ് ആന്‍ഡ് എഡിറ്റേഴ്സിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്‍സല്‍ട്ടന്റ് എന്ന നിലയില്‍ വിദേശരാജ്യങ്ങളിലെ ഒട്ടേറെ പത്രങ്ങളുടെ ഉപദേശകനായി.

മലയാള മനോരമയെ ഇന്ത്യന്‍ ഭാഷാ പത്രങ്ങളുടെ മുന്‍നിരയിലെത്തിച്ച കഠിനാധ്വാനിയും ദീര്‍ഘവീക്ഷണവും ഉള്ള വ്യക്തിയായിരുന്നു കെ.എം.മാത്യുവെന്ന് രാഷ്ട്രപതി അനുശോചനസന്ദേശത്തില്‍ അനുസ്മരിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരും അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു.

സംസ്കാരം ഇന്ന് നാലു മണിക്ക് പ. കാതോലിക്കാബാവയുടെയും മറ്റു അഭി. മെത്രപ്പോലീത്താമാരുടെയും സാന്നിധ്യത്തില്‍ കോട്ടയം പുത്തന്‍ പള്ളിയില്‍ സംസ്കാര ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണം ഗ്രിഗോറിയന്‍ ടിവിയിലൂടെ സംപ്രേഷണം ചെയ്യുന്നതായിരിക്കും.

മലങ്കരസഭാ ബ്ലോഗിന്റെ ആദരാജ്ഞലികള്‍


Updated on 3rd Aug, 2010

കെ.എം. മാത്യു ഇനി ദീപ്‌തസ്‌മരണ

മലയാളമാധ്യമലോകത്തെ കുലപതിക്ക്‌ അക്ഷരനഗരി കണ്ണീരോടെ വിടയേകി. കോട്ടയം പുത്തന്‍പളളിയില്‍ നടന്ന സംസ്‌കാരച്ചടങ്ങില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. പൂര്‍ണ സംസ്‌ഥാന ബഹുമതികളോടെയായിരുന്നു സംസ്‌കാരം. വൈകിട്ട്‌ മൂന്നുമണിയോടെ മൃതദേഹം വിലാപയാത്രയായി കോട്ടയം പുത്തന്‍പള്ളിയില്‍ എത്തിച്ചു. പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം വൈകിട്ട്‌ 4.30 ന്‌ കുടുംബക്കല്ലറയില്‍ സംസ്‌കരിച്ചു. കാതോലിക്കാബാവയ്‌ക്കു പുറമേ ഓര്‍ത്തഡോക്‌സ് സഭയിലെ മുഴുവന്‍ മെത്രാപ്പൊലീത്താമാരും സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്തു.

ഓര്‍ത്തഡോക്‌സ് സഭയ്‌ക്കു വേണ്ടി ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ അനുസ്‌മരണ പ്രസംഗം നടത്തി

Source : News Papers, Catholicate news

Jul 14, 2010

ഓര്‍മ്മപ്പെരുന്നാള്‍

" ശ്രേഷ്ടാചാര്യ മശിഹ കൂദാശകളര്‍പ്പിച്ചോ-
ആചാര്യന്‍മാര്‍ക്കേകുക പുണ്യം നാഥാ സ്തോത്രം"

പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവാന്നാസ്യോസ് രണ്ടാമന്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെയും വട്ടശ്ശേരില്‍ തിരുമേനിയുടെയും ഗുരുനാഥനും നവോത്ഥാന നായകനുമായ മലങ്കര സഭാ തേജസ്സ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവാന്നാസ്യോസ് രണ്ടാമന്‍ മലങ്കര മെത്രാപ്പോലിത്തായുടെ (മാര്‍ ദീവാന്നാസ്യോസ് അഞ്ചാമന്‍) 101-ാം ഓര്‍മ്മപ്പെരുന്നാള്‍ പരിശുദ്ധ പിതാവിന്റെ സ്മാരക കബറിടം സ്ഥിതിചെയ്യുന്ന കുന്നംകുളം സെന്റ് തോമസ് കിഴക്കേ പുത്തന്‍പള്ളിയില്‍ 2010 ജൂലായ് 17,18 (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കപ്പെടുന്നു.

അഭി. ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പോലിത്ത
റാന്നി ഹോളി ട്രിനിറ്റി ആശ്രമ സ്ഥാപകനും തിരുവനന്തപുരം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലിത്തായുമായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ കാലം ചെയ്ത അഭി. ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പോലിത്തായുടെ പതിനൊന്നാം ശ്രാദ്ധപ്പെരുന്നാള്‍
തിരുവനന്തപുരം ഭദ്രാസനത്തിലും അദ്ദേഹം കബറടങ്ങിയിരിക്കുന്ന റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിലും വച്ച് ജൂലൈ 22,23 തീയതികളില്‍ നടത്തപ്പെടുന്നു

വിശദമായ നോട്ടിസിനു സന്ദര്‍ശിക്കുക Catholicate News

പുണ്യപിതാക്കന്മാരെ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ....

Jun 22, 2010

അനുമോദിച്ചു

ലോക രക്തദാന ദിനത്തോടനുബന്ധിച്ചു സംസ്ഥാനതലത്തില്‍ മികച്ച രക്തദാതാവിനുള്ള പുരസ്‌കാരം നേടിയ കടമ്മനിട്ട യുവജനപ്രസ്ഥാന അംഗം വര്‍ഗീസ് മാത്യുവിനെ കടമ്മനിട്ട ഓര്‍ത്തഡോക്‍സ്‌ യുവജന പ്രസ്ഥാനം അനുമോദിച്ചു.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 10 തവണ രക്തം നല്‍കിയാണ്‌ വര്‍ഗീസ് മാതൃകയായതു.വികാരി ഫാദര്‍ ഗബ്രിയേല്‍ ജോസഫ്‌ പ്രസംഗിച്ചു.


Report : John Samuel Kadammanitta

Jun 17, 2010

അമയന്നൂര്‍ സെന്റ്‌ തോമസ്‌ ദേവാലയ മൂറോന്‍ കൂദാശ

പരിശുദ്ധ മാര്‍തോമ്മ ശ്ലീഹായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന മെത്രാഞ്ചേരി അമയന്നൂര്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ് ഇടവകയുടെ പുനര്‍ നിര്‍മ്മിക്കപ്പെട്ട ദേവാലയത്തിന്റെ മൂറോന്‍ കൂദാശ 2010 ജൂലൈ 4 മുതല്‍ 10 വരെയുള്ള തീയതികളില്‍ പരിശുദ്ധ കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മികത്വത്തിലും കോട്ടയം ഭദ്രാസനാധിപന്‍ അഭി. ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ്, ഇടുക്കി ഭദ്രാസനാധിപന്‍ അഭി. മാത്യൂസ്‌ മാര്‍ തെവോദോസിയോസ്, നവാഭിഷിക്തരായ അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം, അഭി. ഡോ. എബ്രഹാം മാര്‍ സെറാഫീം എന്നീ മെത്രാപ്പോലീത്താമാരുടെ സഹകാര്‍മികത്വത്തിലും നടക്കും

Source : Catholicate News

Jun 10, 2010

Malankara Sabha Budget 2010-2011

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മാനേജിംഗ് കമ്മറ്റിയില്‍ അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് അവതരിപ്പിച്ച 290.80 കോടിയുടെ ബഡ്ജറ്റ് അംഗീകരിച്ചു.
പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരി സ്മൃതി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ നവാഭിഷിക്തരായ 7 മെത്രാപ്പോലീത്താമാരെ അഭിനന്ദിച്ച് പ്രസംഗിച്ചു ഫാ. പ്രൊഫ. കുര്യന്‍ ദാനിയേല്‍ ധ്യാനം നയിച്ചു. പി. സി. ഏബ്രഹാം പടിഞ്ഞാറെക്കര, ഫാ. ആന്‍ഡ്രൂസ് ഏബ്രഹാം കോറെപ്പിസ്ക്കോപ്പാ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബന്യാമിന്‍, പദ്മശ്രീ നേടിയ ഡോ. കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍, ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണറായ പോള്‍ മത്തായി എന്നിവരെ യോഗം അനുമോദിച്ചു. ഈ വര്‍ഷം കാതോലിക്കാ ദിന പിരിവില്‍ നിന്നും 3 കോടി രൂപാ വരവ് പ്രതീക്ഷിക്കുന്നതായും വിവാഹ സഹായ നിധിയിലേക്ക് 40 ലക്ഷം രൂപയും, പഠന സഹായം ചികിത്സാ സഹായം എന്നിവയ്ക്കായി 44 ലക്ഷം രൂപയും നീക്കിവച്ചിട്ടുള്ളതായി സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായുള്ള നവജ്യോതി സ്വയം തൊഴില്‍ പദ്ധതിക്ക് 11 ലക്ഷം രൂപയും മട്ടാഞ്ചേരി കൂനന്‍ കുരിശ് സ്മാരകത്തിന് 43 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. നീതി സ്റ്റോര്‍ മാതൃകയില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കും. പള്ളി മൂപ്പന്മാര്‍ക്ക് (സൂക്ഷിപ്പുകാര്‍ക്ക്) ഇന്‍ഷ്വറന്‍സ്, ബ്രഹ്മവാര്‍ വികസനം, വെല്ലൂര്‍ സ്നേഹഭവന്‍ വികസനം, കോയമ്പത്തൂര്‍ സ്റുഡന്റസ് ചാപ്പല്‍, ഗോവയില്‍ അല്‍വാറീസ് സ്മൃതി മന്ദിരം, മുളന്തുരുത്തിയില്‍ പരുമല തിരുമേനി സ്മൃതി മന്ദിരം എന്നീ പദ്ധതികളും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 43% ശമ്പള വര്‍ദ്ധനവ് ഉള്‍ക്കൊള്ളുന്ന വൈദിക ശമ്പള പദ്ധതി യോഗം അംഗീകരിച്ചു. റാന്നി-നിലയ്ക്കല്‍, അടൂര്‍-കടമ്പനാട്, കൊട്ടാരക്കര-പുനലൂര്‍, ബ്രഹ്മവാര്‍ എന്നീ 4 പുതിയ ഭദ്രാസനങ്ങള്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചു. മലങ്കര വര്‍ഗീസ് വധം സംബന്ധിച്ച് നടക്കുന്ന സി. ബി. ഐ അന്വേഷണം മുഴുവന്‍ പ്രതികളെയും നീതിപീഠത്തിനു മുന്‍പില്‍ എത്തിക്കാനും ഗൂഢാലോചന പുറത്തു കൊണ്ടുവരാനും ഉതകുന്ന വിധത്തില്‍ ആകണമെന്ന് അധികാരികളോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം അംഗീകരിച്ചു.

Source : Catholicate News

4 new diocese to Orthodox Church

മലങ്കര ഓര്‍ത്തഡോക്സ് സഭക്ക് നാല് പുതിയ ഭദ്രാസനങ്ങള്‍ കൂടി രൂപീകരിക്കുവാന്‍ സഭാ മാനേജിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു. കോട്ടയം പഴയ സെമിനാരിയില്‍ ചേര്‍ന്ന മാനേജിംഗ് കമ്മറ്റി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
പുതുതായി തീരുമാനമായ ഭദ്രാസനങ്ങള്‍ (New Diocese list)
1. നിലയ്ക്കല്‍(Nilackal)
2. ബ്രഹ്മവാര്‍ (Brahmawar)
3. അടൂര്‍ - കടമ്പനാട്(Adoor)
4. കൊട്ടാരക്കര - പുനലൂര്‍(Kottarakkara)

Jun 7, 2010

ഓര്‍മ്മപ്പെരുന്നാള്‍

" ശ്രേഷ്ടാചാര്യ മശിഹ കൂദാശകളര്‍പ്പിച്ചോ-
ആചാര്യന്‍മാര്‍ക്കേകുക പുണ്യം നാഥാ സ്തോത്രം"

മലങ്കര ഓര്‍ത്തഡോക്‌സ്‌സഭ ഇടുക്കി ഭദ്രാസനാധിപനായിരുന്ന പുണ്യശ്ലോകനായ ഔഗേന്‍ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ മൂന്നാം ഓര്‍മ്മപ്പെരുന്നാള്‍ അദ്ദേഹം കബറടങ്ങി യിരിക്കുന്ന വാകത്താനം ദയറയില്‍ ജൂണ്‍ 5 , 6 തീയതികളില്‍ കൊണ്ടാടി.

പുണ്യപിതാവേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ....

Jun 1, 2010

Orthodox Theological Seminary Admission - 2010 - 2015

ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരി 2010-2015 ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദധാരികളായ ഓര്‍ത്തഡോക്‌സ് യുവാക്കള്‍ക്ക്‌ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷാഫോറങ്ങള്‍ ജൂലൈ പത്തിനു മുമ്പായി സെമിനാരി ഓഫീസില്‍ ലഭിക്കേണ്ടതാണ്‌.അപേക്ഷാഫോമിനും പ്രോസ്‌പെക്‌ടസിനും 200 രൂപ മണിയോര്‍ഡര്‍/ഡി.ഡി. സഹിതം പ്രിന്‍സിപ്പാള്‍, ഓര്‍ത്തഡോക്‌സ് തിയളോജിക്കല്‍ സെമിനാരി, പോസ്‌റ്റ് ബോക്‌സ് 98, കോട്ടയം - 686 001 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. സെമിനാരി വെബ്‌സൈറ്റില്‍ നിന്നു അപേക്ഷാഫോം ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.
http://www.ots.org/

Courtesy : Catholicate News

May 12, 2010

ഏഴ് ഇടയന്മാര്‍ അഭിഷിക്തരായി‍‍

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തെരഞ്ഞെടുത്ത ഏഴു മെത്രാന്മാര്‍ അഭിഷിക്തരായി. മാര്‍ ഏലിയാ കത്തീഡ്രലില്‍ പ്രത്യേകം തയാറാക്കിയ മദ്ബഹായിലാണ് മെത്രാഭിഷേക ശുശ്രൂഷ നടന്നത് . യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് (ഡോ. യൂഹാനോന്‍ റമ്പാന്‍), യുഹാനോന്‍ മാര്‍ തെവോദോറോസ് (ഡോ. നഥാനിയേല്‍ റമ്പാന്‍ ), യാക്കോബ് മാര്‍ എലിയാ (യാക്കോബ് റമ്പാന്‍ ), ജോഷ്വ മാര്‍ നിക്കോദിമോസ് (യൂഹാനോന്‍ റമ്പാന്‍ ), സഖറിയാ മാര്‍ അപ്രേം (സഖറിയ റമ്പാന്‍ ), ഗീവര്‍ഗീസ് മാര്‍ യൂലിയോസ് (ഡോ. ഗീവര്‍ഗീസ് റമ്പാന്‍) , എബ്രഹാം മാര്‍ സെറാഫീന്‍ (അബ്രഹാം റമ്പാന്‍ ) എന്നിവരാണ് ഇന്ന് അഭിഷിക്തരായത് . രാവിലെ ആറിന് പ്രഭാത പ്രാര്‍ഥനയോടെ മെത്രാഭിഷേക ശുശ്രൂഷ ആരംഭിച്ചു. സഭയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ശുശ്രൂഷയാണിത്. ഏഴു മണിക്കൂര്‍ നീണ്ട ശുശ്രൂഷകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ കാതോലിക്കബാവ, ശ്രേഷ്ഠ നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസ് എന്നിവര്‍ നേതൃത്വം നല്‍കി.



സഭയ്ക്ക് ഇപ്പോള്‍ 33 മെത്രാപ്പോലീത്തമാരാണ് ഉള്ളത്

പുതിയ മെത്രാന്മാരുടെ പേരുകള്‍

പുതിയ മെത്രാന്മാരുടെ പേരുകള്‍ :
യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് (ഡോ. യൂഹാനോന്‍ റമ്പാന്‍)
യുഹാനോന്‍ മാര്‍ തെവോദോറോസ് (ഡോ. നഥാനിയേല്‍ റമ്പാന്‍)
യാക്കോബ് മാര്‍ എലിയാ (യാക്കോബ് റമ്പാന്‍)
ജോഷ്വ മാര്‍ നിക്കോദിമോസ് (യൂഹാനോന്‍ റമ്പാന്‍)
സഖറിയാ മാര്‍ അപ്രേം (സഖറിയ റമ്പാന്‍)
ഗീവര്‍ഗീസ് മാര്‍ യൂലിയോസ് (ഡോ. ഗീവര്‍ഗീസ് റമ്പാന്‍)
എബ്രഹാം മാര്‍ സെറാഫീന്‍ (അബ്രഹാം റമ്പാന്‍)

May 10, 2010

മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് സുവര്‍ണനിമിഷം; 7 മെത്രാന്‍മാര്‍കൂടി അഭിഷിക്‌തരാകുന്നു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചരിത്രത്തിലെ സുവര്‍ണ നിമിഷങ്ങള്‍ക്ക്‌ ഇനി മണിക്കൂറുകള്‍ മാത്രം. വിശുദ്ധ മാര്‍ത്തോമ്മ ശ്ലീഹായാല്‍ സ്‌ഥാപിതമായ സഭയുടെ അപ്പസ്‌തോലിക പൈതൃകമനുസരിച്ച്‌ തെരഞ്ഞെടുക്കപ്പെട്ട ഏഴു ശ്രേഷ്‌ഠ വൈദികര്‍ ബുധനാഴ്‌ച മേല്‍പ്പട്ട സ്‌ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെടും. കഴിഞ്ഞ ഫെബ്രുവരി 17- ന്‌ ശാസ്‌താംകോട്ടയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷനാണ്‌ സഭയുടെ പാരമ്പര്യവും ആത്മീകനിറവും കാത്തുസുക്ഷിക്കാന്‍ ഏഴുപേരെ തെരഞ്ഞെടുത്തത്‌. പൗരസ്‌ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും സിംഹാസന പള്ളിയായ കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ നടക്കുന്ന വിശുദ്ധ കര്‍മത്തില്‍ ഡോ. യൂഹാനോന്‍ റമ്പാന്‍, ഡോ. നഥാനിയേല്‍ റമ്പാന്‍, യാക്കോബ്‌ റമ്പാന്‍, യൂഹാനോന്‍ റമ്പാന്‍, ഡോ. സഖറിയ റമ്പാന്‍, ഡോ. ഗീവര്‍ഗീസ്‌ റമ്പാന്‍, ഡോ. ഏബ്രഹാം റമ്പാന്‍ എന്നിവരാണ്‌ മെത്രാപ്പോലീത്തമാരായി ഉയര്‍ത്തപ്പെടുന്നത്‌.

കോട്ടയം വൈദിക സെമിനാരി പ്രൊഫസര്‍, എക്യുമെനിക്കല്‍ റിലേഷന്‍സ്‌ വകുപ്പ്‌ സെക്രട്ടറി, ഓര്‍ത്തഡോക്‌സ് വൈദിക സംഘം ജനറല്‍ സെക്രട്ടറി, ഓര്‍ത്തഡോക്‌സ്- കാത്തലിക്‌ ചര്‍ച്ച്‌ ഡയലോഗ്‌ കോ- സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. യൂഹാനോന്‍ റമ്പാനാണ്‌ നിയുക്‌ത മെത്രാന്മാരില്‍ ഏറ്റവും മുതിര്‍ന്നയാള്‍. പ്രഭാഷകനും ഗ്രന്ഥകാരനുമായ ഇദ്ദേഹം അനവധി ദേശീയ- അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ സഭയെ പ്രതിനിധീകരിച്ചിട്ടുണ്ട്‌. 21 വര്‍ഷമായി വൈദികനായി സേവനമനുഷ്‌ഠിക്കുന്ന യൂഹാനോന്‍ റമ്പാന്‍ കൊല്ലം സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇടവകാംഗമായ മാവേലിക്കര പാലമൂട്ടില്‍ മാത്യൂസിന്റെയും മേഴ്‌സിയുടെയും മകനാണ്‌.

മാവേലിക്കര മിഷന്‍ ട്രെയിനിംഗ്‌ സെന്റര്‍ പ്രിന്‍സിപ്പല്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മിഷന്‍ സൊസൈറ്റി ആന്‍ഡ്‌ മിഷന്‍ ബോര്‍ഡ്‌ സെക്രട്ടറി, പുതുപ്പാടി സെന്റ്‌ പോള്‍സ്‌ ആശ്രമം സുപ്പീരിയര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഇടയ ശ്രേഷ്‌ഠനാണ്‌ മെത്രാന്‍ സ്‌ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഡോ. നഥാനിയേല്‍ റമ്പാന്‍. മാവേലിക്കര ഭദ്രാസനത്തിലെ വഴുവാടി മാര്‍ ബസേലിയോസ്‌ പള്ളി ഇടവകാംഗമായ മാവേലിക്കര തോപ്പില്‍ തെക്കേതില്‍ ജോര്‍ജിന്റെയും തങ്കമ്മയുടെയും മകനാണ്‌.

നിയുക്‌ത മെത്രാനായ യാക്കോബ്‌ റമ്പാന്‍ 31 വര്‍ഷത്തെ വൈദിക സേവനത്തിനുശേഷമാണ്‌ മേല്‍പ്പട്ട സ്‌ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നത്‌. ശാസ്‌താംകോട്ട മാര്‍ ഏലിയാ ചാപ്പല്‍ മാനേജരും സെന്റ്‌ ബേസില്‍ ബൈബിള്‍ സ്‌കൂള്‍ ഡയറക്‌ടറുമായിരുന്നു. എക്യുമെനിക്കല്‍ റിലേഷന്‍സ്‌ കമ്മിറ്റി, മാവേലിക്കര മിഷന്‍ ട്രെയിനിംഗ്‌ സെന്റര്‍ ഗവേണിംഗ്‌ ബോര്‍ഡ്‌, ഓര്‍ത്തഡോക്‌സ് ബൈബിള്‍ പ്രിപ്പറേഷന്‍ കമ്മിറ്റി എന്നിവയില്‍ അംഗമാണ്‌. ഓര്‍ത്തഡോക്‌സ് ൈക്രസ്‌തവ യുവജന പ്രസ്‌ഥാനം വൈസ്‌ പ്രസിഡന്റ്‌, കൊല്ലം ഭദ്രാസന സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ ബുധനൂര്‍ സെന്റ്‌ ഏലിയാസ്‌ ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമായ ബുധനൂര്‍ ചക്കാലേത്ത്‌ വിരുതിയത്ത്‌ കിഴക്കേതില്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനാണ്‌.

റാന്നി ഹോളി ട്രിനിറ്റി ആശ്രമം സുപ്പീരിയറായി സേവനമനുഷ്‌ഠിച്ചുവരികയാണ്‌ നിയുക്‌ത മെത്രാനായ യൂഹാനോന്‍ റമ്പാന്‍. തിരുവനന്തപുരം ഹോളി ട്രിനിറ്റി ഡിസേബിള്‍ഡ്‌ ചില്‍ഡ്രന്‍സ്‌ സെന്റര്‍ ഡയറക്‌ടര്‍, ഹോളി ട്രിനിറ്റി സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അമേരിക്കന്‍ ഭദ്രാസനത്തിലെയും തിരുവനന്തപുരം ഭദ്രാസനത്തിലെയും വിവിധ ദേവാലയങ്ങളില്‍ വികാരിയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. കൂരമ്പാല ശങ്കരത്തില്‍ നെടിയവിളയില്‍ മത്തായിയുടെയും തങ്കമ്മയുടെയും മകനാണ്‌. ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ പന്തളം കൂരമ്പാല സെന്റ്‌ തോമസ്‌ വലിയപള്ളി ഇടവകാംഗമാണ്‌.

പരിശുദ്ധ കാതോലിക്കാബാവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്‌ നിയുക്‌ത മെത്രാനായ ഡോ. സഖറിയ റമ്പാന്‍. മലങ്കര സഭാ മാസിക ചീഫ്‌ എഡിറ്റര്‍, കോട്ടയം വൈദിക സെമിനാരി രജിസ്‌ട്രാര്‍, എക്യുമെനിക്കല്‍ റിലേഷന്‍സ്‌ കമ്മിറ്റിയംഗം, വൈദിക സെമിനാരി ഗവേണിംഗ്‌ ബോര്‍ഡംഗം എന്നീ ചുമതലകള്‍ വഹിക്കുന്നു. കോട്ടയം താഴത്തങ്ങാടി മാര്‍ ബസേലിയോസ്‌ ഗ്രിഗോറിയോസ്‌ പള്ളി വികാരിയായി സേവനമനുഷ്‌ഠിച്ചുവരികയാണ്‌ മേല്‍പ്പട്ട സ്‌ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നത്‌. മലബാര്‍ ഭദ്രാസനത്തിലെ ചുങ്കത്തറ സെന്റ്‌ ജോര്‍ജ്‌ വലിയപള്ളി ഇടവകാംഗം. ചുങ്കത്തറ കാടുവെട്ടൂര്‍ തച്ചിരുപറമ്പില്‍ ഇ.കെ. കുര്യാക്കോസിന്റെയും ശോശാമ്മയുടെയും മകനാണ്‌.

നാഗ്‌പൂര്‍ ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരി പ്രൊഫസറാണ്‌ ഡോ. ഗീവര്‍ഗീസ്‌ റമ്പാന്‍. ദിവ്യബോധനം ഇംഗ്ലീഷ്‌ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍, ലിറ്റര്‍ജിക്കല്‍ ട്രാന്‍സലേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ അസോസിയേറ്റ്‌ സെക്രട്ടറി, കോട്ടയം വൈദിക സെമിനാരി ലക്‌ചറര്‍ എന്നീ നിലകളിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. കുന്നംകുളം ഭദ്രാസനത്തിലെ സൗത്ത്‌ ബസാര്‍ സെന്റ്‌ മാത്യൂസ്‌ പള്ളി ഇടവകാംഗമായ കണിയമ്പാല്‍ പുലിക്കോട്ടില്‍ പാവുവിന്റെയും അന്നമ്മയുടെയും മകനാണ്‌.

തുമ്പമണ്‍ ഭദ്രാസനത്തിലെ ഏറം സെന്റ്‌ ജോര്‍ജ്‌ വലിയപള്ളി ഇടവകാംഗമാണ്‌ നിയുക്‌ത മെത്രാനായ ഡോ. ഏബ്രഹാം റമ്പാന്‍. എം.ജി.ഒ.സി.എസ്‌.എമ്മിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു.സഭാ മാനേജിംഗ്‌ കമ്മിറ്റി, തടാകം ആശ്രമം ഗവേണിംഗ്‌ ബോര്‍ഡ്‌ എന്നിവയില്‍ അംഗമാണ്‌. 10 വര്‍ഷം ഇടവക വികാരിയായിരുന്നു. വടുതല പുത്തന്‍വീട്‌ വി.എ. മാത്യൂസിന്റെയും ആനിയുടെയും മകനാണ്‌.

Source : Mangalam News

May 9, 2010

Consecration of Metropolitans : Photo Gallery

The consecration of Metropolitans of The Malankara Orthodox Church held at Mar Eliya cathedral Kottayam on 12.05.2010
The consecration of Metropolitans of The Malankara Orthodox Church held at Mar Elia Chapel, on 15. 5. 1953
The consecration of Metropolitans of The Malankara Orthodox Church held at St.Peter's and St.Paul's Orthodox Church, Kolenchery on 24. 8. 1966.


The consecration of Metropolitans of The Malankara Orthodox Church held at St.Mary’s Church, Niranam on 1. 2. 1975
The consecration of Metropolitans of The Malankara Orthodox Church held at St.Mary’s Church, Pazhanji on 15. 5. 1978
The consecration of Metropolitans of The Malankara Orthodox Church held at Puthiyakavu St.Mary’s Church, Mavelikara on 15. 5. 1985
The consecration of Metropolitans of The Malankara Orthodox Church held at Parumala Seminary on 5. 3. 2005.
The consecration of Metropolitans of The Malankara Orthodox Church held at puthupally on 19.02.2009

Photos collected By: John Samuel, Kadammanitta
Source : Manorama Gallery, ICON website

May 8, 2010

പുതുപള്ളി പെരുന്നാള്‍ വെച്ചൂട്ടില്‍ പങ്കെടുത്ത് ഭക്തസഹസ്രങ്ങള്‍



പൌരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ വെച്ചൂട്ടിന് ഭക്തസഹസ്രങ്ങളെത്തി. പുതുപ്പള്ളി പള്ളിയിലെ വലിയ പെരുന്നാളിന്റെ പ്രധാന ചടങ്ങുകളിലൊന്നാണ് വെച്ചൂട്ട്. സസ്യാഹാരമാണ് വെച്ചൂട്ടിന് നല്‍കുന്നത്.ചോറിനൊപ്പം കാച്ചിയ മോരും തേങ്ങാ ചമ്മന്തിപ്പൊടിയും മങ്ങാക്കറിയുമാണ് ഉണ്ടായിരുന്നത്. വാഴയിലയിലാണ് വെച്ചൂട്ടിന് വിഭവങ്ങള്‍ വിളമ്പിയത്. പള്ളിമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ വരിവരിയായി നിലത്തിരുന്ന് ഭക്തര്‍ ഭക്ഷണം കഴിച്ചു.വെള്ളിയാഴ്ച രാവിലെ നടന്ന ഒമ്പതിന്മേല്‍ കുര്‍ബാനയ്ക്ക് ശ്രേഷ്ഠ നിയുക്ത കാതോലിക്ക പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു.
എട്ട് റമ്പാന്‍മാര്‍ സഹകാര്‍മികത്വം വഹിച്ചു. വാഴ്‌വിനുശേഷം നിയുക്ത കാതോലിക്ക വെച്ചൂട്ടിനുള്ള ചോറ് ആശീര്‍വദിച്ച് നല്‍കി. തുടര്‍ന്നാണ് വെച്ചൂട്ട് ആരംഭിച്ചത്. കുട്ടികള്‍ക്കുള്ള ആദ്യ ചോറൂട്ടിന് വൈദിക ശ്രേഷ്ഠര്‍ നേതൃത്വം നല്‍കി. ഉച്ചകഴിഞ്ഞ് അങ്ങാടി, ഇരവിനല്ലൂര്‍, കവലചുറ്റി പ്രദക്ഷിണം പള്ളിയിലെത്തിയശേഷം അപ്പവും കോഴിയിറച്ചിയും നേര്‍ച്ചവിളമ്പ് നടത്തി
Orthodoxchurch.in

May 6, 2010

Guest lecturer at orthodox church colleges



Applications are invited for the post of guest lecturers in MOC(Malankara Orthodox Church)Colleges for the following subjects
Malayalam,English, Hindi,Samskrit, Maths,Zoology,Botony,History,Politics,Chemistry,Physical Education,Economics and Physics.
Apply through post to :
MOC Colleges
Devalokam P.O
Kottayam PIN : 686 038

Malankara Archive