എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Dec 5, 2012

ക്രിസ്തുമസ് ആഘോഷങ്ങള്‍


"കൂടുമോ കൂടുമോ മത്സോദരാ-
ആടിടാം പാടിടാം ആമോദരായി"

                     ഓര്‍മ്മയുണ്ടോ ആ മനോഹര കരോള്‍ ഗാനം?പാട്ടും പാടി  താളമേളവുമായി വരുന്ന കരോള്‍ സംഘത്തെ ആര്‍ക്കാണ് ഇഷ്ടം ഇല്ലാത്തെ?ക്രിസ്തുമസിലെ വിവിധ ആചാരങ്ങള്‍ എങ്ങനെ ഉണ്ടായി എന്ന് എപ്പോളെങ്കിലും ചിന്തിച്ചിടുണ്ടോ?പുല്‍ക്കൂട്, കരോള്‍, ക്രിസ്തുമസ് ട്രീ, ക്രിസ്തുമസ് അപ്പൂപ്പന്‍  അങ്ങനെ അങ്ങനെ നിരവധി കാര്യങ്ങള്‍ നമുക്ക് ക്രിസ്തുമസില്‍ കാണാന്‍ കഴിയും.ക്രിസ്തുമസിലെ വിവിധ ആചാരങ്ങളെ പറ്റി അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ആണ് ഇത്തവണത്തെ വിഷയം.               ക്രിസ്തുദേവന്റെ ജനനം അവിചാരിതമായിരുന്നില്ല. എന്നാല്‍ ക്രിസ്മസിനോടനുബന്ധിച്ച് നിലവിലുള്ള പല ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും തുടക്കം കുറിച്ചതു യാദ്ൃഛികമായാണ്.അവയെല്ലാം ക്രിസ്മസ് പരിപാടികളില്‍ പ്രാധാന്യം അര്‍ഹിക്കുന്നവയുമാണ്.പ്രധാനമായും ക്രിസ്മസ് ക്രിബ് (പുല്‍ക്കൂട്), ക്രിസ്മസ് കരോള്‍, ക്രിസ്മസ് ട്രീ, ക്രിസ്മസ് ഫാദര്‍, ക്രിസ്മസ് കാര്‍ഡ് എന്നിവയാണ് കാലത്തിനൊത്തു മാറുകയും വിപുലമാകുകയും ചെയ്യുന്ന ക്രിസ്മസ് ആചാരങ്ങള്‍. മനുഷ്യരാശിയുടെ ഭാവിഭാഗധേയം നിര്‍ണയിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച ആ ചരിത്രസംഭവം കഴിഞ്ഞിട്ട് ഇരുപതു നൂറ്റാണ്ടുകള്‍ കഴിഞ്ഞു.

1. ക്രിസ്മസ് ക്രിബ് (പുല്‍ക്കൂട്)
             ആദ്യത്തെ ക്രിസ്മസ് രാത്രിയില്‍ ബത്ലഹേമിലെ പുല്‍ക്കൂട്ടില്‍ ക്രിസ്തുദേവന്‍ ജനിച്ചശേഷം അവിടെ കണ്ട കാഴ്ചയാണല്ലോ പുല്‍ക്കൂട്ടില്‍ ചിത്രീകരിക്കുന്നത്. പരസ്യമായ ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങിയതിനുശേഷം പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിന്റെ രൂപം ഉണ്ടാക്കി അതിനുചുറ്റും വൃത്താകൃതിയില്‍ നിന്ന് പാട്ടുകള്‍പാടുന്ന പതിവ് ഉണ്ടായിരുന്നു.
പതിമൂന്നാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ് ഓഫ് അസീസിയാണ് പുല്‍ക്കൂടിന് ശരിയായ രൂപം നല്‍കിയത്. 1223 ല്‍ അദ്ദേഹം തന്റെ താമസസ്ഥലത്തിനടുത്ത് ഒരു താഴ്വരയില്‍ കുറെ ആട്ടിടയന്മാര്‍ വിശ്രമിക്കുന്ന കാഴ്ചകണ്ട് ക്രിസ്തുദേവന്റെ ജനനത്തെപ്പറ്റിയും ആദ്യത്തെ ക്രിസ്മസ് രാത്രിയെപ്പറ്റിയും ഓര്‍ക്കാനിടയായി.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബേത്ലഹേം പുല്‍ക്കൂട്ടില്‍ ആദ്യ ക്രിസ്മസ് രാത്രിയിലുണ്ടായിരുന്നപോലെയുള്ള കാഴ്ചകള്‍ക്ക് രൂപം നല്‍കി. ഒരു പുല്‍ക്കൂട് ഉണ്ടാക്കി, പിന്നെ മെഴുകുകൊണ്ട് ഉണ്ണിയേശുവിന്റെ രൂപം ഉണ്ടാക്കി പുല്‍ക്കൂട്ടില്‍ വച്ചു. തന്റെ ആശ്രമത്തിലുണ്ടായിരുന്ന മറ്റ് ആളുകളെയും പശു, ആട്, കഴുത എന്നിവയെയും കൂട്ടി, ആദ്യ ക്രിസ്മസ് രാത്രിയിലെ കാഴ്ച പൂര്‍ണമാക്കി. ആഘോഷ പരിപാടി വളരെ ഭംഗിയായിരുന്നു. അദ്ദേഹം അതിനടുത്തുനിന്ന് ആനന്ദംകൊണ്ട് കണ്ണീര്‍പൊഴിച്ചു.
ഭക്തജനങ്ങള്‍ക്ക് ഈ കാഴ്ച നന്നായി ഇഷ്ടപ്പെട്ടു. തുടര്‍ന്ന് ക്രിസ്മസ് ആഘോഷങ്ങളുടെ ഒരു പരിപാടിയായി പല സ്ഥലങ്ങളിലും പുല്‍ക്കൂടുകള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുന്നത് പതിവായിത്തീര്‍ന്നു.

2. ക്രിസ്മസ് കരോള്‍
                 ഉണ്ണിയേശുവിന്റെ രൂപത്തിന് ചുറ്റും നിന്ന് പാട്ടുകള്‍ പാടുന്ന രീതി നാലാം നൂറ്റാണ്ടുമുതല്‍ നിലവിലുണ്ടായിരുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ 'ഫ്രാന്‍സിസ് ഓഫ് അസീസി' തന്നെയാണ് ഇതിന് പ്രാധാന്യം നല്‍കിയത്. വീടുകള്‍ തോറും കയറി പാട്ടുകള്‍ പാടി ക്രിസ്തുദേവന്റെ ജനനത്തെ വിളിച്ചറിയിക്കുന്ന രീതി പതിനഞ്ചാം നൂറ്റാണ്ടില്‍ നിലവില്‍ വന്നു.
സൈലന്റ്നൈറ്റ്-ഹോളിനൈറ്റ്' എന്ന പ്രസിദ്ധമായ പാട്ട് 1818 ല്‍ ഓസ്ട്രിയന്‍ പാതിരിയായ 'ഫാദര്‍ ജോസഫ് മോഹര്‍' ആണ് രചിച്ചത്. ആ വര്‍ഷം ക്രിസ്മസിന്റെ തലേരാത്രി തന്റെ പള്ളിയിലെ ഓര്‍ഗന്‍ എലി കരണ്ട് നശിപ്പിച്ചതിലുള്ള ദുഖവുമായി നടന്ന ഫാ.മോഹര്‍ ക്രിസ്മസ് ചടങ്ങുകളില്‍ പാട്ടുകള്‍ക്ക് താളം പകരുവാന്‍ എന്തുചെയ്യുമെന്നറിയാതെ കുഴങ്ങി.
രാത്രിയില്‍ പുറത്തേക്ക് നടക്കാനിറങ്ങിയ അദ്ദേഹം അവിചാരിതമായി ഒരു കുന്നിന്‍മുകളില്‍ നില്‍ക്കുകയും നക്ഷത്രങ്ങള്‍ തിളങ്ങിനിന്ന ശാന്തമായ ആ രാത്രിയില്‍ പെട്ടെന്ന് ബേത്ലഹേമിലെ ആദ്യ ക്രിസ്മസ് രാത്രിയെപ്പറ്റി ഓര്‍ക്കുകയും അദ്ദേഹത്തിന്റെ നാവില്‍ നിന്നും നാലുവാക്കുകള്‍ പുറത്തുവരികയും ചെയ്തു-'സൈലന്റ് നൈറ്റ്-ഹോളി നൈറ്റ്'.
ഉടനെതന്നെ അദ്ദേഹം പള്ളിയിലേക്ക് തിരിച്ചുപോയി കുറെ വരികള്‍ കൂടി എഴുതി ആ പാട്ടുകള്‍ പൂര്‍ത്തിയാക്കി.
രാവിലെ ഫാ.മോഹറിന്റെ സ്നേഹിതനും ക്വയര്‍ മാസ്റ്ററുമായ 'ഫ്രാന്‍സ് ഗ്രബര്‍' അതിന് ഈണം നല്‍കി മെച്ചപ്പെടുത്തുകയും ചെയ്തു.
ക്രിസ്മസ് രാത്രിയില്‍ ഈ പാട്ട് ഓര്‍ഗന്‍ ഇല്ലാതെ വെറും ഒരു ഗിറ്റാര്‍ മാത്രം ഉപയോഗിച്ച് വളരെ ഭംഗിയായി പാടാന്‍ സാധിച്ചു. പള്ളിയിലെ ചടങ്ങുകള്‍ക്ക്ശേഷം കൊയര്‍ മാസ്റ്ററുടെ ഭാര്യ പറഞ്ഞ വാക്കുകള്‍ ഇന്ന് സാക്ഷാല്‍ക്കരിക്കപ്പെടുകയാണ്. 'നാമെല്ലാം മരിച്ചുപോകും, എന്നാല്‍ സൈലന്റ് നൈറ്റ്-ഹോളി നൈറ്റ്' എന്ന പാട്ട് എന്നെന്നും ജീവിച്ചിരിക്കും
.
3. ക്രിസ്മസ് ട്രീ
              പതിനാറാം നൂറ്റാണ്ടില്‍ ജര്‍മനിയിലെ മാര്‍ട്ടിന്‍ ലൂതറാണ് ക്രിസ്മസ് ട്രീയുടെ ഉദ്ഭവത്തിന് കാരണഭൂതനെന്നാണ് ഇന്ന് പരക്കെ അറിയപ്പെടുന്നത്. ക്രിസ്മസിനു തലേ രാത്രി പൈന്‍ മരങ്ങള്‍ തിങ്ങിനില്‍ക്കുന്ന സ്ഥലത്തുകൂടി നടന്നുപോയ മാര്‍ട്ടിന്‍ ലൂതര്‍ക്ക് മരങ്ങള്‍ക്കിടയില്‍ കൂടി നക്ഷത്രങ്ങള്‍ തിളങ്ങിനില്‍ക്കുന്ന കാഴ്ചകണ്ട് സന്തോഷം തോന്നി.
അദ്ദേഹം ഒരു ചെറിയ മരം വെട്ടി വീട്ടില്‍ കൊണ്ടുപോയി ക്രിസ്മസ് രാത്രിയില്‍ നക്ഷത്രങ്ങള്‍ക്കു പകരമായി മെഴുകുതിരികള്‍ അതില്‍ കത്തിച്ചുവച്ച് ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തിയതായി പറയപ്പെടുന്നു. അതിനുശേഷം ഈ രീതി ക്രമേണ പ്രചാരത്തില്‍ വന്നു.

4.ക്രിസ്മസ് ഫാദര്‍ (സാന്താക്ളോസ്)         
          'സെന്റ് നിക്കോളാസ്" അഥവാ 'സിന്റര്‍ ക്ളോസ്' എന്ന പേരില്‍ നിന്നുമാണ് 'സാന്താക്ളോസ്' എന്ന പേരിന്റെ ഉദ്ഭവം എന്നാണ് നിലവിലുള്ള വിശ്വാസം. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെന്റ് നിക്കോളാസ് എന്ന ആര്‍ച്ച് ബിഷപ്പിനെ അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത ഡച്ചുവംശക്കാര്‍ അവരുടെ കാവല്‍ പിതാവായി കരുതിയിരുന്നു.
സിന്റര്‍ ക്ളോസാണ് അമേരിക്കയില്‍ സാന്താക്ളോസ് ആയി മാറിയത്. സെന്റ് നിക്കോളാസ് വെള്ളക്കുതിരപ്പുറത്തു വീടുകളുടെ മുകളില്‍ കൂടി വന്ന് ചിമ്മിനിയില്‍ കൂടി താഴെ തീകായുന്ന സ്ഥലത്ത് വച്ചിട്ടുള്ള തടികൊണ്ടുള്ള ഷൂസുകളില്‍ സമ്മാനങ്ങള്‍ നിക്ഷേപിക്കുമെന്ന വിശ്വാസം ഡച്ചുവംശജര്‍ നിലനിര്‍ത്തിയിരുന്നു.
ഇന്ന് നാം അറിയപ്പെടുന്ന രൂപത്തില്‍ പൂര്‍ണമായ ഒരു രൂപം സാന്താക്ളോസിന് ലഭിച്ചത് 1822 ല്‍ ആണ്. വേദശാസ്ത്രപണ്ഡിതനായിരുന്ന ഡോക്ടര്‍ 'ക്ളെമന്റ് ക്ളാര്‍ക്ക് മൂര്‍', ക്രിസ്മസിന് തലേദിവസം രാത്രിയില്‍ തന്റെ കൂട്ടുകാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുവാനായി ഒരു വണ്ടിയില്‍ പോകുമ്പോള്‍ രചിച്ച കവിതയില്‍ സാന്താക്ളോസിനെ വിവരിച്ചിട്ടുണ്ട്.
തടിച്ച കുടവയറും, വെളുത്തനീണ്ട തൊപ്പിയും, ചുവന്ന കുപ്പായവും അണിഞ്ഞ്, സമ്മാനങ്ങള്‍ ഒരു സഞ്ചിയില്‍ പുറത്ത് തൂക്കിയിട്ട് സുസ്മേരവദനനായി എത്തുന്ന വൃദ്ധനായ സാന്താക്ളോസ് സുപരിചിതനായി തീര്‍ന്നിട്ടുണ്ട്.

5.ക്രിസ്മസ് കാര്‍ഡ്
                കാര്‍ഡുകള്‍വഴി മംഗളങ്ങള്‍ നേരുന്ന രീതിക്ക് 1842 ലാണ് തുടക്കമിട്ടത്. ഇംഗ്ളണ്ടില്‍ 'വില്യം ഈഗ്ളി' തന്റെ ഒരു സ്നേഹിതന്‍ ചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുവാന്‍ വേണ്ടിയാണ് ഇത് തുടങ്ങിയത്. ക്രിസ്മസ് കാലമായിരുന്നതുകൊണ്ട് ക്രിസ്മസ് ആഘോഷങ്ങളുടെ ഒരു ചിത്രീകരണം കാര്‍ഡ് ബോര്‍ഡില്‍ വരച്ച് അതില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു.
'വില്യം ഈഗ്ളിയുടെ കൂട്ടുകാര്‍ക്ക് സന്തോഷകരമായ ക്രിസ്മസ്'. ഈ കാര്‍ഡ് ഇന്നു നിലവിലുള്ള കാര്‍ഡുകളെക്കാള്‍ വലിപ്പമുള്ളതായിരുന്നു. ഈ കാര്യം ആരോ വിക്ടോറിയ രാജ്ഞിയുടെ ശ്രദ്ധയില്‍പ്പെടുത്തി. രാജ്ഞി, 'ഡബ്ള്യു.ഇ.ഡോബ്സണ്‍' എന്ന ആര്‍ട്ടിസ്റ്റിനെക്കൊണ്ട് രാജുകുടുംബത്തിനുവേണ്ടി കാര്‍ഡുകള്‍ ഉണ്ടാക്കുകയും ചെയ്തു.
1843 ല്‍ 'സര്‍ ഹെന്റി കോള്‍' തന്റെ സുഹൃത്തായിരുന്ന 'ജോണ്‍ കാല്‍കോട്ട് ഹോഴ്സിലി' രൂപകല്പന ചെയ്ത ക്രിസ്മസ് കാര്‍ഡ് പ്രിന്റ്ചെയ്യിക്കുകയും ചെയ്തു. ക്രമേണ ക്രിസ്മസ് കാര്‍ഡുകള്‍ അയയ്ക്കുന്ന രീതി പ്രചാരത്തിലാകുകയും ചെയ്തു.
ഇറ്റലിയിലെ ക്രിബും, ജര്‍മ്മനിയിലെ ക്രിസ്മസ് ട്രീയും, ഓസ്ട്രിയയിലെ "സൈലന്റ് നൈറ്റ് എന്ന 'കരോളും', അമേരിക്കയിലെ സാന്താക്ളോസും, ഇംഗ്ളണ്ടിലെ ക്രിസ്മസ് കാര്‍ഡും എല്ലാം ഇന്ന് ആഗോളവ്യാപകമായി ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വര്‍ണപ്പൊലിമയേകുന്നു. ഈ ആചാരങ്ങള്‍ക്കെല്ലാം ഒരു ശരിയായ രൂപം വന്നത് പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷമാണ്.
ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ പലകാരണങ്ങള്‍കൊണ്ടും നടന്നുകാണുകയില്ല.
                  പരസ്യമായ ക്രിസ്തുമസ്  ആഘോഷങ്ങള്‍ പ്രയാസമായിരുന്നിരിക്കണം. കൂടാതെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ക്രിസ്തീയ വിശ്വാസികളുടെ തന്നെ പ്രോത്സാഹനം ലഭിച്ചിരുന്നുമില്ല. അന്നു നിലവിലുണ്ടായിരുന്ന പീഡനമനുസരിച്ച് പരിശുദ്ധന്മാരുടെ ജന്മദിനം ആഘോഷിച്ചിരുന്നില്ല. 'കോണ്‍സ്റ്റന്‍ റ്റൈന്‍' ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചതിനുശേഷം നാലാം നൂറ്റാണ്ടില്‍ ഈ രീതിക്കെല്ലാം മാററം വന്നു.            ക്രിസ്തുദേവന്റെ ജനനത്തിനു മുന്‍പുതന്നെ ഡിസംബര്‍ 25 ഒരു പ്രത്യേക വിശേഷദിനമായി ആഘോഷിച്ചുവന്നിരുന്നതിനാല്‍ ആ ദിവസം തന്നെ ക്രിസ്തുദേവന്റെ ജന്മദിനമായി ആഘോഷിക്കുവാനുള്ള തീരുമാനം നാലാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തന്നെ ഉണ്ടായതായും കാണാം.

Dec 4, 2012

ഹൃദയങ്ങള്‍ തേടുന്ന ദൈവം


നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു, നമുക്കൊരു മകന്‍ നല്‍കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില്‍ ഇരിക്കും. അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേരു വിളിക്കും" (യെശയ്യാവ് 9:6). നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ യെശ്ശയ്യ പ്രവാചകന്‍ മുന്‍കൂട്ടി കണ്ട ആ പ്രവചനം. . ഓരോ കന്യകയും ആഗ്രഹിച്ചിരുന്നു ആ പ്രവചനം തങ്ങളിലൂടെ നിറവേറാന്‍, രാജകുമാരികള്‍ കാത്തിരുന്നിടത്ത് ദൈവം തിരഞ്ഞെടുത്തത് ഒരു സാധാരണ കന്യകയെ. അങ്ങനെ ദൈവം സാധാരാണക്കാരില്‍ ഒരുവളായ മറിയയുടെ ഉദരത്തില്‍, തച്ചനായ ജോസഫിന്റെ മകനായി  ബേത്ലേഹേം കാലിക്കൂട്ടില്‍ ജാതനായി. ദൈവനിറവ് ഒരു ശിശുവായിത്തീരുമെന്ന വിസ്മയകരമായ വസ്തുത അക്കാര്യം സംഭവിക്കുന്നതിനും 700 വര്‍ഷം മുമ്പുപരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ യെശയ്യാവ് പ്രവചിച്ചു.
             ഓരോ ക്രിസ്തുമസ് കാലവും തിരിച്ചറിയലുകളുടെയും ഓര്‍മപെടുത്തലുകളുടെയും അനുഭവം ആകണം, ദൈവത്തിനു ഒരു പദ്ധതി ഉണ്ടെന്നും അവ എങ്ങനെ നിറവേറ്റണമെന്നും നമ്മെ വ്യക്തമായി മനസ്സിലാക്കാന്‍  കാണാന്‍ ഈ സംഭവ വികാസങ്ങള്‍ കാരണമാകുന്നു. യോസഫുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന മറിയയുടെ അടുത്ത് ഗബ്രിയേല്‍ ദൂതന്‍ ചെന്ന് പറയുന്നു “നീ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും“. ഇതുവരെ പുരുഷനെ അറിയാത്ത താനെങ്ങനെ ഗര്‍ഭിണിയാകും എന്ന് മറിയ സംശയം  പ്രകടിപ്പിക്കുമ്പോള്‍ ഗബ്രിയേല്‍ പറയുന്നത് പരിശുദ്ധാത്മാവ് നിന്റെ‌മേല്‍ വരും, അത്യുന്നതന്‍റെ  ശക്തി നിന്റെ മേല്‍ നിഴലിടും" എന്നാണ്. മറിയം ദൈവദൂതന് നല്‍കുന്ന മറുപടിയാണ് ശ്രദ്ധേയമായത് “ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ”.ദൈവ ഇഷ്ടത്തിനു വേണ്ടി  സ്വയം വിശ്വസിച്ചു സമര്‍പ്പിച്ചപോള്‍ അത്യുന്നതിയിലേക്ക്  ഉയരുന്ന കന്യകയെ ആണ് പിന്നീട് ലോകം കണ്ടത്.
 ജനനം  ദൈവ നിശ്ചയപ്രകാരമായിരുന്നെങ്കിലും ദൈവപുത്രനു പിറക്കാന്‍ അനുയോജ്യമായ ഒരു സ്ഥലം ലഭിച്ചില്ല എന്ന് വേദപുസ്തകത്തില്‍ നമുക്ക് കാണാം . വീടുകളുടെയും സത്രങ്ങളുടെയും വാതിലുകള്‍ അടഞ്ഞു കിടന്നു. വഴിപോക്കരുടെ നേര്‍ക്കു തുറന്നു കിടന്ന കാലിത്തൊഴുത്ത്‌ ദൈവപുത്രന്റെ ജന്മഗേഹമായി. അവിടെ വൈദ്യരോ പരിചാരകരോ ഉണ്ടായിരുന്നില്ല. കോട്ടയും കാവല്‍ക്കാരുമുള്ള കൊട്ടാരത്തില്‍ പിറക്കാതെ ആകാശത്തിന്റെ മേല്‍ക്കൂരയ്‌ക്കു കീഴില്‍ ദൈവപുത്രന്‍  മനുഷ്യനായി  ഉടലെടുത്തപ്പോള്‍ പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും നിരാശബാധിച്ചവര്‍ക്കും അത്‌ പ്രത്യാശയുടെ സന്ദേശവും രക്ഷയുടെ ദൂതുമായി.
  യെശയ്യാ പ്രവാചകന്റെ പ്രവചനം 7:14 ല്‍ ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥം ഉള്ള ഇമ്മാനുവേല്‍ എന്നാണ് പോലെ  നാം ദൈവപുത്രനെ പറ്റി വായിക്കുന്നത്. ഈ ക്രിസ്തുമസില്‍ ദൈവം നമ്മോടു കൂടെയുണ്ടോ?ഭൗതീക സൗകര്യങ്ങളില്‍ മനുഷ്യന്‍ സമ്പന്നനാണെങ്കിലും ഹൃദയത്തില്‍ മിക്ക മനുഷ്യരും ദരിദ്രരായിത്തീരുന്നത്‌ ദൈവജനനത്തിനു  ഹൃദയത്തില്‍ ഇടം അനുവദിക്കാഞ്ഞതുകൊണ്ടാണ്.ഹൃദയമാകുന്ന പുല്‍ക്കൂട്ടില്‍ മശിഹ  പിറക്കുമ്പോള്‍ ജീവിതത്തില്‍ സമാധാനമുണ്ടാകുന്നു.മാലിന്യമുള്ള ഹൃദയത്തിലും അശാന്തമായ മനസ്സിലും ദൈവത്തിനു വസിക്കാനാവില്ല. ലോകചരിത്രത്തില്‍ ആദ്യത്തെ പുല്‍ക്കൂട്‌ കന്യകാമറിയത്തിന്‍റെ  ഹൃദയമായിരുന്നല്ലൊ.മാതാവിനെപോലെ സഞ്ചരിക്കുന്ന പുല്‍ക്കൂടുകളായി മാറാന്‍ കഴിയുമ്പോള്‍ ജീവിതത്തില്‍ ശാന്തിയും സമാധാനവും നിറയും.
 ഭവനങ്ങളുടെ മുന്നിലെ പുല്‍ക്കൂടുകളിലല്ല ക്രിസ്തു ജനിക്കേണ്ടത്. നമ്മുടെ ഉള്ളിലാണ് , നമ്മുടെ ഹൃദയങ്ങളിലാണ് ക്രിസ്തുജനിക്കേണ്ടത്. മദ്യംകൊണ്ട് നിറച്ച ശരീരങ്ങളില്‍ അല്ല ക്രിസ്തു ജനിക്കേണ്ടത് .നമ്മുടെ ഹൃദയങ്ങളെയാണ് ജോസഫ് ഒരുക്കിയതുപോലെ ഒരുക്കേണ്ടത്. ജനിച്ച അന്നുമുതല്‍ നമ്മള്‍ ഇന്നുവരെ ക്രിസ്തുമസ് ആഘോഷിച്ചിട്ടും ക്രിസ്തു നമ്മുടെ ഉള്ളില്‍ ജനിക്കാനായി നമ്മള്‍ ഹൃദയങ്ങളെ എന്നെങ്കിലും ഒരുക്കിയിട്ടുണ്ടോ? എന്റെ ഹൃദയത്തില്‍ ക്രിസ്തു ജനിച്ചിട്ടുണ്ട് എന്ന് പറയാന്‍ നമ്മളില്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഹൃദയങ്ങളില്‍ അടിച്ചുകൂടിയ പകയും വിദ്വേഷവും മാറ്റി, പശുത്തൊട്ടിയില്‍ ഉണ്ണിയെശുവിനെ കിടത്താനായി മറിയയും ജോസഫും വിരിച്ച കീറത്തുണിപോലെ , നമുക്ക് നമ്മുടെ ഹൃദയങ്ങളില്‍ സ്നേഹമെന്ന പട്ടുതുണി വിരിക്കാം. നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കുന്ന ദൈവപുത്രനായി, ആ മനോഹര ക്രിസ്തുമസ് അനുഭവത്തിനായി ഒരുങ്ങാം, ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍..

Nov 30, 2012

ഓര്‍മ്മ പെരുന്നാളുകള്‍ ‍ - Dec 2012


1. പൌരസ്ത്യ  കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയിരുന്ന പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 37-മത് ഓര്‍മ്മ പെരുന്നാള്‍ ഡിസംബര്‍ 7, 8 തീയതികളില്‍ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ ആചരിക്കും

2. പത്തനംതിട്ട ബേസില്‍ അരമനയില്‍ കബറടങ്ങിയിരിക്കുന്ന ദാനിയേല്‍ മാര്‍ പീലക്സിനോസ് മെത്രാപോലീത്തയുടെ 21 - മത്  ഓര്‍മ്മപെരുന്നാള്‍ ഡിസംബര്‍ 9 -13 തീയതികളില്‍.

3. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയും മൌണ്ട് താബോര്‍ ദയറായുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകാദ്ധ്യക്ഷനുമായിരുന്ന തോമാ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 40 മത് ശ്രാദ്ധപെരുന്നാളും, ദയറാ അംഗവും മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്തയുമായിരുന്ന സഖറിയ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തയുടെ 15 മത് ശ്രാദ്ധപെരുന്നാളും സംയുക്തമായി പത്തനാപുരം സെന്റ് സ്റീഫന്‍സ് മൌണ്ട് താബോര്‍ ദയറാ ചാപ്പലില്‍ 2012 ഡിസംബര്‍ 2, 3 തീയതികളില്‍ ആചരിക്കും.

Nov 25, 2012

ആവേശക്കടലായി കാതോലിക്കേറ്റ്‌ ശതാബ്‌ദി സമ്മേളനം


ദൈവ ജനത്തിനു ഇത് സ്വപ്ന സാക്ഷാല്‍ക്കാരം ...ധന്യമായ നിര്‍വൃതി ..കാലം ചരിത്രമായി ...പൌലോസ് പ്രഥമന്‍ മുതല്‍ പൌലോസ് ദ്വിതീയന്‍ വരെ നൂറു സംവത്സരം മലങ്കര സഭ ....വാഴുക സഭയെ നിന്‍ കാന്തന്‍ മുന്‍പില്‍ ..കാവലായ് ..കനിവായ് ...കാലങ്ങളോളം ....പരിശുദ്ധ സഭയെ നീണാള്‍ വാഴുക .......അമ്മേ ഞങ്ങള്‍ മറക്കില്ല...... മലങ്കരസഭയെ മറക്കില്ല.......മാര്‍തോമായുടെ ദീപശിഖ ആളിപടരും ദീപശിഖ താലമുറ തലമുറ കയ്യ്മാറീ കെടാതെ ഞങ്ങള്‍ സുക്ഷിക്കും ... മാര്‍തോമാശ്ലീഹയുടെ സിംഹാസനം നീണാല്‍ വാഴട്ടെ...... ജയ് ജയ് കാതോലികോസ്സ്.....

മലങ്കരസഭയുടെ ഐക്യവും സ്വയംശീര്‍ഷകത്വവും വിളിച്ചോതിയ കാതോലിക്കേറ്റ്‌ ശതാബ്‌ദി സമ്മേളനം ആവേശക്കടലായി. എറണാകുളം മറൈന്‍ഡ്രൈവ്‌ മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. സമ്മേളനം ടിബറ്റന്‍ ജനതയുടെ ആത്മീയാചാര്യന്‍ ദലൈ ലാമ ഉദ്‌ഘാടനം ചെയ്‌തു.
വ്യത്യസ്‌ത പാരമ്പര്യങ്ങളിലുള്ളവരുടെ സൗഹാര്‍ദപരമായ ജീവിതമാണു ലോകത്തിന്‌ ഇന്ത്യ നല്‍കുന്ന സന്ദേശമെന്നു ദലൈ ലാമ പറഞ്ഞു. ഭൗതികവളര്‍ച്ചയ്‌ക്കൊപ്പം ആത്മീയവളര്‍ച്ചയ്‌ക്കും പ്രാധാന്യം നല്‍കണം. ലോകത്തൊരിടത്തും ഇല്ലാത്തവിധം ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്‌ത്യന്‍, ഇസ്ലാം, സിഖ്‌ സംസ്‌കാരങ്ങള്‍ ഇവിടെ തഴച്ചുവളര്‍ന്നു. വ്യത്യസ്‌ത മതങ്ങള്‍ക്ക്‌ എങ്ങനെ ഐക്യത്തോടെ കഴിയാമെന്ന്‌ ഇന്ത്യ തെളിയിച്ചു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ പാരമ്പര്യത്തിനു കൈമോശം വന്നിട്ടില്ല. പണത്തിനു ഭൗതികസുഖം നല്‍കാനേ കഴിയൂ. ആത്മസംതൃപ്‌തി നല്‍കാന്‍ ആധ്യാത്മികത വേണം. ഇന്ത്യ നല്‍കിയ മഹത്തായ സന്ദേശമാണ്‌ അഹിംസയുടേത്‌. സഹിഷ്‌ണുതയുടെയും പരസ്‌പര ആദരവിന്റെയും പാരമ്പര്യമാണ്‌ ഇന്ത്യ കാട്ടിക്കൊടുക്കുന്നത്‌. മതമില്ലാത്തവരെയും മാനിക്കുന്നതാണ്‌ ഇവിടത്തെ പാരമ്പര്യം- അദ്ദേഹം പറഞ്ഞു.
സാമൂഹികസേവനരംഗത്ത്‌ ഓര്‍ത്തഡോക്‌സ് സഭ വഹിക്കുന്ന പങ്കു മാതൃകാപരമാണെന്നും ദലൈ ലാമ പറഞ്ഞു. ടിബറ്റിലെ പ്രാദേശികഭാഷയിലാണു ദലൈ ലാമ പ്രസംഗം തുടങ്ങിയത്‌. പിന്നീട്‌ ഇംഗ്ലീഷിലേക്കു മാറി.
രാജ്യത്തിന്റെ ശാസ്‌ത്ര-വ്യാവസായിക പുരോഗതിക്കു ക്രൈസ്‌തവ സമൂഹം നല്‍കിയ സംഭാവനകള്‍ മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്‌ദുള്‍ കലാം മുഖ്യപ്രഭാഷണത്തില്‍ അനുസ്‌മരിച്ചു. 1962 ല്‍ തുമ്പ റോക്കറ്റ്‌ വിക്ഷേപണകേന്ദ്രം സ്‌ഥാപിച്ചപ്പോഴുണ്ടായ എതിര്‍പ്പും വിക്രം സാരാഭായിയുടെ ഇടപെടലും അദ്ദേഹം ഓര്‍മിച്ചു. വിക്ഷേപണകേന്ദ്രം നിര്‍മിക്കുന്നതിനായി പള്ളി പൊളിച്ചുനീക്കേണ്ടതുണ്ടായിരുന്നു. മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം ഇടവകാംഗങ്ങളും പള്ളി പൊളിക്കുന്നതിന്‌ എതിരായിരുന്നു. എന്നാല്‍ ഒരു ഞായറാഴ്‌ച കുര്‍ബാന കഴിഞ്ഞു പള്ളി വികാരി റവ. പീറ്റര്‍ പെരേരയോടൊപ്പം വിക്രം സാരാഭായി ഇടവകാംഗങ്ങളോടു സംസാരിച്ചതോടെ എതിര്‍പ്പു കുറഞ്ഞു. പിന്നീട്‌ എല്ലാവരും ചേര്‍ന്നാണു പള്ളി പൊളിച്ചത്‌. കാതോലിക്കാ ബാവയാകുന്ന സൂര്യനു ചുറ്റും നൂറുവര്‍ഷം മലങ്കര സഭ വലയം ചെയ്‌തു കഴിഞ്ഞതായി വിശ്വാസികളുടെ കരഘോഷത്തിനിടെ ഡോ. കലാം അഭിപ്രായപ്പെട്ടു.
പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷനായിരുന്നു. ശതാബ്‌ദി സ്‌മാരകമായി 100 കോടി രൂപയുടെ ജീവകാരുണ്യ പ്രവൃത്തികള്‍ അദ്ദേഹം പ്രഖ്യാപിച്ചു. വിശ്വാസികളുടെയും ഇടവകകളുടെയും സഹായത്തോടെ ജീവകാരുണ്യ പ്രവൃത്തികള്‍ നടപ്പാക്കും. സൗജന്യ ഡയാലിസിസ്‌, ഹൃദയ-കാന്‍സര്‍ ചികില്‍സ, നിര്‍ധനര്‍ക്കു ഭവനനിര്‍മാണ-വിവാഹ- ഉപരിപഠന സഹായം, പിന്നാക്കക്കാര്‍ക്ക്‌ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്‌, കടക്കെണിയിലായ കര്‍ഷകര്‍ക്ക്‌ സഹായം തുടങ്ങിയവയാണ്‌ ഉദ്ദേശിക്കുന്നതെന്നു കാതോലിക്കാ ബാവ പറഞ്ഞു.
ശതാബ്‌ദി സ്‌മാരകഗ്രന്ഥത്തിന്റെ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. അല്‍മായ ട്രസ്‌റ്റി എം.ജി. ജോര്‍ജ്‌ മുത്തൂറ്റിന്‌ പുസ്‌തകം കൈമാറി. ജൂബിലിയോടനുബന്ധിച്ചു പ്രഖ്യാപിച്ച നൂറുകോടി രൂപയുടെ ജീവകാരുണ്യ പദ്ധതി സഭയുടെ മാറ്റ്‌ വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മാര്‍ത്തോമ്മന്‍ പൈതൃകമുള്ള സഭകള്‍ ഒന്നായിത്തീരണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ നിര്‍ദേശിച്ചു. സഭാ സ്‌ഥാപനത്തിന്റെ 1960-ാം വാര്‍ഷികം കേരളത്തിലെ എല്ലാ സഭകള്‍ക്കും ബാധകമാണെന്നു കല്‍ദായ സഭ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ അഫ്രേം ചൂണ്ടിക്കാട്ടി.
വിദേശ മേല്‍ക്കോയ്‌മയില്ലാതെ പ്രവര്‍ത്തിക്കുന്നതാണ്‌ ഓര്‍ത്തഡോക്‌സ് സഭയുടെ സവിശേഷതയെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഡോ. കുര്യാക്കോസ്‌ മാര്‍ ക്ലിമീസ്‌ പ്രതിജ്‌ഞാവാചകം ചൊല്ലിക്കൊടുത്തു. ഡോ. ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, കേന്ദ്രസഹമന്ത്രി കെ.വി. തോമസ്‌, ഹൈബി ഈഡന്‍ എം.എല്‍.എ, മേയര്‍ ടോണി ചമ്മിണി, കൗണ്‍സിലര്‍ ലിനോ ജേക്കബ്‌, ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍, ക്രിസ്‌ത്യന്‍ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഏഷ്യ ജനറല്‍ സെക്രട്ടറി ഡോ. ഹെന്‍ട്രി ലെബാംഗ്‌, ഡബ്ല്യു.സി.സി. ഏഷ്യാ സെക്രട്ടറി ഡോ. ദോംഗ്‌ സംഗ്‌ കിം, നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ ജനറല്‍ സെക്രട്ടറി റോജര്‍ ഗെയ്‌ക്വാദ്‌, സീനിയര്‍ മെത്രാപ്പോലീത്ത തോമസ്‌ മാര്‍ അത്താനാസിയോസ്‌ എന്നിവര്‍ പ്രസംഗിച്ചു.
സിനഡ്‌ സെക്രട്ടറി ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ സഭാ ചരിത്രാവതരണം നടത്തി. വൈദിക ട്രസ്‌റ്റി ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Nov 22, 2012

വാഴുക വാഴുക മോറാനെ

കര്‍ത്തുശിഷ്യന്‍ തോമാശ്ലീഹ
ഭാരത സഭയുടെ അപ്പസ്തോലന്‍ 
പൊന്‍കരത്താല്‍ പണിതെടുത്ത 
മലങ്കര എന്നൊരു സമ്പാദ്യം
ഭൂമിയെന്നൊരു ഗോളം തന്നെ 

ഇല്ലാതായി പോയാലും
ചോര കൊടുത്തും നീര് കൊടുത്തും
കാക്കും ഞങ്ങള്‍ എന്നെന്നും

മൈലാപ്പൂരിലെ മണ്ണില്‍ നിന്നും
കാഹളനാദം കേള്‍ക്കുമ്പോള്‍
കടലുകള്‍ ഏഴായി ചിതറുമ്പോള്‍
ഇടി നാദങ്ങള്‍ മുഴങ്ങുമ്പോള്‍
റോമാക്കാരും സിറിയക്കാരും
സംഭ്രഭമാകും നിമിഷത്തില്‍
ഉദയ സുര്യ ശോഭയുമായി
വന്നടുക്കും തിരുമേനി
ഭാരത സഭയുടെ മോറാനെ
മര്‍ത്തോമയുടെ പിന്‍ഗാമി
മലങ്കര സഭയുടെ അധ്യക്ഷാ
പൗലോസ്‌ ദ്വിതിയന്‍ ബാവായെ
വാഴുക വാഴുക മോറാനെ
പൗലോസ്‌ ദ്വിതിയന്‍ ബാവായെ

മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം..നീണാള്‍ വാഴട്ടെ..ജയ് ജയ് കാതോലിക്കോസ്....

മാനവകുലത്തിന്‍റെ വീണ്ടെടുപ്പിനായി സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന്, മരണത്തെ ജയിച്ച്, മൂന്നാം ദിവസം സര്‍വ്വ മഹത്വത്തോടെയും ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവേശുമിശിഹായുടെ തിരുവിലാവില്‍ കരങ്ങള്‍ ചേര്‍ത്തുവെച്ചു "എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ" എന്ന സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ വിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ തൃക്കരങ്
ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമാ ശ്ലീഹാ മൈലാപ്പൂരില്‍ മലങ്കരമക്കള്‍ക്ക്‌വേണ്ടി ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും,വിശ്വാസത്തിലും,വിശ്വസ്തതയിലും നിലനില്‍ക്കുന്നു..പകല്‍ പറക്കുന്ന അസ്ത്രത്തിനും, രാത്രിയില്‍ സഞ്ചരിക്കുന്ന വചനത്തിനും, ഉച്ചിയില്‍ ഊതുന്ന കാറ്റിനും ദൈവത്തിന്‍റെ സഭയെ തകര്‍ക്കാനാവില്ല. പരിശുദ്ധാത്മ ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന പിതാക്കന്മാരാണ് മലങ്കര സഭയെ നയിക്കുന്നത്..പൌരാണിക ഭാരത ക്രൈസ്തവ സഭയുടെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ഒരു വിദേശ മെത്രാനും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും,വിശ്വാസവും,കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ഒരു ഗുണ്ടാപ്പടക്ക് മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....ഓര്‍ത്തഡോക്‍സ് രക്തം സിരകളിലൂടെ ഒഴുകുന്ന, അമ്മമാരുടെ മുലപ്പല്‍കുടിച്ചു വളര്‍ന്ന മലങ്കര മക്കള്‍ സ്ലീബാലംകൃത പീതവര്‍ണ്ണ പതാക വാനോളമുയര്‍ത്തി ഒരേ സ്വരത്തില്‍ ഉച്ചയിസ്തരം ഘോഷിക്കുന്നു..മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം..നീണാള്‍ വാഴട്ടെ..ജയ് ജയ് കാതോലിക്കോസ്....

കാതോലിക്കേറ്റ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് പ്രാര്‍ത്ഥനാശംസകള്‍..............

Nov 13, 2012

ഒരു നവംബര്‍ 14 കൂടി

വീണ്ടും ഒരു നവംബര്‍ 14 കൂടി, ഇന്ന് ശിശുദിനം ആയി നാം കൊണ്ടാടുമ്പോള്‍ അതിനോടൊപ്പം പ്രാധാന്യം ഉള്ള മറ്റൊരു ദിനം കൂടി ആണ്, ലോക പ്രമേഹരോഗ ദിനം(world diabetes day).

എല്ല ദിവസവും കുട്ടികള്‍ക്കാവണമെന്നതാണ്‌ ഈ ശിശുദിനത്തിന്റെ സന്ദേശം.വിരിയുന്ന ഓരോ
പൂവിന്നും , പുലരുന്ന ഓരോ പ്രഭാതത്തിന്നും ഓരോ സന്ദേശം ഉള്ളതുപോലെ ഓരോ ശിശുദിനത്തിന്നും മഹത്തായ സന്ദേശമുണ്ട്‌..ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനത്തിലാണ്‌ നാം ഇന്ത്യയില്‍ ശിശുദിനം കൊണ്ടാടുന്നത്‌.പണ്ഡിറ്റ്ജി തന്റെ സകല പിരിമുറുക്കങ്ങളും പ്രയാസങളും മറന്നിരുന്നത് ‌ കുഞ്ഞുങ്ങളോടോപ്പം കളിച്ച് രസിച്ച് ഉല്ലസിക്കുമ്പോഴായിരുന്നു. ജീവിതാന്ത്യം വരെ ആ മഹാന്‍ ഇന്ത്യയിലെ 'വലിയ കുട്ടി ' തന്നെയായിരുന്നു. ഗൗരവമാര്‍ന്ന രാജ്യകാര്യങ്ങള്‍ക്കിടയിലും അദ്ദേഹത്തിന്ന് മനസ്സിന്ന് ശാന്തിയും സമാധാനവും സന്തോഷവും നല്‍കിയിരുന്നത്‌ കുട്ടികളോടോപ്പം കളിച്ച് രസിച്ച് നടക്കുമ്പോഴായിരുന്നു.ഇന്ന് ഇന്ത്യയിലെ കുട്ടികള്‍ അഭിമുഖികരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ബാലവേലകൊണ്ടുള്ള പീഡനം, പട്ടിണി, രോഗങ്ങള്‍,പോഷകാഹാരങ്ങളുടെ കുറവ്‌,സുരക്ഷിതത്വമില്ലായ്മ,വിദ്യാഭ്യാസത്തിന്റെ അപര്യപ്തത ഇങ്ങിനെ നീണ്ടുപോകുന്നു ആ പട്ടിക. മാത്രമല്ല ഇന്ന് കുട്ടികള്‍ക്കുനേരെയുള്ള ലൈഗിക പീഡനങള്‍ കൂടിക്കൊണ്ടിരിക്കുകയാണ് കൂടാതെ തീവ്രവാദികളും കുട്ടികളെ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി വ്യാപകമായി ഉപയോഗിക്കുന്നു.. ശിശുദിനം അര്‍ഥപൂര്‍ണ്ണമാകണമെങ്കില്‍ കുട്ടികളുടെ ശാരീരികവും മാനസികുവുമായ വളര്‍ച്ചക്കും അവരുടെ ക്ഷേമത്തിന്നും പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക്‌ കഴിയണം, അതിനായിട്ട്‌ നമുക്ക് പ്രാര്‍ത്ഥിക്കാം.

അതുപോലെ തന്നെ ഇന്ന് ലോകം പ്രമേഹ രോഗ ദിനം ആയി ആചരിക്കുന്നു.ഇന്ന് ലോകത്താകമാനമായി 250 ദശലക്ഷം പ്രമേഹരോഗികളുണ്ട്. ഒരു നിമിഷംപോലും പാഴാക്കാതെ ക്രിയാത്മകമായ പ്രതിരോധമാര്‍ഗങ്ങള്‍ ഉടനടി അവലംബിച്ചില്ലെങ്കില്‍ 2025 ആകുന്നതോടെ പ്രമേഹബാധിതര്‍ 380 ദശലക്ഷമാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിഭാഗം നല്‍കുന്നത്.

40.9 ദശലക്ഷം പ്രമേഹരോഗികളുള്ള ഇന്ത്യ പ്രമേഹത്തിന്റെ ലോകതലസ്ഥാനമെന്ന വിശേഷണത്തിന് അര്‍ഹമാണ്. കേരളത്തിലെ നാല്പത് ലക്ഷം പ്രമേഹരോഗികളില്‍ പത്തുലക്ഷം പേര്‍ക്ക് രോഗമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതും ദുഃഖകരമാണ്.

പ്രമേഹത്തെ പ്രതിരോധിക്കാന്‍ രോഗലക്ഷണങ്ങള്‍ എന്തെന്ന് അറിയണം. നിങ്ങള്‍ക്ക് താഴെപ്പറയുന്ന എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ പ്രമേഹരോഗിയാവാന്‍ സാധ്യതയുണ്ട്- വര്‍ധിച്ച മൂത്രശങ്ക, അമിത ദാഹം, വിശപ്പ്, ഭാരക്കുറവ്, തളര്‍ച്ച, ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നത്, ഓക്കാനവും വയറുവേദനയും കൈകാലുകളില്‍ തരിപ്പ്, ഉണങ്ങിവരണ്ട നാവ്, കാഴ്ചക്കുറവ്, തുടരെ തുടരെയുള്ള അണുബാധ, കരിയാന്‍ വൈകുന്ന മുറിവുകള്‍ ഇതെല്ലാം പ്രമേഹ രോഗബാധിതരില്‍ സാധാരണമായി കാണുന്നു.

പ്രമേഹത്തിലേക്ക് നിങ്ങളെ തള്ളിവിടുന്ന ആപത്ഘടകങ്ങള്‍ പലതാണ്. അമിതവണ്ണം, വ്യായാമരാഹിത്യം, അപഥ്യ ഭക്ഷണശൈലി, വാര്‍ധക്യം, അമിത കൊളസ്‌ട്രോളും പ്രഷറും, പാരമ്പര്യം, പ്രസവാനന്തര പ്രമേഹബാധ തുടങ്ങിയവയെല്ലാം കാലാന്തരത്തില്‍ നിങ്ങളെ ഒരു പ്രമേഹരോഗിയാക്കിമാറ്റുന്നു.

പ്രമേഹരോഗികള്‍ മൃത്യുവിനിരയാകുന്ന പ്രധാനകാരണങ്ങള്‍ ഹൃദ്രോഗം, വൃക്കകളുടെ അപചയം, അമിതരക്തസമ്മര്‍ദം എന്നിവയാണ്. അതിസങ്കീര്‍ണമായ ആ രോഗാവസ്ഥകളൊക്കെത്തന്നെ പ്രമേഹത്തിന്റെ പ്രത്യാഘാതഫലമായി ഉണ്ടാകുന്നു. പ്രമേഹരോഗികളില്‍ 80 ശതമാനം പേരും മരണപ്പെടുന്നത് ഹൃദയധമനീരോഗങ്ങളാലാണ്. പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണ്.

പ്രമേഹം കണ്ടെത്താനുള്ള രക്തപരിശോധന 45 വയസ്സിനു ശേഷം ചെയ്തുതുടങ്ങാ നാണ് പൊതുവെയുള്ള നിര്‍ദ്ദേശം. എന്നാല്‍, ഭാരതം പോലെ പ്രമേഹസാധ്യത കൂടിയ പ്രദേശത്ത് 30 വയസ്സു മുതല്‍ വര്‍ഷത്തി ലൊരിക്കലെങ്കിലും പരിശോധന നടത്തണം. എങ്കില്‍ മാത്രമേ പ്രമേഹം പ്രാരംഭദിശയി ല്‍ തന്നെ കണ്ടുപിടിക്കുവാന്‍ കഴിയുക യുള്ളൂ. പ്രമേഹം വന്ന് 5-10 വര്‍ഷങ്ങള്‍ക്കു ശേഷം ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ മാത്രമാണ് ഇന്ന് പല രും രക്തപരിശോധന തുടങ്ങുന്നത്. നമുക്ക് നമ്മുടെ ചുറ്റും ഉള്ള രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കാം, സ്വയം പ്രതിരോധിക്കാം

Nov 1, 2012

ഓര്‍മ്മപ്പെരുന്നാള്‍ - Nov 2012

 "ആചാര്യെശാ   മശിഹ കൂദാശകളര്‍പ്പിച്ചോ-

ആചാര്യന്‍മാര്‍ക്കേകുക പുണ്യം നാഥാ സ്തോത്രം"

കൊല്‍ക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയും ഭിലായ് സെന്റ് തോമസ് മിഷന്റെ സ്ഥാപകനുമായ ഡോ. സ്തേഫാനോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ  അഞ്ചാം ഓര്‍മ്മപ്പെരുന്നാള്‍ 2012 നവംബര്‍ 4,5 തിയ്യതികളില്‍ പാത്താമുട്ടം സ്ളീബാ പള്ളിയില്‍ നടക്കും.

സഭാ ജ്യോതിസ് പുലികോട്ടില്‍ ജോസഫ്‌ മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ 196 മത്  ഓര്‍മപെരുന്നാളും പൗലോസ്‌ മാര്‍ ഗ്രിഗൊറിയോസ്  തിരുമേനിയുടെ 16 മത്  ഓര്‍മപെരുന്നാളും കോട്ടയം പഴയ സെമിനാരിയില്‍ നവംബര്‍ 23 , 24 തീയതികളില്‍.

Sep 2, 2012

ഓര്‍മ്മപ്പെരുന്നാള്‍ - Sep 2012

"ആചാര്യേശാ മശിഹ കൂദാശകളര്പ്പിച്ചോ -
ആചാര്യന്മാര്ക്കേകുക പുണ്യം നാഥാ സ്തോത്രം"

1.പി.ഐ.മാത്യൂസ് റമ്പാന്‍റെ 21  മത് ശ്രാദ്ധപ്പെരുന്നാള്‍

മൈലപ്രാ  മാര്‍ കുറിയാക്കോസ് ആശ്രമസ്ഥാപകന്‍ ഭാഗ്യ സ്മരണാര്‍ഹനായ പി.ഐ.മാത്യൂസ് റമ്പാന്‍റെ 21  മത് ശ്രാദ്ധപ്പെരുന്നാള്‍ ഇന്ന് (സെപ്റ്റംബര്‍ 3 ). മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമത്തില്‍ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം, ഡോ. ഏബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ കാര്‍മികത്വം വഹിക്കുന്നു.

Mylapra Mathews Ramban was born on September 30, 1904 at Kumbazha the son of Velasseril Fr. Easo and Achamma. Ramban P. I. Mathews started Mar Kuriakose Ashram in Attachakkal in the year 1937. Since 1962 Mar Kuriakose Ashram and its activities were made extensive with Mylapra as the center. He spread the good news of love and care among the children of God. Many sensed the heavenly peace while in the presence of Mathews Ramban and still it continues 

2. മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 15 മത്   ശ്രാദ്ധപ്പെരുന്നാള്‍

തൃക്കുന്നത്ത് സെമിനാരിയില്‍ ഡോ.ഫിലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 15 മത് ശ്രാദ്ധപ്പെരുന്നാള്‍ സെപ്റ്റംബര്‍ 27, 28 തീയതികളില്‍ നടക്കും 27ന് വൈകിട്ട്  സന്ധ്യാനമസ്ക്കാരം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, 28ന് രാവിലെ ഏഴിന് പ്രഭാത നമസ്ക്കാരം, എട്ടിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന് പ്രസംഗം, 10ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ചഭക്ഷണം

"പുണ്യ പിതാക്കന്മാരെ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ"



Jul 31, 2012

അബൂന്‍ പക്കോമിയോസ് പൌലോസ് കാലം ചെയ്തു

" ശ്രേഷ്ടാചാര്യ മശിഹ കൂദാശകളര്‍പ്പിച്ചോ-
ആചാര്യന്നേകുക  പുണ്യം നാഥാ സ്തോത്രം"


മലങ്കര സഭയുടെ മാവേലിക്കര ഭദ്രാസനാധിപനും പ്രാര്‍ത്ഥനായോഗം പ്രസിഡന്റും വിദ്യാര്‍ത്ഥി പ്രസ്ഥാനം വൈസ് പ്രസിഡന്റും ഓര്‍ത്തഡോക്സ് സെമിനാരി ഗവേണിംഗ് ബോര്‍ഡ് അംഗവുമായ അഭിവന്ദ്യ പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് ലേക്ക്ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മരണസമയത്ത് കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത സമീപം ഉണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് സ്വദേശമായ കുറിച്ചി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വൈകിട്ട് ആറിന് പരുമല പള്ളിയിലും എട്ടിന് മാവേലിക്കര പുതിയകാവ് പള്ളിയിലും പൊതുദര്‍ശനത്തിന് വയ്ക്കും. 11ന് തേയോഭവന്‍ ആശ്രമത്തിലേക്ക് കൊണ്ടുപോകും. ആഗസ്റ് രണ്ടിന് രാവിലെ വിശുദ്ധ കുര്‍ബ്ബനായ്ക്കു ശേഷം റാന്നി ബഥനി ആശ്രമത്തിലേക്ക് കൊണ്ടുപോകും. കബറടക്കം ഉച്ചയ്ക്ക് മൂന്നിന്.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അഭിവന്ദ്യ മെത്രാപ്പോലീത്ത. സാധാരണ ചെക്കപ്പിന് എത്തിയ മെത്രാപ്പോലീത്തായെ ഓക്സിജന്റെ അളവ് കുറയുന്നത് കണ്ടതിനെ തുടര്‍ന്ന് കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ അധികൃതര്‍ തീവൃപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാവിലെ പരിശുദ്ധ കാതോലിക്ക ബാവായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മാര്‍ പക്കോമിയോസിനെ സന്ദര്‍ശിച്ചു.
കോട്ടയം കുറിച്ചി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഇടവകയില്‍ കോലത്തുകളത്തില്‍ കെ.കെ. ജോണിന്റെ മകനായി 1946 ജനുവരി 26ന് ജനിച്ചു. കേരള സര്‍വകലാശാലയില്‍ നിന്നും ബി.എ., എം.എ. ബിരുദങ്ങളും സെറാമ്പൂര്‍ സര്‍വകലാശാലയില്‍ നിന്നു ബി.ഡി. ബിരുദവും കരസ്ഥമാക്കി. 1974 ജനുവരി 8ന് വൈദികനായി. റാന്നി-പെരുനാട് ബഥനി ആശ്രമാംഗമാണ്.
1992 സെപ്റ്റംബര്‍ 10ന് പരുമല സെമിനാരിയില്‍ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മേല്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. 1992 ഡിസംബര്‍ 19ന് റമ്പാനായി. 1993 ആഗസ്റ് 16ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ "പൌലോസ് മാര്‍ പക്കോമിയോസ്'' എന്ന നാമത്തില്‍ എപ്പിസ്ക്കോപ്പയാക്കി. ഇടുക്കി-അങ്കമാലി ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്ത, ബാലിക സമാജം-സ്ത്രീ സമാജം എന്നിവയുടെ പ്രസിഡന്റ്, എം.ഡി. കോര്‍പ്പറേറ്റ് സ്കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

Jul 24, 2012

ഒ.വി.ബി.എസ്. ഗാനങ്ങള്‍ ക്ഷണിച്ചു

ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ 2013ലേക്കുള്ള ഗാനങ്ങള്‍ ക്ഷണിച്ചു. "കര്‍ത്താവിന്റെ സന്നിധിയില്‍ താഴുവിന്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും'' എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കിയോ അല്ലാതെയോ ഉള്ള ഗാനങ്ങള്‍ അയയ്ക്കാം.
എഴുതിയതോ ട്യൂണ്‍ ചെയ്ത് സിഡിയിലാക്കിയതോ ആയ ഗാനങ്ങള്‍ ഒ.വി.ബി.എസ്. ഡിപ്പാര്‍ട്ട്മെന്റ് എ.എസ്.എസ്.എ.ഇ., കാതോലിക്കേറ്റ് പാലസ്, ദേവലോകം, കോട്ടയം എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 20ന് മുമ്പ് അയയ്ക്കുക. ഫോണ്‍: 9446448215

Jul 23, 2012

കടമ്മനിട്ടപള്ളി നവീകരണം അവസാന ഘട്ടത്തിലേക്ക്


പുതുക്കി പണിയുന്ന കടമ്മനിട്ട പള്ളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. അവിശേഷിക്കുന്ന മിനുക്കുപണികള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ്‌ ആദ്യം കൂദാശ ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടകുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 2011 ജൂണ്‍ മാസം ആരംഭിച്ച പണികള്‍ ഒരു വര്ഷം കൊണ്ടാണ് പൂര്‍ത്തിയാകുന്നത്.

Jul 19, 2012

ഫാ.ടൈറ്റസ് ജോര്‍ജ് തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ തുമ്പമണ്‍ ഭദ്രാസന സെക്രട്ടറിയായി ഫാ.ടൈറ്റസ് ജോര്‍ജിനെ തിരഞ്ഞെടുത്തു.
ഫാ.തോമസ് കെ.ചാക്കോ, ഫാ.യോഹന്നാന്‍ ശങ്കരത്തില്‍ (വൈദിക പ്രതിനിധികള്‍), പി.കെ.തോമസ്, ജേക്കബ് ജോര്‍ജ് കുറ്റിയില്‍, റജി മാത്യു, അജു ജോര്‍ജ് (കൌണ്‍സില്‍ അംഗങ്ങള്‍)

Jul 1, 2012

ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 2012

" ശ്രേഷ്ടാചാര്യ മശിഹ കൂദാശകളര്‍പ്പിച്ചോ-
ആചാര്യന്‍മാര്‍ക്കേകുക പുണ്യം നാഥാ സ്തോത്രം"

പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവാന്നാസ്യോസ് രണ്ടാമന്‍

പരിശുദ്ധനായ പരുമല തിരുമേനിയുടെയും വട്ടശ്ശേരില്‍ തിരുമേനിയുടെയും ഗുരുനാഥനും നവോത്ഥാന നായകനുമായ മലങ്കര സഭാ തേജസ്സ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവാന്നാസ്യോസ് രണ്ടാമന്‍ മലങ്കര മെത്രാപ്പോലിത്തായുടെ (മാര്‍ ദീവാന്നാസ്യോസ് അഞ്ചാമന്‍) 102-ാം ഓര്‍മ്മപ്പെരുന്നാള്‍ പരിശുദ്ധ പിതാവിന്റെ സ്മാരക കബറിടം സ്ഥിതിചെയ്യുന്ന കുന്നംകുളം സെന്റ് തോമസ് കിഴക്കേ പുത്തന്‍പള്ളിയില്‍ 2012 ജൂലായ് 17,18 തീയതികളില്‍ ആഘോഷിക്കപ്പെടുന്നു.തിരുമേനിയുടെ 102-ാം ഓര്‍മ്മപ്പെരുന്നാള്‍ 2012 ജൂലൈ ആറ് മുതല്‍ 12 വരെ കോട്ടയം പഴയ സെമിനാരിയില്‍ നടക്കും

അഭി. ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പോലിത്ത

റാന്നി ഹോളി ട്രിനിറ്റി ആശ്രമ സ്ഥാപകനും തിരുവനന്തപുരം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലിത്തായുമായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ കാലം ചെയ്ത അഭി. ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പോലിത്തായുടെ പന്ത്രണ്ടാം ശ്രാദ്ധപ്പെരുന്നാള്‍ തിരുവനന്തപുരം ഭദ്രാസനത്തിലും അദ്ദേഹം കബറടങ്ങിയിരിക്കുന്ന റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിലും വച്ച് ജൂലൈ 22,23 തീയതികളില്‍ നടത്തപ്പെടുന്നു

May 30, 2012

മലങ്കരസഭയ്ക്ക് 359 കോടി രൂപയുടെ ബജറ്റ്

മലങ്കര സഭയുടെ 2012-13 വര്‍ഷം 359 കോടി രൂപയുടെ ബജറ്റ് സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് അവതരിപ്പിച്ചു. Photo Gallery പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ പഴയ സെമിനാരി സ്മൃതി ഓഡിറ്റോറിയത്തില്‍ കൂടിയ മാനേജിംഗ് കമ്മറ്റിയുടെ യോഗത്തിലാണ്് ബജറ്റ് അവതരിപ്പിച്ചത്.
കാതോലിക്കേറ്റിന്റെ സ്ഥാപന ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് സബര്‍മതി ആശ്രമത്തിന് സമീപം ഗാന്ധി സ്മരണ്‍ ഓര്‍ത്തഡോക്സ് ഗസ്റ് ഹൌസ് എന്ന പേരില്‍ അഹമദാബാദ് മെത്രാസനത്തിന്റെ ചുമതലയില്‍ ഒരു സാംസ്കാരിക മന്ദിരം നിര്‍മ്മിക്കുന്നതിന്  ബജറ്റില്‍ തുക ഉള്‍പ്പെടുത്തി. കേരളത്തില്‍ നിന്നും സബര്‍മതി ആശ്രമം സന്ദര്‍ശിക്കാനെത്തുന്ന ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ക്കും ഇതര മത സമുദായാംഗങ്ങള്‍ക്കും ഇവിടെ സൌജന്യമായി താമസിക്കുന്നതിനുളള സൌകര്യം ലഭ്യമാണ്.
കാര്‍ഷിക ഉല്‍പ്പാദനത്തില്‍ സഭാംഗങ്ങളെ  പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിനായി  പഴം പച്ചക്കറി വിത്തുകളും തൈകളും സഭാംഗങ്ങളുടെ ഭവനങ്ങളില്‍ എത്തിക്കുന്നതിനുളള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. സഭയുടെ മര്‍ത്തമറിയം സമാജത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന നവജ്യോതി സംഘങ്ങളിലൂടെയായിരിക്കും എല്ലാ ഭവനങ്ങളിലും പച്ചക്കറി വിത്തുകളും തൈകളും എത്തിക്കുക. രാസവളങ്ങളും കീടനാശിനികളും വിഷമയമാക്കുന്ന പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും കുടുംബങ്ങള്‍ക്ക് ഇതിലൂടെ മോചനം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.   പ്രകൃതിക്ഷോഭം മൂലം കൃഷി നഷ്ടപ്പെട്ട് കടക്കെണിയിലാകുന്ന  കര്‍ഷകരെ സഹായിക്കുന്നതിനായി ആരംഭിച്ച പദ്ധതിയിലൂടെ നിരവധി സഭാംഗങ്ങള്‍ക്ക് സഹായം നല്‍കുവാന്‍ കഴിഞ്ഞു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി തുടരണമെന്നുളള ബജറ്റ് നിര്‍ദ്ദേശത്തിന് യോഗം അംഗീകാരം നല്‍കി.
കോട്ടയം നഗരത്തില്‍ അത്യാധുനിക സൌകര്യങ്ങളോടുകൂടിയ ഓര്‍ത്തഡോക്സ് ചര്‍ച്ച് സെന്റര്‍ ബഹുനില ഓഡിറ്റോറിയ നിര്‍മ്മാണത്തിന് തുക വകയിരുത്തി. നഗരത്തിന്റെ ഹൃദയഭാഗത്ത് നിര്‍മ്മിക്കുന്ന പ്രസ്തുത ഓഡിറ്റോറിയം നിലവില്‍ വരുന്നത് പൊതുസമൂഹത്തിന് വളരെയേറെ പ്രയോജനകരമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
സണ്‍ഡേസ്കൂള്‍ പരീക്ഷകളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ളസ് ടുവിന് ശേഷമുളള സെക്കുലര്‍ വിദ്യാഭ്യാസത്തിന് പലിശരഹിത വായ്പ നല്‍കാന്‍ പദ്ധതി ബജറ്റില്‍ ആവിഷ്കരിച്ചിട്ടുണ്ട്. മെത്രാസനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിര്‍ധന കുടുംബത്തില്‍പ്പെട്ട സഭാംഗങ്ങളായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
നിര്‍ധനരായ സഭാംഗങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് ഈ വര്‍ഷവും അര്‍ഹരായ കൂടുതല്‍ സഭാംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനും യോഗം അംഗീകാരം  നല്‍കി. നിലവിലുളള വിവിധ ജീവകാരുണ്യ പദ്ധതികളായ വിവാഹ സഹായം, ചികിത്സാ സഹായം, ഭവന നിര്‍മ്മാണ സഹായം, വിദ്യാഭ്യാസ സഹായം എന്നിവയ്ക്കും തുക വകകൊളളിച്ചിട്ടുണ്ട്. നിലവില്‍ വൈദികര്‍ക്കും, പളളികളിലെ പ്രധാന ശുശ്രൂഷകര്‍ക്കും പളളി സൂക്ഷിപ്പുകാര്‍ക്കുമുളള ഇന്‍ഷുറന്‍സ് പദ്ധതിയ്ക്കും തുക വകയിരുത്തി. വൈദികരുടെ ശമ്പള പദ്ധതയിലേക്ക് ഒന്നര കോടിയില്‍ പരം തുക കേന്ദ്രവിഹിതമായി സബ്സിഡി നല്‍കുന്നതിനായി ഉള്‍പ്പെടുത്തി.
കേരളത്തിന് പുറത്ത് പഠനത്തിനായും ജോലിക്കായും പോകുന്ന യുവജനങ്ങള്‍ക്കായി ബാഹ്യ കേരളാ മെത്രാസനങ്ങളുടെ ആഭിമുഖ്യത്തില്‍ കാതോലിക്കേറ്റ് യൂത്ത് സെന്ററുകള്‍ സ്ഥാപിക്കുന്നതിനുളള പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ആരാധന ക്രമങ്ങള്‍ വിവിധ ഭാഷകളിലേക്ക് തര്‍ജജമപ്പെടുത്തുന്നതിനുളള പദ്ധതിയ്ക്കും യോഗം അംഗീകാരം നല്‍കി.
മട്ടാഞ്ചേരി കൂനന്‍ കുരിശ് തീര്‍ത്ഥാടന കേന്ദ്രം, തിരുവിതാംകോട് തീര്‍ത്ഥാടന കേന്ദ്രം, ചെന്നൈയിലെ മാര്‍ത്തോമ്മാന്‍ തീര്‍ത്ഥാടന കേന്ദ്രം, മുളന്തുരുത്തിയിലെ പരുമല തിരുമേനിയുടെ സ്മൃതി മന്ദിരം എന്നിവയ്ക്കും സഭയിലെ മറ്റ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കും തുക ഉള്‍ക്കൊളളിച്ചിട്ടുണ്ട്. സഭയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അനാഥാലയങ്ങള്‍ക്കും അശ്ശരണരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങള്‍ക്കും ഗ്രാന്റ് നല്‍കുന്നതിനും തീരുമാനിച്ചു. സഭയുടെ ദയറാകള്‍, ആശുപത്രികള്‍, വിവിധ അദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍ എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി തുക മാറ്റി വെച്ചിട്ടുണ്ട്.  പ്രകൃതി ദുരന്ത സഹായ നിധി, നവജ്യോതി സ്വയം സഹായ സംഘം, പഴയ സെമിനാരി എന്നിവയ്ക്കും നാഗ്പൂര്‍ സെമിനാരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവികസിത മേഖലകളില്‍ നില്‍ക്കുന്ന പളളികള്‍ക്കും പളളികളില്‍ പാഴ്സനേജ് നിര്‍മ്മിക്കുന്നതിനുളള പദ്ധതിയ്ക്കും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സഭയ്ക്ക് നേരെ വടക്കന്‍ മെത്രാസനങ്ങളില്‍ വിഘടിത വിഭാഗത്തില്‍ നിന്നുമുണ്ടാകുന്ന അക്രമ പ്രവര്‍ത്തനങ്ങളെ യോഗം അപലപിച്ചു. സഭയ്ക്ക് അവകാശപ്പെട്ട പളളികളില്‍ പ്രവേശിക്കുന്നതിന് അക്രമ പ്രവര്‍ത്തനങ്ങളിലൂടെ തടസ്സം നില്‍ക്കുന്നവര്‍ക്ക് നേരെ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. കാതോലിക്കേറ്റ് സ്ഥാപന ശതാബ്ദി ആഘോഷങ്ങള്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.
പ്രസ്തുത യോഗത്തില്‍ മെത്രാപ്പോലീത്താമാരും സഭയിലെ മുപ്പത് മെത്രാസനങ്ങളില്‍ നിന്നുളള പ്രതിനിധികളും പങ്കെടുത്തു.  ഫാ. ബിജു ആന്‍ഡ്രൂസ് ധ്യാനപ്രസംഗം നടത്തി. ഫാ. വി. ജെ. ജോസഫ്, കെ. ഗീവറുഗീസ് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.  സഭാ മാനേജിംഗ് കമ്മറ്റിയുടെ അടുത്ത യോഗം ജൂണ്‍ 6 -ന് തുടര്‍ന്ന് നടത്തുന്നതിനും തീരുമാനിച്ചു. യോഗശേഷം മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളി സന്ദര്‍ശിച്ചു.

May 26, 2012

PENTECOSTI PERUNNAL


യുവജന പ്രസ്ഥാനത്തിന്റെ എഴുപത്തിയാറാമത് അന്തര്‍ദേശീയ സമ്മേളനം സമാപിച്ചു

യുവാക്കളെ നേരല്ലാത്ത വഴിയിലൂടെ പറഞ്ഞുവിട്ട് കൈപൊള്ളുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നതെന്ന് പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത. Photo Gallery ഓര്‍ത്തഡോക്സ് ക്രെെസ്തവ യുവജനപ്രസ്ഥാനം 76ാമത് അന്തര്‍ദേശീയ സമ്മേളനത്തിന്റെ സമാപന സന്ദേശം നല്‍കി പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ മെത്രാപ്പോലീത്ത. നന്മയില്‍ നിന്ന് അകന്ന് തിന്മയുടെ വഴി തിരഞ്ഞെടുക്കുവാന്‍ പരിശീലിപ്പിക്കുന്ന എല്ലാ പ്രവണതകളെയും തിരിച്ചറിയുവാന്‍ യുവതലമുറ സജ്ജരാകണം. നമ്മള്‍ വഹിക്കുന്ന സ്ഥാനങ്ങളിലും ചുമതലകളിലും സമൂഹത്തിനോ നാടിനോ ഭാരമാകാത്ത രീതിയില്‍ ജീവിക്കണമെന്നും അഭിവന്ദ്യ മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.
ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, ആന്റോ ആന്റണി എം. പി., ഫാ. മാത്യു വര്‍ക്ഷീസ്, ഫാ. ജോക്കബ് മാത്യു ചന്ദ്രത്തില്‍, ഫാ. ജോസഫ് കുര്യാക്കോസ്, ഫാ. സ്റീഫന്‍ വര്‍ക്ഷീസ്, ഉമ്മന്‍ ജോണ്‍, സജി പട്ടരുമഠം, ബിജു മാത്യു, സഖറിയാ പനയ്ക്കാമറ്റം, ഫാ. ഏബ്രഹാം കോശി, സി.കെ.റജി, ജോബിന്‍ കെ.ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിച്ചു. ഭാരതത്തിന് അകത്തും പുറത്തും നിന്നുമായി അറുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ കേന്ദ്ര കലാമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗാനങ്ങള്‍ക്ക് ഒ.സി.വൈ.എം. ഭദ്രാസന ഗായകസംഘം നേതൃത്വം നല്‍കി. സമ്മേളന സ്മരണ നിലനിര്‍ത്തികൊണ്ട് സുവനീയറും ഡയറക്ടറിയും പ്രകാശനം ചെയ്തു.

May 15, 2012

പെരുന്നാളിനിടെ സംഘര്‍ഷം : മാമലശേരി പള്ളി താല്‍ക്കാലികമായി പൂട്ടി

മാമലശേരി മോര്‍ മിഖായേല്‍ പള്ളിയില്‍ പെരുന്നാള്‍ ദിനത്തിലുണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്ന്‌ പള്ളി താല്‍ക്കാലികമായി അടച്ചു. കല്ലേറിനേത്തുടര്‍ന്നു പോലീസ്‌ ലാത്തി വീശി.

സംഘര്‍ഷത്തില്‍ ഡിവൈ.എസ്‌.പി. ഉള്‍പ്പെടെ പോലീസുകാര്‍ക്കും വിശ്വാസികള്‍ക്കും പരുക്കേറ്റു. റിസീവര്‍ ഭരണത്തിലുള്ള മോര്‍ മിഖായേല്‍ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വൈദികരാണ്‌ കുര്‍ബാന അര്‍പ്പിക്കുന്നത്‌. പെരുന്നാള്‍ ദിനത്തില്‍ രാവിലെ ഓര്‍ത്തഡോക്‌സ് വൈദിക ട്രസ്‌റ്റി ഫാ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌ കുര്‍ബാന അര്‍പ്പിക്കാനെത്തിയതു യാക്കോബായ വിഭാഗം എതിര്‍ത്തു.

ഇതേത്തുടര്‍ന്നാണു സംഘര്‍ഷം. വൈദികനെ പോലീസ്‌ പള്ളിമുറ്റത്തു പ്രവേശിക്കാന്‍ അനുവദിച്ചതോടെ  യാക്കോബായ വിഭാഗം കല്ലെറിഞ്ഞു. ഫാ. ജോണ്‍സ്‌ സഞ്ചരിച്ച കാറിന്റെ മുന്‍വശത്തെ ചില്ല്‌ തകര്‍ന്നു. തുടര്‍ന്നു പോലീസ്‌ ലാത്തി വീശിയതോടെ ഇരുവിഭാഗക്കാരും പള്ളിക്കുള്ളിലേക്ക്‌ ഓടിക്കയറി.

മൂവാറ്റുപുഴ ആര്‍.ഡി.ഒ: എസ്‌. ഷാനവാസ്‌, തഹസില്‍ദാര്‍ പി.എസ്‌. സ്വര്‍ണമ്മ, റൂറല്‍ എസ്‌.പി. കെ.പി. ഫിലിപ്പ്‌, മൂവാറ്റുപുഴ ഡിവൈ.എസ്‌.പി: എം.എന്‍. രമേശ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി. പള്ളിയിലുള്ളവരെ ഒഴിപ്പിച്ച്‌, പൂട്ടി താക്കോല്‍ റിസീവറെ ഏല്‍പ്പിച്ചു.

സംഭവമറിഞ്ഞ്‌ യാക്കോബായ വിഭാഗം കണ്ടനാട്‌ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ്‌ മോര്‍ ഈവാനിയോസും വൈദികരും വിശ്വാസികളും പള്ളിക്കു മുന്നില്‍ പ്രാര്‍ഥനായജ്‌ഞം ആരംഭിച്ചിരുന്നു. മാമലശേരി പള്ളിയില്‍ യാക്കോബായ വിഭാഗത്തിന്‌ അര്‍ഹമായ അവകാശം ലഭിക്കുന്നതുവരെ പോരാടുമെന്നു സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍ പറഞ്ഞു.

എന്നാല്‍ വര്‍ഷങ്ങളായി പെരുന്നാള്‍ ദിനത്തില്‍ രാവിലെ ഇവിടെ കുര്‍ബാന അര്‍പ്പിച്ചിരുന്നത്‌ ഫാ. ജോണ്‍സ്‌ എബ്രഹാമാണെന്നും അതിന്‌ അധികൃതരുടെ അനുമതി ഉണ്ടായിരുന്നെന്നും വികാരിമാരായ ഫാ. ജോണ്‍ ചിറക്കടക്കുന്നേല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ജോര്‍ജ്‌ വേമ്പനാട്ട്‌ എന്നിവര്‍ പറഞ്ഞു. ഫാ. ജോണ്‍സിനെ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

May 9, 2012

ഭക്തിയുടെ തണ്ടിലേറി ചന്ദനപ്പള്ളി വലിയ പള്ളി ചെമ്പെടുപ്പ്


ഭക്ത്യാരവങ്ങളുടെ അകമ്പടിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ചെമ്പെടുപ്പ് റാസയോടെ ചന്ദനപ്പള്ളി വലിയ പള്ളി പെരുനാളിനു സമാപനമായി. Photo Gallery
വിശ്വാസികള്‍ നേര്‍ച്ചയായി കൊണ്ടുവന്ന അരി ചെമ്പിലിട്ട് പകുതി വേവിച്ച് ചെമ്പിന്‍ തണ്ടിലേറ്റി കുതിരപ്പുരയിലേക്കു കൊണ്ടുവരുന്ന ചടങ്ങാണ് ചെമ്പെടുപ്പ്. മുഖ്യകാര്‍മികനായ പള്ളിവികാരി ഫാ. റോയി എം. ജോയി കുരിശടയാളം ചാര്‍ത്തി. ചെമ്പില്‍ തൊട്ട് സഹദായുടെ അനുഗ്രഹം വാങ്ങാനായി എത്തിയ ഭക്തസഹസ്രങ്ങളാണ് ചെമ്പ് വാഹകരായത്.
ചെമ്പില്‍ തൊടാനും ചെമ്പെടുപ്പില്‍ പങ്കെടുക്കാനും ഭക്തജനപ്രവാഹമായിരുന്നു. റാസ കടന്നുവന്നപ്പോള്‍ ജാതിമത വ്യത്യാസമില്ലാതെ പൂക്കള്‍, കുരുമുളക്, വെറ്റില എന്നിവ ചെമ്പിലെറിഞ്ഞും ആര്‍പ്പുവിളിച്ചും വിശ്വാസികള്‍ ചെമ്പിന്‍മൂട്ടില്‍ നിന്നു കുതിരപ്പുരയിലേക്കു ഭക്തിയോടെ ചെമ്പുകള്‍ വഹിച്ചു. രാവിലെ ആറിനു ചെമ്പില്‍ അരിയിടീല്‍ കര്‍മം തുടങ്ങി. അങ്ങാടിക്കല്‍ വടക്കുള്ള പുരാതന നായര്‍ തറവാട്ടിലെ കാരണവരാണ് ചെമ്പില്‍ അരിയിടീല്‍ കര്‍മം ആദ്യം നടത്തിയത്. മതസൌഹാര്‍ദം വിളിച്ചോതുന്ന ഇൌ ആചാരം പരമ്പരാഗതമായി തുടര്‍ന്നുവരുന്നതാണ്. ചെമ്പെടുപ്പ് റാസയ്ക്കു ചന്ദനപ്പള്ളി ജംക്ഷനില്‍ സ്വീകരണം നല്‍കി

Apr 22, 2012

തൃക്കുന്നത്ത് സെമിനാരി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മാര്‍ പോളികാര്‍പ്പോസ്

ജനുവരി 25-ാം തീയതി പെരുന്നാളിന് തൃക്കുന്നത്ത് സെമിനാരിയില്‍ യാക്കോബായ വിഭാഗത്തിന് വഴിവിട്ടു സഹായം ചെയ്തുകൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി സ്വാകരിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്. ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ തല്‍സ്ഥിതി തുടരാനുള്ള തീരുമാനം ലംഘിച്ചു യാക്കോബായ വിഭാഗത്തിനു കൂടുതല്‍ സമയം നല്‍കുകയും കുര്‍ബ്ബാനയ്ക്കുള്ള തിരുവസ്ത്രങ്ങള്‍ ഒളിച്ചു കടത്താന്‍ അനുവദിക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ കളക്ട്രേറ്റിന് മുമ്പില്‍ ധര്‍ണ്ണ ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്തേണ്ടി വരുമെന്ന് മാര്‍ പോളികാര്‍പ്പോസ് മുന്നറിയിപ്പ് നല്‍കി.
സെമിനാരിയില്‍ പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാളിന് തല്‍സ്ഥിതി തുടരാനാണ് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. അതനുസരിച്ച് ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ക്ക് പത്ത് മിനിറ്റ് വീതമാണ് അനുവദിച്ചത്. എന്നാല്‍ യാക്കോബായ വിഭാഗം കാല്‍ മണിക്കൂറോളം കബറിങ്കല്‍ ചെലവഴിച്ചുവെന്നും കുര്‍ബ്ബാനയ്ക്ക് ഉപയോഗിക്കുന്ന തിരുവസ്ത്രവും മറ്റും ഒളിച്ചു കടത്തുകയും ചെയ്തതായി ചില ദൃശ്യമാധ്യമങ്ങളില്‍ വന്ന വീഡിയോ വ്യക്തമാക്കുന്നു. ഇതിന് കൂട്ടുനിന്നത് എറണാകുളം ജില്ലാ കളക്ടറാണെന്നത് വേലി തന്നെ വിളവ് തിന്നുന്നതിന് തുല്യമാണ്.
ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിബന്ധന ലംഘിച്ചതിന് തെളിവാണ് യാക്കോബായ സഭയുടെ സ്ഥാനികള്‍ ഫോണില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍. ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുത്ത് നിയമവാഴ്ചയെ അട്ടിമറിക്കാന്‍ കൂട്ടുനിന്ന കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും, ഈ കാര്യത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാടു വ്യക്തമാക്കണമെന്നും മാര്‍ പോളികാര്‍പ്പോസ് ആവശ്യപ്പെട്ടു.
കേവലം ഒരു പള്ളിപിടിക്കാന്‍ വേണ്ടി പരിശുദ്ധ കുര്‍ബ്ബാനയെ അവഹേളിച്ച യാക്കോബായ സഭയും ശ്രേഷ്ഠ കാതോലിക്കായും സ്വയം വിമര്‍ശനത്തിന് തയ്യാറാകണം. അവര്‍ കബറിടത്തില്‍ ഉണ്ടായിരുന്ന സമയത്തിനുള്ളില്‍ കുര്‍ബ്ബാന ചൊല്ലി പൂര്‍ത്തിയാക്കാനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കുര്‍ബ്ബാന നടത്തി എന്ന വ്യാജ പ്രചരണം നടത്തി വരും വര്‍ഷങ്ങളില്‍ അനധികൃതമായി കീഴ്വഴക്കം സൃഷ്ടിക്കാനുള്ള വൃഥാ ശ്രമമാണ് യാക്കോബായ സഭ നടത്തുന്നത്. പള്ളി വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെടുന്ന ശ്രേഷ്ഠ കാതോലിക്കായും യാക്കോബായ വിഭാഗവും തൃക്കുന്നത്ത് സെമിനാരിയുടെ കാര്യത്തില്‍ ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ ഒത്തുത്തീര്‍പ്പു തീരുമാനത്തെ നിഷ്ക്കരണം തള്ളിക്കളഞ്ഞ് കബറിടത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുകയാണ് ചെയ്തത്. ഇതിലൂടെ വ്യക്തമാകുന്നത് അവരുടെ ആത്മാര്‍ത്ഥത ഇല്ലായ്മയാണ്. ഈ ആത്മാര്‍ത്ഥത ഇല്ലായ്മ കോലഞ്ചേരിയിലും ഇപ്പോള്‍ പിറവത്തും പ്രകടമാണ്. ഏതുവിധേനയും ഭരണകൂടത്തെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് പള്ളികള്‍ പിടിക്കുക എന്ന ലക്ഷ്യം മാത്രമേ യാക്കോബാ. വിഭാഗത്തിനുള്ളുയെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
പഴന്തോട്ടം, മാമലശ്ശേരി, മണ്ണത്തൂര്‍ പള്ളികളില്‍ അനധികൃതമായി കടന്നു കയറാനും ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ അവകാശങ്ങളെ ചവിട്ടി മെതിക്കാനും ശ്രമം നടത്തുന്ന യാക്കോബായ വിഭാഗത്തിന് സംസ്ഥാന സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണ്. പൂര്‍ണ്ണമായും ഓര്‍ത്തഡോക്സ് സഭയുടെ നിയന്ത്രണത്തിലുള്ള പള്ളികളെ തര്‍ക്കസ്ഥലമാക്കി മാറ്റി കടന്നുകയറാനാണ് യാക്കോബായ വിഭാഗം ശ്രമിക്കുന്നത്. ഇതിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നത് അരാജകത്വം വളര്‍ത്താനും ഒരു കൂട്ടം വിശ്വാസികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനു തുല്യമാണെന്ന് മാര്‍ പോളികാര്‍പ്പോസ് പറഞ്ഞു

പുതുപ്പള്ളി പെരുന്നാള്‍ കൊടിയേറ്റ് 28ന്

പൌരസ്ത്യ ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 28നാണ് കൊടിയേറ്റ്. മേയ് അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് പ്രധാന പെരുന്നാള്‍. Notice ഏഴിന് നടക്കുന്ന വെച്ചൂട്ട്  നേര്‍ച്ച സദ്യയില്‍ ഒരുലക്ഷത്തോളം ഭക്തര്‍ പങ്കെടുക്കും. പെരുന്നാളിന്റെ തിരക്ക് കണക്കിലെടുത്ത് സര്‍ക്കാര്‍ മെയ് ഒന്ന് മുതല്‍ 15 വരെ പുതുപ്പള്ളിയും പരിസര പ്രദേശങ്ങളും ഫെസ്റിവല്‍ ഏരിയയായി പ്രഖ്യാപിച്ചു.
പെരുന്നാളിന് മുന്നോടിയായി നാളെ നാലിന് പള്ളിയുടെ പ്രവേശന കവാടത്തിന്റെ അലങ്കാര ഗോപുരം അഭിവന്ദ്യ സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത കൂദാശ ചെയ്യും.

മൈലപ്ര വലിയ പള്ളിപെരുനാള്‍

സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുനാള്‍ 27നു തുടങ്ങും. മേയ് ഏഴു വരെ നീണ്ടു നില്‍ക്കും. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഏബ്രഹാം മാര്‍ സെറാഫീം എന്നിവരുടെ കാര്‍മികത്വത്തില്‍ പെരുനാള്‍ കുര്‍ബാനകള്‍ നടക്കും. വിവിധ ദിവസങ്ങളിലായി തീര്‍ഥാടക സംഗമം, വനിതാ സംഗമം, സമൂഹബലി, കുടുംബ സംഗമം, ഭക്തിനിര്‍ഭരമായ റാസ, ചെമ്പെടുപ്പ് എന്നിവ ഉണ്ടാകും

Apr 21, 2012

മലങ്കരസഭ വീണ്ടും പ്രതിഷേധത്തിലേക്ക്‌

പിറവം പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന്‌ കാതോലിക്കാ ബാവ. പിറവം പള്ളിത്തര്‍ക്കം സഭയുടെ അഭിമാന പ്രശ്‌നമാണ്‌. ജനങ്ങളെ പറഞ്ഞുപറ്റിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നാളെ മുതല്‍ പ്രതിഷേധം ആരംഭിക്കുമെന്നും കാതോലിക്കാ ബാവ പറഞ്ഞു

ചന്ദനപ്പള്ളി പെരുന്നാള്‍ കൊടിയേറ്റ് 29ന്


സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് 29ന് കൊടിയേറും. പ്രധാന പെരുന്നാള്‍ മെയ് ഏഴിനും എട്ടിനും നടക്കും. 29ന് 7.30ന് കുര്‍ബ്ബാനയ്ക്കുശേഷം 10ന് പള്ളിയങ്കണത്തിലെ സ്വര്‍ണ്ണ കൊടിമരത്തില്‍ വികാരി ഫാ.റോയി എം.ജോയി കൊടിയേറ്റും. Notice
10.30ന് ശലഭസംഗമം, മൂന്നിന് കൊടിമരഘോഷയാത്ര, 6.15ന് കല്‍കുരുശിങ്കല്‍ കൊടിയേറ്റ്. 30ന് 7.30ന് കുര്‍ബ്ബാന, 5.30ന് പിതൃസ്മതൃതി. മെയ് ഒന്നിന് 7.30ന് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബ്ബാന, 9.30ന് തീര്‍ത്ഥാടന വാരാചരണം. 10ന് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ അഖില മലങ്കര ക്വിസ് മത്സരം, 6.30ന് ആധ്യാത്മിക സംഘടനാ വാര്‍ഷികം അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് ഉദ്ഘാടനം ചെയ്യും. എട്ടിന് ചിരിയരങ്ങ്.
മെയ് രണ്ടിന് 7.30ന് മൂന്നിന്മേല്‍ കുര്‍ബ്ബാന, 6.30ന് കുടുംബസംഗമം, അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഫാ. ജോണ്‍ മണക്കുന്നില്‍ സന്ദേശം നല്‍കും. മെയ് മൂന്നിന് വൈകിട്ട് 6.30ന് താലന്ത്, കുട്ടികളുടെ കലാപരിപാടി.
മെയ് നാലിന് 7.30ന് അഭിവന്ദ്യ പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബ്ബാന, 10ന് വനിതാ സംഗമം. മെയ് അഞ്ചിന് 10ന് പ്രത്യാശ പ്രാര്‍ത്ഥനാ സംഗമം ഫാ.ടി.ജെ. ജോഷ്വാ സന്ദേശം നല്‍കും. 2.30ന് അഖില മലങ്കര യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ റീജനല്‍ സമ്മേളനം അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
മെയ് ആറിന് 7.30ന് അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബ്ബാന, 10ന് ഇടവകദിനം, ജിജി തോംസണ്‍ സന്ദേശം നല്‍കും.
മെയ് ഏഴിന് 9.30ന് സ്വര്‍ണ്ണക്കുരിശ് സമര്‍പ്പണം, 10ന് ഷ്രൈന്‍ എഴുന്നള്ളിപ്പ്. രണ്ടിന് വാദ്യമേളങ്ങള്‍, നാലിന് പദയാത്രികര്‍ക്ക് ജംക്ഷനില്‍ സ്വീകരണം, അഞ്ചിന് പദയാത്രികര്‍ക്ക് കുരിശിങ്കല്‍ സ്വീകരണം, ആറിന് അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, ഡോ. സഖറിയാ മാര്‍ അപ്രേം എന്നിവരുടെ കാര്‍മികത്വത്തില്‍ സന്ധ്യാനമസ്കാരം, ഏഴിന് അനുഗ്രഹ പ്രഭാഷണം, 7.30ന് ശ്ളൈഹീക വാഴ്വ്, എട്ടിന് റാസ, 11.30ന് ആകാശദീപക്കാഴ്ച, 11.45ന് ഗാനമേള.
മെയ് എട്ടിന് ആറിന് ചെമ്പില്‍ അരിയിടീല്‍ കര്‍മ്മം, 8.30ന് മൂന്നിന്മേല്‍ കുര്‍ബ്ബാന, തീര്‍ത്ഥാടക സംഗമവും, ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് സമര്‍പ്പണവും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റിസ് ബഞ്ചമിന്‍ കോശിക്ക് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി നല്‍കും. സാമ്പത്തിക സഹായ പദ്ധതി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മൂന്നിന് ചെമ്പെടുപ്പ് റാസ, നാലിന് ചെമ്പെടുപ്പ് റാസയ്ക്ക് ജംഗ്ഷനില്‍ സ്വീകരണം, അഞ്ചിന് പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്, ആശീര്‍വാദം, എട്ടിന് നാടകം. 13ന് 7.30ന് കുര്‍ബ്ബാന, 10ന് കൊടിയിറക്ക്.

Apr 17, 2012

മധ്യസ്‌ഥന്മാരെ നിയോഗിക്കണമെന്ന വാദത്തില്‍ ആത്മാര്‍ഥതയില്ല : മലങ്കരസഭ

സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ മധ്യസ്‌ഥന്മാരെ നിയോഗിക്കണമെന്ന യാക്കോബായ വിഭാഗം നിര്‍ദേശം ആത്മാര്‍ഥതയില്ലാത്തതും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവിധത്തിലുള്ളതുമാണെന്ന്‌ മലങ്കരസഭാ വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌. കോടതിവിധികള്‍ അനുസരിക്കാതെയും ആലുവ തൃക്കുന്നത്ത്‌ സെമിനാരി പള്ളി സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ച ഉഭയകക്ഷി ഉടമ്പടിയും മധ്യസ്‌ഥ തീരുമാനങ്ങളും പാലിക്കാതെയും കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ നിലവിലുള്ള മന്ത്രിസഭാ ഉപസമിതിക്ക്‌ വഴങ്ങാതെയും മനഃപൂര്‍വം സംഘര്‍ഷം സൃഷ്‌ടിച്ച്‌ പള്ളികള്‍ പൂട്ടിക്കുന്നത്‌ പതിവാക്കിയവര്‍തന്നെ ഒത്തുതീര്‍പ്പിന്റെ വക്‌താക്കളായി ചമയുന്നത്‌ വിചിത്രമായിരിക്കുന്നു. കണ്ടനാട്‌ ഭദ്രാസനത്തിലെ മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌, വെട്ടിത്തറ മാര്‍ മിഖായേല്‍ തുടങ്ങിയ പള്ളികള്‍ അടുത്ത കാലത്ത്‌ പൂട്ടിക്കുന്നതിന്‌ കാരണക്കാരായത്‌ യാക്കോബായ നേതാക്കളാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

Apr 3, 2012

ഓര്‍മ്മ പെരുന്നാളുകള്‍ ‍ - April 2012

 
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 47-ാം ഓര്‍മപ്പെരുന്നാള്‍ ഏപ്രില്‍ എട്ട്, ഒന്‍പത് തീയതികളില്‍ പാമ്പാടി ദയറായില്‍ ആചരിക്കും. പരിശുദ്ധ ദിദിമോസ് പ്രഥമന്‍ വലിയ ബാവായും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായും സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരും നേതൃത്വം നല്‍കും.എട്ടിന് ഉച്ചയ്ക്ക് കുന്നംകുളം ഭദ്രാസനത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം. നാലിന് ഇടുക്കി, കാരാപ്പുഴ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ സ്വീകരണം. 4.30ന് സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ സന്ധ്യാനമസ്കാരം. അഞ്ചിന് പാമ്പാടി കത്തീഡ്രലില്‍ നിന്നു ദയറായിലേക്ക് പ്രദക്ഷിണം. 5.45ന് വിവിധ ഇടവകകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കു ദയറായില്‍ സ്വീകരണം. 7.20ന് പാമ്പാടിയില്‍ നിന്നുള്ള പ്രദക്ഷിണം ദയറായില്‍ എത്തിച്ചേരും.ഒന്‍പതിന് വെളുപ്പിനെ അഞ്ചിന് കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. 8.30ന് പരിശുദ്ധ വലിയ ബാവയുടെയും പരിശുദ്ധ കാതോലിക്ക ബാവയുടെയും കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബ്ബാന, 10.30ന് പ്രദക്ഷിണം, 11.30ന് നേര്‍ച്ച വിളമ്പ്. പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിലേക്ക് ബസ് സര്‍വ്വീസ് ഉണ്ടായിരിക്കും.
പരിശുദ്ധ പിതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ

Apr 2, 2012

53 വര്‍ഷത്തിനു ശേഷം ക്യൂബ ദുഃഖവെള്ളി ആചരിക്കും

ഔദ്യോഗികമായി നിരീശ്വര രാജ്യമാണെങ്കിലും ക്യൂബയിലെ ജനങ്ങള്‍ 53 വര്‍ഷത്തിനു ശേഷം ഇക്കുറി ദുഃഖവെള്ളിയാഴ്‌ച ആചരിക്കും. വെള്ളിയാഴ്‌ച രാജ്യത്തു പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്‌.

കഴിഞ്ഞ ആഴ്‌ച ക്യൂബ സന്ദര്‍ശിച്ച ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അഭ്യര്‍ഥന മാനിച്ചാണ്‌ പ്രസിഡന്റ്‌ റൗള്‍ കാസ്‌ട്രോ ദുഃഖവെള്ളിയാഴ്‌ച പൊതു അവധിദിനമായി പ്രഖ്യാപിച്ചത്‌.

എല്ലാ വര്‍ഷവും ദുഃഖവെള്ളി പൊതു അവധിദിനമായി പ്രഖ്യാപിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നു ക്യൂബന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ ഗ്രാന്‍മ റിപ്പോര്‍ട്ട്‌ ചെയ്‌തു.

കഴിഞ്ഞ ബുധനാഴ്‌ച ഹവാനയിലെ വിപ്ലവ ചത്വരത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌തപ്പോഴാണ്‌ യേശുക്രിസ്‌തു ക്രൂശിക്കപ്പെട്ടതിന്റെ ഓര്‍മദിനമായ ദുഃഖവെള്ളിയാഴ്‌ച അവധിയായി പ്രഖ്യാപിക്കണമെന്നു മാര്‍പ്പാപ്പ അഭ്യര്‍ഥിച്ചത്‌.

അതു മാനിക്കുമെന്ന്‌ റൗള്‍ കാസ്‌ട്രോ അപ്പോള്‍ത്തന്നെ ഉറപ്പു നല്‍കിയിരുന്നു. പുതിയ തീരുമാനം നല്ല സൂചനയാണെന്ന്‌ തീരുമാനത്തെ സ്വാഗതം ചെയ്‌ത വത്തിക്കാന്‍ വക്‌താവ്‌ ഫെഡറികോ ലൊംബോര്‍ദി അഭിപ്രായപ്പെട്ടു.ക്യുബന്‍ വിപ്ലവത്തിന്റെ നായകനായ ഫിഡല്‍ കാസ്‌ട്രോ 1959 ല്‍ മതങ്ങളുമായി ബന്ധപ്പെട്ട എല്ലാ അവധിദിനങ്ങളും റദ്ദാക്കിയിരുന്നു.

1998 ല്‍ ക്യൂബയിലെത്തിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അഭ്യര്‍ഥന മാനിച്ച്‌ ഫിഡല്‍ കാസ്‌ട്രോ ക്രിസ്‌മസ്‌ ആലോഷത്തിന്‌ അനുമതി നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ അനുജനാണ്‌ ഇപ്പോള്‍ പുതിയ മാര്‍പാപ്പയുടെ ആഗ്രഹം മാനിച്ച്‌ ദുഃഖവെള്ളി ആചരണത്തിന്‌ അനുമതി നല്‍കിയതെന്നതു ശ്രദ്ധേയമായി.

കടമ്മനിട്ടപള്ളി നവീകരണം അവസാന ഘട്ടത്തിലേക്ക്


പുതുക്കി പണിയുന്ന കടമ്മനിട്ട പള്ളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു, മാര്‍ച്ച്‌ 19 തിങ്കളാഴ്ച പ്രധാന വാതിലുകള്‍ ബഹു. വികാരി ഗബ്രിയേല്‍ ജോസഫ്‌ അച്ഛന്റെ നേതൃത്തത്തില്‍ സ്ഥാപിച്ചു. 27നു ചൊവ്വാഴ്ച ദേവാലയമണി സ്ഥാപനവും നടന്നു. അവിശേഷിക്കുന്ന മിനുക്കുപണികള്‍ പൂര്‍ത്തിയാക്കി മേയ് അവസാന വാരത്തോടു കൂടി കൂദാശ ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടകുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 2011 ജൂണ്‍ മാസം ആരംഭിച്ച പണികള്‍ ഒരു വര്ഷം കൊണ്ടാണ് പൂര്‍ത്തിയാകുന്നത്.

Mar 28, 2012

ഡോ. ജോര്‍ജ്‌ ജോസഫ്‌ വീണ്ടും സഭാ സെക്രട്ടറി


മലങ്കര സഭാ സെക്രട്ടറിയായി നിലവിലുള്ള സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബിജു ഉമ്മനുമായുള്ള മല്‍സരത്തില്‍ 80നെതിരെ 107 വോട്ടുകള്‍ക്കാണ്‌ ഡോ. ജോര്‍ജ്‌ ജോസഫിന്റെ വിജയം.

Mar 17, 2012

മലങ്കര സഭാദിനം മാര്‍ച്ച് 25-ന്


വലിയ നോമ്പിലെ 36-ാം ഞായറാഴ്ചയായ മാര്‍ച്ച് 25നു  മലങ്കര ഓര്‍ത്തഡോക്സ് സഭ സഭാ ദിനമായി ആചരിക്കും. കാതോലിക്കാ ദിനാചരണത്തിന്റെ സഭാതല ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കുന്നംകുളം സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍ നിര്‍വ്വഹിക്കും. സഭയിലെ എല്ലാ പള്ളികളിലും സഭയ്ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന, കാതോലിക്കേറ്റ് പതാക ഉയര്‍ത്തല്‍, സഭാ ദിനപ്രതിജ്ഞ തുടങ്ങിയ പരിപാടികളോടെ സഭാ ദിനം ആചരിക്കും.മലങ്കര സഭയുടെ 1960 മത്  വാര്‍ഷികവും മലങ്കരയില്‍ കാതോലിക്കേറ്റ് സ്ഥാപിച്ചതിന്റെ ശതാബ്ദിയും ആചരിക്കുന്ന ഈ വര്‍ഷം വിവിധ ജീവകാരുണ്യ പദ്ധതികളായ ഭവന നിര്‍മ്മാണം, വിവാഹ സഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, വൈദിക സെമിനാരികള്‍, ആദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയ്ക്കായി 4 കോടി രൂപാ സമാഹരിക്കും. കുറഞ്ഞത് ഓരോ കുടുംബത്തിന്റെയും ഒരു ദിവസത്തെ വരുമാനമെങ്കിലും ഈ ആവശ്യത്തിനായി സംഭാവന ചെയ്യണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ സഭാംഗങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പിരിഞ്ഞുകിട്ടിയ 3.27 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചതിന്റെ വിശദാംശങ്ങള്‍ സഭാ കേന്ദ്രത്തില്‍ നിന്നും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Courtesy : Catholicate news

Mar 7, 2012

ഫാ. ജോണ്‍സ്‌ ഏബ്രഹാം, ജോര്‍ജ്‌ മുത്തൂറ്റ്‌ ട്രസ്‌റ്റിമാര്‍

മലങ്കരസഭാ വൈദിക ട്രസ്‌റ്റിയായി ഫാ. ഡോ.ജോണ്‍സ്‌ ഏബ്രഹാം കോനാട്ടിനെയും അല്‍മായ ട്രസ്‌റ്റിയായി എം.ജി.ജോര്‍ജ്‌ മുത്തൂറ്റിനെയും ഇന്നലെ ഇവിടെ നടന്ന മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷന്‍ യോഗത്തില്‍ തെരഞ്ഞെടുത്തു. 129 മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്‌. ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ച യോഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വൈദിക, അല്‍മായ പ്രതിനിധികളായ 3456 പേരാണു പങ്കെടുത്തത്‌. വൈദിക ട്രസ്‌റ്റി സ്‌ഥാനത്തേക്കു ഫാ. ജോണ്‍സ്‌ ഏബ്രഹാമിന്‌ 1750, ഫാ.ഡോ.എം.ഒ. ജോണിന്‌ 1550 എന്നിങ്ങനെ വോട്ടുകള്‍ ലഭിച്ചു. അല്‍മായ ട്രസ്‌റ്റി സ്‌ഥാനത്തേക്കു വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എം.ജി. ജോര്‍ജിന്‌ 2559 വോട്ടാണ്‌ ലഭിച്ചത്‌. സി.സി. ചെറിയാന്‍ - 528, ജൂലി കെ. വര്‍ഗീസ്‌ - 14, അഡ്വ. മത്തായി ഈപ്പന്‍ വെട്ടത്ത്‌ - 182 എന്നിങ്ങനെയാണ്‌ മറ്റു സ്‌ഥാനാര്‍ഥികള്‍ക്കു ലഭിച്ച വോട്ടുകള്‍. തെരഞ്ഞെടുപ്പിനു സി.കെ.കോശി വരണാധികാരിയായിരുന്നു.

വൈദിക ട്രസ്‌റ്റി, അല്‍മായ ട്രസ്‌റ്റി സ്‌ഥാനങ്ങളില്‍ നിലവിലുള്ളവര്‍ തന്നെയാണു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്‌. ഫാ. ജോണ്‍സ്‌ ഏബ്രഹാം കണ്ടനാട്‌ ഭദ്രാസനാംഗവും എം.ജി. ജോര്‍ജ്‌ തുമ്പമണ്‍ ഭദ്രാസനത്തിലെ കോഴഞ്ചേരി സെന്റ്‌ മാത്യൂസ്‌ ഇടവകാംഗവുമാണ്‌.

നേരത്തേ കാതോലിക്കാ ബാവയെയും മെത്രാപ്പോലീത്തമാരെയും യോഗസ്‌ഥലമായ കാതോലിക്കേറ്റ്‌ കോളജ്‌ അങ്കണത്തിലേക്ക്‌ സ്വീകരിച്ചാനയിച്ചു. ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ്‌ മെത്രാപ്പോലീത്ത ധ്യാനപ്രസംഗം നടത്തി

Mar 6, 2012

ആത്മീയതയുടെ മണ്ണില്‍ ദൈവനിശ്ചയം പോലെ മലങ്കര അസോസിയേഷന്‍ ഇന്ന്

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഒരിക്കല്‍ കൂടി പത്തനംതിട്ടയില്‍ നടക്കുകയാണ്. ആത്മീയ വിചിന്തനങ്ങള്‍ക്കായുള്ള കൂടിവരവുകളും സംഗമങ്ങളും ഈ മലയോര ജില്ലയ്ക്കു പുതുമയല്ല. വിശുദ്ധിയുടെ തീര്‍ഥം പേറുന്ന പമ്പയുടെ തീരവും സഹ്യസാനുക്കളില്‍ തഴുകി വീശുന്ന മാരുതന്റെ സാന്നിധ്യവും ഇത്തരം ചിന്തകള്‍ക്കും തീരുമാനങ്ങള്‍ക്കും പശ്ചാത്തലം ഒരുക്കുകയും ഊര്‍ജ്ജം പകരുകയും ചെയ്യുന്നതാകാം കാരണം.
ആത്മീയ മാര്‍ഗത്തില്‍ ചരിക്കുന്ന സഭയുടെ സനാധിപത്യ വേദിയാണു മലങ്കര അസോസിയേഷന്‍. ഒന്നാം നൂറ്റാണ്ട് മുതല്‍ ഉണ്ടായിരുന്നു എന്നു ചരിത്രം വ്യക്തമാക്കുന്ന മലങ്കര സഭയുടെ നാളിതുവരെയുള്ള ജനാധിപത്യ ഭരണക്രമം പ്രശംസനീയമാണ്. തിഗ്രീസില്‍ നിന്ന് 1912ല്‍ ആണ് കാതോലിക്കാ സിംഹാസനം മലങ്കരയിലേക്ക് മാറ്റിയത്. കാതോലിക്കാ സിംഹാസന പുനഃസ്ഥാപന ശതാബ്ദി സമയത്തു നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് ഏറെ പ്രസക്തിയുണ്ട്. അത് മലയോര പ്രദേശത്തെ ആത്മീയ ചൈതന്യ പ്രവാഹ മേഖലയായ പത്തനംതിട്ടയിലാകുന്നത് ദൈവനിയോഗം എന്നു കരുതാം.
അപരനെ ഈശ്വരനായി കാണുന്ന തത്ത്വമസി എന്ന ചിന്ത ശരണം വിളികളില്‍ സമന്വയിക്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയാണ് പത്തനംതിട്ടയുടെ നിറപുണ്യം. നസ്രാണികളുടെ ആദ്യകാല കച്ചവട കേന്ദ്രവും കുടിയേറ്റ നഗരവും എന്നു വിശേഷിപ്പിക്കപ്പെടുന്ന നിലയ്ക്കലില്‍ തോമ്മാ ശ്ളീഹായാല്‍ സ്ഥാപിതമായ ദേവാലയത്തിന്റെ വിശുദ്ധിയും നഷ്ടപ്രതാപ സ്മൃതിയും ആത്മീയ വൈശിഷ്ട്യത്തില്‍ ഉന്നത സ്ഥാനത്താണ്. നിലയ്ക്കലില്‍ ഉണ്ടായിരുന്ന ആദ്യ ക്രിസ്ത്യാനികള്‍ യുദ്ധമോ ആക്രമണങ്ങലോ കാരണം അവിടെ നിന്നു പ്രയാണം ചെയ്തു തുമ്പമണ്ണിലും കടമ്പനാട്ടും എത്തിയ കഥ ചരിത്രം സ്ഥിരീകരിക്കുന്നുണ്ട്.
വിവിധ ജാതി-മത പ്രസ്ഥാനങ്ങലുടെ മത, ആത്മീയ, തത്വചിന്താ ചര്‍ച്ചകളുടെ സംഗമങ്ങളാല്‍ ശ്രദ്ധേയമാണ് പത്തനംതിട്ട. മത ചിന്തകളുടെ ആന്തരിക ഏകതയുടെ ഭാവവും താളവും ഈ സംഗമങ്ങളില്‍ നിന്നെല്ലാം നമുക്ക് ഉള്‍ക്കൊള്ളാം. മാരാമണ്‍ കണ്‍വന്‍ഷന്‍ ഈ ജില്ലയെ ലോക ക്രൈസ്തവ ഭൂപടത്തില്‍ ശ്രദ്ധേയമാക്കിയിരിക്കുന്നു. മാരാമണ്ണിലെ പമ്പാനദീ തീരത്ത് ഈ കാലയളവില്‍ നടന്നിട്ടുള്ള ദൈവശാസ്ത്ര ചര്‍ച്ചകള്‍, ചിന്തകള്‍, തീരുമാനങ്ങള്‍ എന്നിവ ലോകമാകെയുള്ള ക്രൈസ്തവ ചിന്താ പദ്ധതികളെ സ്വാധീനിച്ചിട്ടുണ്ട്.
ആര്‍ഷ സംസ്കൃതിയില്‍ നിന്ന് സ്വാംശീകരിച്ച അപൂര്‍വ്വ വിശുദ്ധ വിജ്ഞാനമാണ് വേദചിന്ത. വേദങ്ങളും ഹൈന്ദവ തത്വചിന്തയും  വ്യാഖ്യാനിക്കുകയും പഠിക്കപ്പെടുകയും ചെയ്യുന്ന ചെറുകോല്‍പ്പുഴ കണ്‍വന്‍ഷന്‍ പത്തനംതിട്ടയുടെ അഭിമാനമാണ്. തിരുവാറന്മുളയപ്പനെ സ്തുതിച്ച്, വള്ളസദ്യ വിളമ്പി, വഞ്ചിപ്പാട്ടു പാടി തുഴയെറിയുന്ന ആറന്മുള വള്ളംകളിയുടെ താളത്തിനും പത്തനംതിട്ടയുടെ ആത്മീയാനന്ദത്തിന്റെ ഭാവമാണ്. മധ്യതിരുവിതാംകൂറിലെ ഓര്‍ത്തഡോക്സ് വിശ്വാസം ഊട്ടിയുറപ്പിക്കുന്ന മാക്കാംകുന്ന് കണ്‍വന്‍ഷന്‍ നടക്കുന്ന വേദിക്കു സമീപം 2012ലെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നടക്കുന്നതിലും ഒരു നിയോഗമുണ്ട്.
ഈ മലയോര ജില്ലയുടെ വിദ്യാഭ്യാസ വികസനത്തിന് നിദാനമായ കാതോലിക്കേറ്റ് കോളജ് രണ്ടാം തവണയാണ് അസോസിയേഷന് വേദിയാകുന്നത്

Feb 28, 2012

മലങ്കര അസോസിയേഷന്‍ പന്തലിന് കാല്‍നാട്ടി

 മലങ്കര ക്രിസ്ത്യാനി അസോസിയേഷന്റെ പന്തല്‍ കാല്‍നാട്ട് കര്‍മ്മവും സ്വാഗതസംഘം ഓഫീസ് ഉല്‍ഘാടനവും പത്തനംതിട്ട കാതോലിക്കേറ്റ് കേളേജില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിച്ചു. തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, ഫാ. ടൈറ്റസ് ജോര്‍ജ്, തോമസ് ജോണ്‍സണ്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. വര്‍ഗീസ് മാത്യു, ഫാ. ജോണ്‍സണ്‍ കല്ലിട്ടതില്‍, ഫാ. റോയി പി. തോമസ്, ഫാ. രാജു ദാനിയേല്‍, പ്രൊഫ. ബാബു വര്‍ഗീസ്, ഡോ. ജോര്‍ജ് വര്‍ഗീസ് കൊച്ചാറ, പ്രൊഫ. ജി. ജോണ്‍, റെജി മാത്യു, കെ.വി. ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ഓഫീസ് ബേസില്‍ അരമനയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

Feb 26, 2012

കത്തോലിക്കാ സഭയും പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളും തമ്മില്‍ സഭൈക്യസംവാദം

കത്തോലിക്കാ സഭയും പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളും തമ്മില്‍ ദൈവശാസ്ത്ര സംവാദങ്ങള്‍ക്കുള്ള അന്തര്‍ദ്ദേശീയ സംയുക്ത സമ്മേളനത്തിന്റെ കൂടിക്കാഴ്ച അഡിസ അബാബയില്‍ നടന്നു. എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രിയര്‍ക്കീസ് ആബൂന പൗലോസ് ഒന്നാമന്‍, ക്രിസ്തീയ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് കര്‍ദിനാള്‍ റോബര്‍ട് കുച്ച്, കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ സിനഡ് ജനറല്‍ സെക്രട്ടറി മെത്രാപ്പോലിത്ത ബിഷോയി എന്നിവര്‍ സംയുക്തമായി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളായ അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ, അര്‍മ്മേനിയന്‍ അപ്പസ്‌തോലിക സഭ, കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭ, മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭ എന്നിവയില്‍ നിന്നും അംഗങ്ങള്‍ പങ്കെടുത്തു. രണ്ടു പ്രതിനിധി സംഘങ്ങളും 17 ന് സ്വതന്ത്രമായി സമ്മേളിച്ചിരുന്നു. കൂടിക്കാഴ്ച ഔദ്യോഗികമായി ആരംഭിച്ചത് പതിനെട്ടാം തിയതി പാത്രിയര്‍ക്കീസ് പൗലോസ് ഒന്നാമനാണ്.

Feb 16, 2012

ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി കാലം ചെയ്തു

                               പരി.പിതാവേ സമാധാനത്തോടെ പോവുക
മലങ്കരസഭാരത്നം അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി കാലം ചെയ്ത.പരുമല ആശുപത്രിയില്‍ ഇന്ന് 7:30നു ആയിരുന്നു അന്ത്യം. Post your condolences click here

നിരണം മുന്‍ ഭദ്രാസനാധിപന്‍ മാര്‍ ഒസ്‌താത്തിയോസ്‌ (94) കാലം ചെയ്‌തു. പരുമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ലോകമെങ്ങും അറിയപ്പെടുന്ന പുരോഹിതനും മനുഷ്യ സ്‌നേഹിയുമായിരുന്നു ഒസ്‌താത്തിയോസ്‌. ആന്ധ്രയും ഒറീസയും അടക്കമുളള സംസ്‌ഥാനങ്ങളിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും അശരണരായ ആളുകള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിട്ടുണ്ട്‌. 40 ആതുര സേവാകേന്ദ്രങ്ങള്‍ സ്‌ഥാപിച്ച ഒസ്‌താത്തിയോസ്‌ ജീവകാവുണ്യ പ്രവര്‍ത്തനങ്ങള്‍ ജീവിതചര്യയാക്കിയ മഹദ്‌വ്യക്‌തിത്വമായിരുന്നു.1918 ല്‍ മാവേലിക്കരയിലാണ്‌ ജനിച്ചത്‌. മലയാളത്തില്‍ മുപ്പതും ഇംഗ്ലീഷില്‍ പത്തും പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്.






മലങ്കര സഭയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ടിവി ആയ ഗ്രീഗോറിയന്‍ ടി.വി. യിലൂടെ വ്യാഴാഴ്ച രാത്രി 11 മുതല്‍ ശനിയാഴ്ച കബറടക്കംവരെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്

Feb 15, 2012

മലങ്കരസഭാ മാനേജിങ് കമ്മിറ്റി വിപുലീകരിക്കും

മലങ്കരസഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ സംഖ്യ വര്‍ദ്ധിപ്പിക്കാന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ കോട്ടയം പഴയ സെമിനാരിയില്‍ ചേര്‍ന്ന മലങ്കര സഭാ മാനേജിങ് കമ്മിറ്റിയോഗം തീരുമാനിച്ചു.സഭാ സ്ഥാനികളായ ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട്, എം.ജി.ജോര്‍ജ് മുത്തൂറ്റ്, ഡോ.ജോര്‍ജ് ജോസഫ് എന്നിവരുടെയും കാലാവധി പൂര്‍ത്തിയാക്കുന്ന മറ്റ് അംഗങ്ങളുടെയും സേവനങ്ങളെ കാതോലിക്കാ ബാവ അഭിനന്ദിച്ചു. എമിനന്‍സ് അവാര്‍ഡിനര്‍ഹനായ ഫാ.റ്റി.ജെ.അലക്സാണ്ടറെ അനുമോദിച്ചു. കേരള ഗവര്‍ണര്‍ എം.ഒ.എച്ച് ഫറൂഖ്, ഡോ.സുകുമാര്‍ അഴീക്കോട്,എം.എസ്. ജോസഫ് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു

Feb 7, 2012

ഓര്‍മ്മ പെരുന്നാളുകള്‍ ‍ - Feb 2012

മാത്യൂസ് മാര് മാത്യൂസ് മാര് എപ്പിഫാനിയോസ്
മലങ്കരസഭ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാര്എപ്പിഫാനിയോസിന്റെ മൂന്നാം ഓര്മ്മപ്പെരുന്നാള്ബുധന്‍, വ്യാഴം ദിവസങ്ങളില്നടക്കും. മാര്എപ്പിഫാനിയോസിനെ കബറടക്കിയിരിക്കുന്ന കൊല്ലം സെന്റ് തോമസ് കത്തീഡ്രലില്‍ (അരമന പള്ളി) നടക്കുന്ന പെരുന്നാളിന് ബസേലിയോസ് മാര്ത്തോമ്മ പൌലോസ് ദ്വിതീയന്കാതോലിക്ക ബാവ, കൊല്ലം ഭദ്രാസനാധിപന്അഭിവന്ദ്യ സഖറിയ മാര്അന്തോനിയോസ് മെത്രാപ്പോലീത്ത, സഭയിലെ മറ്റു മെത്രാപ്പോലീത്തമാര്എന്നിവര്നേത്യത്വം നല്കും.

പരിശുദ്ധ വട്ടശ്ശേരില്തിരുമേനിയുടെ ഓര്മപ്പെരുനാള്
മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധന് വട്ടശ്ശേരില്മാര്ദിവന്നാസിയോസ് തിരുമേനിയുടെ എഴുപത്തെട്ടാമത് ഓര്മപ്പെരുനാള്ഫെബ്രുവരി 22,23 തീയതികളില്കോട്ടയം പഴയ സെമിനാരിയില്നടത്തും.

Malankara Archive