എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Sep 30, 2010

പരുമലയില്‍ ബദല്‍പള്ളി അനുവദിക്കില്ല


മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിടം സ്ഥിതിചെയ്യുന്ന മണ്ണില്‍ പരുമല പള്ളിക്ക് സമീപം ഒരു ബദല്‍ ദേവാലയം ഉണ്ടാക്കുവാന്‍ വിഘടിത വിഭാഗത്തെ അനുവദിക്കില്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ നേതൃത്വം ഒറ്റക്കെട്ടായി തീരുമാനിച്ചു. പരിശുദ്ധ എപ്പിസ്കോപ്പല്‍ സിനഡ്, മാനേജിംഗ് കമ്മറ്റി, പരുമല സെമിനാരി കൌണ്‍സില്‍, പള്ളി പ്രതിനിധികള്‍
എന്നിവര്‍ ഒന്നിച്ചു പരുമല സെമിനാരിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

പരിപാവനമായ പരുമല പള്ളിയെ തൃക്കുന്നത്ത് സെമിനാരി വിഷയം പോലെ ആക്കിതീര്‍ക്കുവാന്‍ സഭാനേതൃത്വം ആഗ്രഹിക്കുന്നില്ല. അതിനാല്‍ വിഘടിത വിഭാഗത്തിന്റെ പള്ളിയോ മറ്റേതെങ്കിലും സ്ഥാപനമോ പരുമലയുടെ മണ്ണില്‍ ആരംഭിക്കുവാന്‍ അനുവദിക്കില്ല എന്ന് യോഗം ഒറ്റക്കെട്ടായി തീരുമാനിച്ചു. അതിനായി ജീവന്‍ വെടിയുംവരെ പോരാടുമെന്നും അംഗങ്ങള്‍ പ്രതിജ്ഞ ചെയ്തു. തീരുമാനം നടപ്പില്‍ വരുത്തുവാനും വിഘടിത നേതൃത്വത്തിന്റെ ഗുണ്ടായിസത്തെ നേരിടാനും സംയുക്ത യോഗം തീരുമാനിച്ചു. ഏതു സമയവും അറിയിച്ചാലും പരുമല പള്ളി സംരക്ഷിക്കുന്നതിനായി 101 പേരടങ്ങുന്ന പരുമല പള്ളി സംരക്ഷണ സേനാ നേതാക്കന്മാരെയും യോഗത്തില്‍വച്ച് തെരഞ്ഞെടുത്തു.

സേനാ നേതാക്കള്‍ ഓരോരുത്തരുടെയും കീഴില്‍ 50-തില്‍ അധികം അംഗങ്ങളുമുണ്ട്. ഭദ്രാസന സെക്രട്ടറിമാര്‍, ഭദ്രാസനത്തില്‍നിന്നുള്ള മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍, പരുമല കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നുള്ള പരുമല സെമിനാരി സംരക്ഷണ കോര്‍ കമ്മിറ്റിയും ഇതിനകം തന്നെ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

പരുമല സംഘര്‍ഷഭൂമിയാക്കരുത്‌: പരിശുദ്ധ കാതോലിക്കാബാവ
ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളും തീര്‍ഥാടനകേന്ദ്രമായി കരുതുന്ന പരുമലയെ സംഘര്‍ഷവേദിയാക്കാന്‍ ശ്രമിക്കരുതെന്നും മലങ്കരസഭ എക്കാലവും സമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണ്‌ നിലകൊണ്ടിട്ടുള്ളതെന്നും പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ പ്രസ്‌താവിച്ചു. പ്രഥമ ഭാരതീയ പരിശുദ്ധനായ പരുമല തിരുമേനിയുടെ പേരില്‍ ആശുപത്രികള്‍, ക്യാന്‍സര്‍ സെന്റര്‍, നഴ്‌സിംഗ്‌ കോളജ്‌, ഹൃദ്‌രോഗ ചികിത്സാകേന്ദ്രം, വൃദ്ധമന്ദിരം ധ്യാനമന്ദിരം, ഡി-അഡിക്ഷന്‍ സെന്റര്‍ തുടങ്ങിയ പൊതുജനോപകാരപ്രദമായ പല സ്‌ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ഈ പ്രദേശത്ത്‌ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുവാനാണ്‌ യാക്കോബായ വിഭാഗക്കാര്‍ ശ്രമിക്കുന്നത്‌.

ആരുടേയും ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നത്‌ ഓര്‍ത്തഡോക്‌സ് സഭയുടെ നയമല്ല. ഇല്ലാത്ത അവകാശവും ഉടമസ്‌ഥതയും അനധികൃത മാര്‍ഗത്തിലൂടെ സ്‌ഥാപിച്ചെടുക്കാനുള്ള ശ്രമത്തെയാണ്‌ അംഗീകരിക്കാനാവാത്തത്‌. പരുമലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി ഏവരും പ്രാര്‍ഥിക്കണമെന്ന്‌ പരിശുദ്ധ ബാവാ ആഹ്വാനം ചെയ്‌തു

ആരാധനാ സ്വാതന്ത്യ്രം നിഷേധിക്കുന്നില്ല : ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്

പരുമല പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നതിനുള്ള സ്വാതന്ത്യ്രം ആര്‍ക്കും നിഷേധിച്ചിട്ടില്ലെന്നും ജാതിമതഭേതമെന്യേ ഏവരും ആശ്വാസകേന്ദ്രമായി കരുതുന്ന അഭയസ്ഥാനമാണതെന്നും ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ. യാക്കോബായ പുരോഹിത സ്ഥാനികള്‍ക്ക് ഇതുവരെ ഇവിടെ ഇല്ലാത്ത അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനായുള്ള നീക്കം അനുവദിക്കാനാവില്ല. കേവലം 5 കി. മി. മാത്രം വിസ്തീര്‍ണ്ണമുള്ള ചെറുദ്വീപായ പരുമലയിലാണ് പള്ളിയും, ആസ്പത്രി, നഴ്സിംഗ് കോളജ്, സോഷ്യല്‍ സയന്‍സ് കോളജ്, ക്യാന്‍സര്‍ സെന്റര്‍, ഹൃദ്രോഗ ചികിത്സാ കേന്ദ്രം, വൃദ്ധമന്ദിരം, ധ്യാന മന്ദിരം, ധ്യാനകേന്ദ്രം, ഓഡിറ്റോറിയം, ലഹരി വിമുക്തി ചികിത്സാലയം എന്നീ സ്ഥാപനങ്ങളും നിലകൊള്ളുന്നത്. ഇപ്പോള്‍ പാത്രിയര്‍ക്കീസ് പക്ഷത്തിന് ഒരു കുടുംബമോ ഇടവകയോ ഇല്ലാത്ത പരുമലദ്വീപില്‍ ഓര്‍ത്തഡോക്സ് കുടുംബങ്ങളെ സ്വാധീനിച്ച് കൃത്രിമ സാന്നിദ്ധ്യം സൃഷ്ടിക്കാനുള്ള ശ്രമം വിലപ്പോവില്ല. സമാധാനത്തിനും മതസൌഹാര്‍ദ്ദത്തിനും മാതൃകയായ പരുമലയെ സംഘര്‍ഷ വേദിയാക്കരുത്. സമാധാനം പുലരുന്ന ഇടങ്ങളില്‍ മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനുശേഷം സമവായത്തിന്റെ ഭാഷ സംസാരിക്കുന്ന വിഘടിത വിഭാത്തിന്റെ സ്ഥിരം പതിവ് അവസാനിപ്പിക്കണം

Sep 8, 2010

മദ്ധ്യസ്ഥ പ്രാര്‍ത്ഥനാവാരം : Sep 5 - 10



2010 സെപ്റ്റംബര്‍ 5 ഞായറാഴ്ച മലങ്കര ഓര്ത്തഡോക്സ് സഭ ആകമാനം മദ്ധ്യസ്ഥ പ്രാര്ത്ഥനാദിനമായി ആചരിച്ചു. അഖില മലങ്കര പ്രാര്ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്സെപ്റ്റംബര്‍ 5 മുതല്‍ 10 വരെ മദ്ധ്യസ്ഥ പ്രാര്ത്ഥനാവാരമായി കൊണ്ടാടുകയും ചെയ്യുന്നു

മദ്ധ്യസ്ഥ പ്രാര്ത്ഥനാവാരത്തിന്റെ സമാപനമായി അഖില മലങ്കര പ്രാര്ത്ഥനായോഗത്തിന്റെ നേതൃത്വത്തില്‍ 2010 സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച രാവിലെ 9.30 മുതല്പരുമല സെമിനാരിയില്വച്ച് മദ്ധ്യസ്ഥ പ്രാര്ത്ഥനാ ധ്യാനം ക്രമീകരിച്ചിരിക്കുന്നു. പ്രാര്ത്ഥനായോഗത്തിന്റെ കേന്ദ്ര പ്രസിഡന്റ് അഭി. ഡോ. തോമസ് മാര്അത്താനാസിയോസ് മെത്രാപ്പോലിത്തായുടെ അദ്ധ്യക്ഷതയില്കൂടുന്ന യോഗത്തില്ബ്രഹ്മവാര്ഭദ്രാസന മെത്രാപ്പോലിത്ത അഭി. യാക്കോബ് മാര്ഏലിയാസ് ധ്യാനം നയിക്കുന്നതുമാണ്.

GOYC meeting from today(Sep 9)

മലങ്കര ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ അഞ്ചാമത് ഗള്‍ഫ് മേഖലാ സമ്മേളനം സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ അബുദാബി സെന്റ് തോമസ് നഗറില്‍ (സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍) നടക്കുകയാണ്.

9-ന് വൈകിട്ട് 7.30-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്റെ മുഖ്യാതിഥി യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസര്‍ ലോകേഷ് മൈസൂര്‍ കപനായി ആയിരിക്കും. 11-ന് വൈകുന്നേരം 3.30-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ.അബ്ദുള്‍ സമദ് സമദാനി മുഖ്യാതിഥിയായിരിക്കും. ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം പ്രസിഡന്റും അങ്കമാലി ഭദ്രാസനാധിപനുമായ അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലിത്ത, റവ.ഫാ. ഡോ. ജേക്കബ് കുര്യന്‍ (വൈസ് പ്രിന്‍സിപ്പല്‍, വൈദിക സെമിനാരി കോട്ടയം), വൈസ് പ്രസിഡന്റ് ഫാ. ജേക്കബ് മാത്യു ചന്ദ്രത്തില്‍, സെക്രട്ടറി ഫാ. സ്റീഫന്‍ വര്‍ഗീസ്, സഭാ സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സമാധാനത്തിന്റെ വൈരുദ്ധ്യാത്മികത എന്ന വിഷയത്തെ അധികരിച്ച് ക്ളാസ്സുകളും സെമിനാറുകളും നയിക്കും. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ഇന്ത്യയില്‍നിന്നുമായി 600-ല്‍പരം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും. കൂടാതെ സമാപന സമ്മേളനത്തില്‍ അയ്യായിരത്തോളം ആളുകളെ പങ്കെടുപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയായി വരുന്നത്.

പ. കാതോലിക്കാ ബാവ ദിദിമോസ് പ്രഥമന്‍ മുഖ്യരക്ഷാധികാരിയും ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി. ഇയ്യോബ് മാര്‍ പീലക്സിനോസ് മെത്രാപ്പോലിത്ത രക്ഷാധികാരിയും അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലിത്ത പ്രസിഡന്റും അബുദാബി ഇടവക വികാരി റവ. ഫാ. ജോണ്‍സണ്‍ ഡാനിയേല്‍ ചെയര്‍മാനുമായി 125 അംഗ കമ്മറ്റി സമ്മേളനത്തിന് നേതൃത്വം നല്‍കുന്നു.