എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Nov 30, 2012

ഓര്‍മ്മ പെരുന്നാളുകള്‍ ‍ - Dec 2012


1. പൌരസ്ത്യ  കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയിരുന്ന പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 37-മത് ഓര്‍മ്മ പെരുന്നാള്‍ ഡിസംബര്‍ 7, 8 തീയതികളില്‍ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ ആചരിക്കും

2. പത്തനംതിട്ട ബേസില്‍ അരമനയില്‍ കബറടങ്ങിയിരിക്കുന്ന ദാനിയേല്‍ മാര്‍ പീലക്സിനോസ് മെത്രാപോലീത്തയുടെ 21 - മത്  ഓര്‍മ്മപെരുന്നാള്‍ ഡിസംബര്‍ 9 -13 തീയതികളില്‍.

3. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയും മൌണ്ട് താബോര്‍ ദയറായുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകാദ്ധ്യക്ഷനുമായിരുന്ന തോമാ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 40 മത് ശ്രാദ്ധപെരുന്നാളും, ദയറാ അംഗവും മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്തയുമായിരുന്ന സഖറിയ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തയുടെ 15 മത് ശ്രാദ്ധപെരുന്നാളും സംയുക്തമായി പത്തനാപുരം സെന്റ് സ്റീഫന്‍സ് മൌണ്ട് താബോര്‍ ദയറാ ചാപ്പലില്‍ 2012 ഡിസംബര്‍ 2, 3 തീയതികളില്‍ ആചരിക്കും.

Nov 25, 2012

ആവേശക്കടലായി കാതോലിക്കേറ്റ്‌ ശതാബ്‌ദി സമ്മേളനം


ദൈവ ജനത്തിനു ഇത് സ്വപ്ന സാക്ഷാല്‍ക്കാരം ...ധന്യമായ നിര്‍വൃതി ..കാലം ചരിത്രമായി ...പൌലോസ് പ്രഥമന്‍ മുതല്‍ പൌലോസ് ദ്വിതീയന്‍ വരെ നൂറു സംവത്സരം മലങ്കര സഭ ....വാഴുക സഭയെ നിന്‍ കാന്തന്‍ മുന്‍പില്‍ ..കാവലായ് ..കനിവായ് ...കാലങ്ങളോളം ....പരിശുദ്ധ സഭയെ നീണാള്‍ വാഴുക .......അമ്മേ ഞങ്ങള്‍ മറക്കില്ല...... മലങ്കരസഭയെ മറക്കില്ല.......മാര്‍തോമായുടെ ദീപശിഖ ആളിപടരും ദീപശിഖ താലമുറ തലമുറ കയ്യ്മാറീ കെടാതെ ഞങ്ങള്‍ സുക്ഷിക്കും ... മാര്‍തോമാശ്ലീഹയുടെ സിംഹാസനം നീണാല്‍ വാഴട്ടെ...... ജയ് ജയ് കാതോലികോസ്സ്.....

മലങ്കരസഭയുടെ ഐക്യവും സ്വയംശീര്‍ഷകത്വവും വിളിച്ചോതിയ കാതോലിക്കേറ്റ്‌ ശതാബ്‌ദി സമ്മേളനം ആവേശക്കടലായി. എറണാകുളം മറൈന്‍ഡ്രൈവ്‌ മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. സമ്മേളനം ടിബറ്റന്‍ ജനതയുടെ ആത്മീയാചാര്യന്‍ ദലൈ ലാമ ഉദ്‌ഘാടനം ചെയ്‌തു.
വ്യത്യസ്‌ത പാരമ്പര്യങ്ങളിലുള്ളവരുടെ സൗഹാര്‍ദപരമായ ജീവിതമാണു ലോകത്തിന്‌ ഇന്ത്യ നല്‍കുന്ന സന്ദേശമെന്നു ദലൈ ലാമ പറഞ്ഞു. ഭൗതികവളര്‍ച്ചയ്‌ക്കൊപ്പം ആത്മീയവളര്‍ച്ചയ്‌ക്കും പ്രാധാന്യം നല്‍കണം. ലോകത്തൊരിടത്തും ഇല്ലാത്തവിധം ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്‌ത്യന്‍, ഇസ്ലാം, സിഖ്‌ സംസ്‌കാരങ്ങള്‍ ഇവിടെ തഴച്ചുവളര്‍ന്നു. വ്യത്യസ്‌ത മതങ്ങള്‍ക്ക്‌ എങ്ങനെ ഐക്യത്തോടെ കഴിയാമെന്ന്‌ ഇന്ത്യ തെളിയിച്ചു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ പാരമ്പര്യത്തിനു കൈമോശം വന്നിട്ടില്ല. പണത്തിനു ഭൗതികസുഖം നല്‍കാനേ കഴിയൂ. ആത്മസംതൃപ്‌തി നല്‍കാന്‍ ആധ്യാത്മികത വേണം. ഇന്ത്യ നല്‍കിയ മഹത്തായ സന്ദേശമാണ്‌ അഹിംസയുടേത്‌. സഹിഷ്‌ണുതയുടെയും പരസ്‌പര ആദരവിന്റെയും പാരമ്പര്യമാണ്‌ ഇന്ത്യ കാട്ടിക്കൊടുക്കുന്നത്‌. മതമില്ലാത്തവരെയും മാനിക്കുന്നതാണ്‌ ഇവിടത്തെ പാരമ്പര്യം- അദ്ദേഹം പറഞ്ഞു.
സാമൂഹികസേവനരംഗത്ത്‌ ഓര്‍ത്തഡോക്‌സ് സഭ വഹിക്കുന്ന പങ്കു മാതൃകാപരമാണെന്നും ദലൈ ലാമ പറഞ്ഞു. ടിബറ്റിലെ പ്രാദേശികഭാഷയിലാണു ദലൈ ലാമ പ്രസംഗം തുടങ്ങിയത്‌. പിന്നീട്‌ ഇംഗ്ലീഷിലേക്കു മാറി.
രാജ്യത്തിന്റെ ശാസ്‌ത്ര-വ്യാവസായിക പുരോഗതിക്കു ക്രൈസ്‌തവ സമൂഹം നല്‍കിയ സംഭാവനകള്‍ മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്‌ദുള്‍ കലാം മുഖ്യപ്രഭാഷണത്തില്‍ അനുസ്‌മരിച്ചു. 1962 ല്‍ തുമ്പ റോക്കറ്റ്‌ വിക്ഷേപണകേന്ദ്രം സ്‌ഥാപിച്ചപ്പോഴുണ്ടായ എതിര്‍പ്പും വിക്രം സാരാഭായിയുടെ ഇടപെടലും അദ്ദേഹം ഓര്‍മിച്ചു. വിക്ഷേപണകേന്ദ്രം നിര്‍മിക്കുന്നതിനായി പള്ളി പൊളിച്ചുനീക്കേണ്ടതുണ്ടായിരുന്നു. മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം ഇടവകാംഗങ്ങളും പള്ളി പൊളിക്കുന്നതിന്‌ എതിരായിരുന്നു. എന്നാല്‍ ഒരു ഞായറാഴ്‌ച കുര്‍ബാന കഴിഞ്ഞു പള്ളി വികാരി റവ. പീറ്റര്‍ പെരേരയോടൊപ്പം വിക്രം സാരാഭായി ഇടവകാംഗങ്ങളോടു സംസാരിച്ചതോടെ എതിര്‍പ്പു കുറഞ്ഞു. പിന്നീട്‌ എല്ലാവരും ചേര്‍ന്നാണു പള്ളി പൊളിച്ചത്‌. കാതോലിക്കാ ബാവയാകുന്ന സൂര്യനു ചുറ്റും നൂറുവര്‍ഷം മലങ്കര സഭ വലയം ചെയ്‌തു കഴിഞ്ഞതായി വിശ്വാസികളുടെ കരഘോഷത്തിനിടെ ഡോ. കലാം അഭിപ്രായപ്പെട്ടു.
പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷനായിരുന്നു. ശതാബ്‌ദി സ്‌മാരകമായി 100 കോടി രൂപയുടെ ജീവകാരുണ്യ പ്രവൃത്തികള്‍ അദ്ദേഹം പ്രഖ്യാപിച്ചു. വിശ്വാസികളുടെയും ഇടവകകളുടെയും സഹായത്തോടെ ജീവകാരുണ്യ പ്രവൃത്തികള്‍ നടപ്പാക്കും. സൗജന്യ ഡയാലിസിസ്‌, ഹൃദയ-കാന്‍സര്‍ ചികില്‍സ, നിര്‍ധനര്‍ക്കു ഭവനനിര്‍മാണ-വിവാഹ- ഉപരിപഠന സഹായം, പിന്നാക്കക്കാര്‍ക്ക്‌ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്‌, കടക്കെണിയിലായ കര്‍ഷകര്‍ക്ക്‌ സഹായം തുടങ്ങിയവയാണ്‌ ഉദ്ദേശിക്കുന്നതെന്നു കാതോലിക്കാ ബാവ പറഞ്ഞു.
ശതാബ്‌ദി സ്‌മാരകഗ്രന്ഥത്തിന്റെ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. അല്‍മായ ട്രസ്‌റ്റി എം.ജി. ജോര്‍ജ്‌ മുത്തൂറ്റിന്‌ പുസ്‌തകം കൈമാറി. ജൂബിലിയോടനുബന്ധിച്ചു പ്രഖ്യാപിച്ച നൂറുകോടി രൂപയുടെ ജീവകാരുണ്യ പദ്ധതി സഭയുടെ മാറ്റ്‌ വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മാര്‍ത്തോമ്മന്‍ പൈതൃകമുള്ള സഭകള്‍ ഒന്നായിത്തീരണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ നിര്‍ദേശിച്ചു. സഭാ സ്‌ഥാപനത്തിന്റെ 1960-ാം വാര്‍ഷികം കേരളത്തിലെ എല്ലാ സഭകള്‍ക്കും ബാധകമാണെന്നു കല്‍ദായ സഭ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ അഫ്രേം ചൂണ്ടിക്കാട്ടി.
വിദേശ മേല്‍ക്കോയ്‌മയില്ലാതെ പ്രവര്‍ത്തിക്കുന്നതാണ്‌ ഓര്‍ത്തഡോക്‌സ് സഭയുടെ സവിശേഷതയെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഡോ. കുര്യാക്കോസ്‌ മാര്‍ ക്ലിമീസ്‌ പ്രതിജ്‌ഞാവാചകം ചൊല്ലിക്കൊടുത്തു. ഡോ. ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, കേന്ദ്രസഹമന്ത്രി കെ.വി. തോമസ്‌, ഹൈബി ഈഡന്‍ എം.എല്‍.എ, മേയര്‍ ടോണി ചമ്മിണി, കൗണ്‍സിലര്‍ ലിനോ ജേക്കബ്‌, ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍, ക്രിസ്‌ത്യന്‍ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഏഷ്യ ജനറല്‍ സെക്രട്ടറി ഡോ. ഹെന്‍ട്രി ലെബാംഗ്‌, ഡബ്ല്യു.സി.സി. ഏഷ്യാ സെക്രട്ടറി ഡോ. ദോംഗ്‌ സംഗ്‌ കിം, നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ ജനറല്‍ സെക്രട്ടറി റോജര്‍ ഗെയ്‌ക്വാദ്‌, സീനിയര്‍ മെത്രാപ്പോലീത്ത തോമസ്‌ മാര്‍ അത്താനാസിയോസ്‌ എന്നിവര്‍ പ്രസംഗിച്ചു.
സിനഡ്‌ സെക്രട്ടറി ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ സഭാ ചരിത്രാവതരണം നടത്തി. വൈദിക ട്രസ്‌റ്റി ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Nov 22, 2012

വാഴുക വാഴുക മോറാനെ

കര്‍ത്തുശിഷ്യന്‍ തോമാശ്ലീഹ
ഭാരത സഭയുടെ അപ്പസ്തോലന്‍ 
പൊന്‍കരത്താല്‍ പണിതെടുത്ത 
മലങ്കര എന്നൊരു സമ്പാദ്യം
ഭൂമിയെന്നൊരു ഗോളം തന്നെ 

ഇല്ലാതായി പോയാലും
ചോര കൊടുത്തും നീര് കൊടുത്തും
കാക്കും ഞങ്ങള്‍ എന്നെന്നും

മൈലാപ്പൂരിലെ മണ്ണില്‍ നിന്നും
കാഹളനാദം കേള്‍ക്കുമ്പോള്‍
കടലുകള്‍ ഏഴായി ചിതറുമ്പോള്‍
ഇടി നാദങ്ങള്‍ മുഴങ്ങുമ്പോള്‍
റോമാക്കാരും സിറിയക്കാരും
സംഭ്രഭമാകും നിമിഷത്തില്‍
ഉദയ സുര്യ ശോഭയുമായി
വന്നടുക്കും തിരുമേനി
ഭാരത സഭയുടെ മോറാനെ
മര്‍ത്തോമയുടെ പിന്‍ഗാമി
മലങ്കര സഭയുടെ അധ്യക്ഷാ
പൗലോസ്‌ ദ്വിതിയന്‍ ബാവായെ
വാഴുക വാഴുക മോറാനെ
പൗലോസ്‌ ദ്വിതിയന്‍ ബാവായെ

മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം..നീണാള്‍ വാഴട്ടെ..ജയ് ജയ് കാതോലിക്കോസ്....

മാനവകുലത്തിന്‍റെ വീണ്ടെടുപ്പിനായി സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന്, മരണത്തെ ജയിച്ച്, മൂന്നാം ദിവസം സര്‍വ്വ മഹത്വത്തോടെയും ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവേശുമിശിഹായുടെ തിരുവിലാവില്‍ കരങ്ങള്‍ ചേര്‍ത്തുവെച്ചു "എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ" എന്ന സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ വിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ തൃക്കരങ്
ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമാ ശ്ലീഹാ മൈലാപ്പൂരില്‍ മലങ്കരമക്കള്‍ക്ക്‌വേണ്ടി ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും,വിശ്വാസത്തിലും,വിശ്വസ്തതയിലും നിലനില്‍ക്കുന്നു..പകല്‍ പറക്കുന്ന അസ്ത്രത്തിനും, രാത്രിയില്‍ സഞ്ചരിക്കുന്ന വചനത്തിനും, ഉച്ചിയില്‍ ഊതുന്ന കാറ്റിനും ദൈവത്തിന്‍റെ സഭയെ തകര്‍ക്കാനാവില്ല. പരിശുദ്ധാത്മ ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന പിതാക്കന്മാരാണ് മലങ്കര സഭയെ നയിക്കുന്നത്..പൌരാണിക ഭാരത ക്രൈസ്തവ സഭയുടെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ഒരു വിദേശ മെത്രാനും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും,വിശ്വാസവും,കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ഒരു ഗുണ്ടാപ്പടക്ക് മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....ഓര്‍ത്തഡോക്‍സ് രക്തം സിരകളിലൂടെ ഒഴുകുന്ന, അമ്മമാരുടെ മുലപ്പല്‍കുടിച്ചു വളര്‍ന്ന മലങ്കര മക്കള്‍ സ്ലീബാലംകൃത പീതവര്‍ണ്ണ പതാക വാനോളമുയര്‍ത്തി ഒരേ സ്വരത്തില്‍ ഉച്ചയിസ്തരം ഘോഷിക്കുന്നു..മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം..നീണാള്‍ വാഴട്ടെ..ജയ് ജയ് കാതോലിക്കോസ്....

കാതോലിക്കേറ്റ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് പ്രാര്‍ത്ഥനാശംസകള്‍..............

Nov 13, 2012

ഒരു നവംബര്‍ 14 കൂടി

വീണ്ടും ഒരു നവംബര്‍ 14 കൂടി, ഇന്ന് ശിശുദിനം ആയി നാം കൊണ്ടാടുമ്പോള്‍ അതിനോടൊപ്പം പ്രാധാന്യം ഉള്ള മറ്റൊരു ദിനം കൂടി ആണ്, ലോക പ്രമേഹരോഗ ദിനം(world diabetes day).

എല്ല ദിവസവും കുട്ടികള്‍ക്കാവണമെന്നതാണ്‌ ഈ ശിശുദിനത്തിന്റെ സന്ദേശം.വിരിയുന്ന ഓരോ
പൂവിന്നും , പുലരുന്ന ഓരോ പ്രഭാതത്തിന്നും ഓരോ സന്ദേശം ഉള്ളതുപോലെ ഓരോ ശിശുദിനത്തിന്നും മഹത്തായ സന്ദേശമുണ്ട്‌..ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനത്തിലാണ്‌ നാം ഇന്ത്യയില്‍ ശിശുദിനം കൊണ്ടാടുന്നത്‌.പണ്ഡിറ്റ്ജി തന്റെ സകല പിരിമുറുക്കങ്ങളും പ്രയാസങളും മറന്നിരുന്നത് ‌ കുഞ്ഞുങ്ങളോടോപ്പം കളിച്ച് രസിച്ച് ഉല്ലസിക്കുമ്പോഴായിരുന്നു. ജീവിതാന്ത്യം വരെ ആ മഹാന്‍ ഇന്ത്യയിലെ 'വലിയ കുട്ടി ' തന്നെയായിരുന്നു. ഗൗരവമാര്‍ന്ന രാജ്യകാര്യങ്ങള്‍ക്കിടയിലും അദ്ദേഹത്തിന്ന് മനസ്സിന്ന് ശാന്തിയും സമാധാനവും സന്തോഷവും നല്‍കിയിരുന്നത്‌ കുട്ടികളോടോപ്പം കളിച്ച് രസിച്ച് നടക്കുമ്പോഴായിരുന്നു.ഇന്ന് ഇന്ത്യയിലെ കുട്ടികള്‍ അഭിമുഖികരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ബാലവേലകൊണ്ടുള്ള പീഡനം, പട്ടിണി, രോഗങ്ങള്‍,പോഷകാഹാരങ്ങളുടെ കുറവ്‌,സുരക്ഷിതത്വമില്ലായ്മ,വിദ്യാഭ്യാസത്തിന്റെ അപര്യപ്തത ഇങ്ങിനെ നീണ്ടുപോകുന്നു ആ പട്ടിക. മാത്രമല്ല ഇന്ന് കുട്ടികള്‍ക്കുനേരെയുള്ള ലൈഗിക പീഡനങള്‍ കൂടിക്കൊണ്ടിരിക്കുകയാണ് കൂടാതെ തീവ്രവാദികളും കുട്ടികളെ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി വ്യാപകമായി ഉപയോഗിക്കുന്നു.. ശിശുദിനം അര്‍ഥപൂര്‍ണ്ണമാകണമെങ്കില്‍ കുട്ടികളുടെ ശാരീരികവും മാനസികുവുമായ വളര്‍ച്ചക്കും അവരുടെ ക്ഷേമത്തിന്നും പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക്‌ കഴിയണം, അതിനായിട്ട്‌ നമുക്ക് പ്രാര്‍ത്ഥിക്കാം.

അതുപോലെ തന്നെ ഇന്ന് ലോകം പ്രമേഹ രോഗ ദിനം ആയി ആചരിക്കുന്നു.ഇന്ന് ലോകത്താകമാനമായി 250 ദശലക്ഷം പ്രമേഹരോഗികളുണ്ട്. ഒരു നിമിഷംപോലും പാഴാക്കാതെ ക്രിയാത്മകമായ പ്രതിരോധമാര്‍ഗങ്ങള്‍ ഉടനടി അവലംബിച്ചില്ലെങ്കില്‍ 2025 ആകുന്നതോടെ പ്രമേഹബാധിതര്‍ 380 ദശലക്ഷമാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിഭാഗം നല്‍കുന്നത്.

40.9 ദശലക്ഷം പ്രമേഹരോഗികളുള്ള ഇന്ത്യ പ്രമേഹത്തിന്റെ ലോകതലസ്ഥാനമെന്ന വിശേഷണത്തിന് അര്‍ഹമാണ്. കേരളത്തിലെ നാല്പത് ലക്ഷം പ്രമേഹരോഗികളില്‍ പത്തുലക്ഷം പേര്‍ക്ക് രോഗമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതും ദുഃഖകരമാണ്.

പ്രമേഹത്തെ പ്രതിരോധിക്കാന്‍ രോഗലക്ഷണങ്ങള്‍ എന്തെന്ന് അറിയണം. നിങ്ങള്‍ക്ക് താഴെപ്പറയുന്ന എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ പ്രമേഹരോഗിയാവാന്‍ സാധ്യതയുണ്ട്- വര്‍ധിച്ച മൂത്രശങ്ക, അമിത ദാഹം, വിശപ്പ്, ഭാരക്കുറവ്, തളര്‍ച്ച, ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നത്, ഓക്കാനവും വയറുവേദനയും കൈകാലുകളില്‍ തരിപ്പ്, ഉണങ്ങിവരണ്ട നാവ്, കാഴ്ചക്കുറവ്, തുടരെ തുടരെയുള്ള അണുബാധ, കരിയാന്‍ വൈകുന്ന മുറിവുകള്‍ ഇതെല്ലാം പ്രമേഹ രോഗബാധിതരില്‍ സാധാരണമായി കാണുന്നു.

പ്രമേഹത്തിലേക്ക് നിങ്ങളെ തള്ളിവിടുന്ന ആപത്ഘടകങ്ങള്‍ പലതാണ്. അമിതവണ്ണം, വ്യായാമരാഹിത്യം, അപഥ്യ ഭക്ഷണശൈലി, വാര്‍ധക്യം, അമിത കൊളസ്‌ട്രോളും പ്രഷറും, പാരമ്പര്യം, പ്രസവാനന്തര പ്രമേഹബാധ തുടങ്ങിയവയെല്ലാം കാലാന്തരത്തില്‍ നിങ്ങളെ ഒരു പ്രമേഹരോഗിയാക്കിമാറ്റുന്നു.

പ്രമേഹരോഗികള്‍ മൃത്യുവിനിരയാകുന്ന പ്രധാനകാരണങ്ങള്‍ ഹൃദ്രോഗം, വൃക്കകളുടെ അപചയം, അമിതരക്തസമ്മര്‍ദം എന്നിവയാണ്. അതിസങ്കീര്‍ണമായ ആ രോഗാവസ്ഥകളൊക്കെത്തന്നെ പ്രമേഹത്തിന്റെ പ്രത്യാഘാതഫലമായി ഉണ്ടാകുന്നു. പ്രമേഹരോഗികളില്‍ 80 ശതമാനം പേരും മരണപ്പെടുന്നത് ഹൃദയധമനീരോഗങ്ങളാലാണ്. പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണ്.

പ്രമേഹം കണ്ടെത്താനുള്ള രക്തപരിശോധന 45 വയസ്സിനു ശേഷം ചെയ്തുതുടങ്ങാ നാണ് പൊതുവെയുള്ള നിര്‍ദ്ദേശം. എന്നാല്‍, ഭാരതം പോലെ പ്രമേഹസാധ്യത കൂടിയ പ്രദേശത്ത് 30 വയസ്സു മുതല്‍ വര്‍ഷത്തി ലൊരിക്കലെങ്കിലും പരിശോധന നടത്തണം. എങ്കില്‍ മാത്രമേ പ്രമേഹം പ്രാരംഭദിശയി ല്‍ തന്നെ കണ്ടുപിടിക്കുവാന്‍ കഴിയുക യുള്ളൂ. പ്രമേഹം വന്ന് 5-10 വര്‍ഷങ്ങള്‍ക്കു ശേഷം ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ മാത്രമാണ് ഇന്ന് പല രും രക്തപരിശോധന തുടങ്ങുന്നത്. നമുക്ക് നമ്മുടെ ചുറ്റും ഉള്ള രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കാം, സ്വയം പ്രതിരോധിക്കാം

Nov 1, 2012

ഓര്‍മ്മപ്പെരുന്നാള്‍ - Nov 2012

 "ആചാര്യെശാ   മശിഹ കൂദാശകളര്‍പ്പിച്ചോ-

ആചാര്യന്‍മാര്‍ക്കേകുക പുണ്യം നാഥാ സ്തോത്രം"

കൊല്‍ക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയും ഭിലായ് സെന്റ് തോമസ് മിഷന്റെ സ്ഥാപകനുമായ ഡോ. സ്തേഫാനോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ  അഞ്ചാം ഓര്‍മ്മപ്പെരുന്നാള്‍ 2012 നവംബര്‍ 4,5 തിയ്യതികളില്‍ പാത്താമുട്ടം സ്ളീബാ പള്ളിയില്‍ നടക്കും.

സഭാ ജ്യോതിസ് പുലികോട്ടില്‍ ജോസഫ്‌ മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ 196 മത്  ഓര്‍മപെരുന്നാളും പൗലോസ്‌ മാര്‍ ഗ്രിഗൊറിയോസ്  തിരുമേനിയുടെ 16 മത്  ഓര്‍മപെരുന്നാളും കോട്ടയം പഴയ സെമിനാരിയില്‍ നവംബര്‍ 23 , 24 തീയതികളില്‍.