എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Dec 31, 2010

Kadammanitta orthodox church reconstruction

കടമ്മനിട്ട പള്ളിയുടെ പുനരുതഥാരണ പ്രവര്‍ത്തനങ്ങള്‍ 2011 ലെ പെരുന്നാളിനോടനുബന്ധിച്ചു തുടക്കമാകും.പെരുന്നാളിന് അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ലീമീസും, അഭിവന്ദ്യ എബ്രഹാം മാര്‍ സെറഫിനും നേതൃത്വം നല്‍കും.
Post suggestions
Here

Proposed:

Current view:

Old Church:



Dec 18, 2010

പരിശുദ്ധ കാതോലിക്കബാവായുടെ ക്രിസ്തുമസ് സന്ദേശം

ലോകത്തിനു മുഴുവന്‍ വെളിച്ചം പകരുവാനാണ് ക്രിസ്തു ലോകത്തിലേക്ക് വന്നത്. ആ നിലയ്ക്ക് ക്രിസ്തുമസ് വെളിച്ചത്തിന്റെ ഉത്സവമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ തന്റെ ക്രിസ്തുമസ് സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.
ക്രിസ്തുമസ് സന്ദേശം വീഡിയോ കാണുവാനായ് മലങ്കര വീഡിയോസ് സന്ദര്‍ശിക്കുക Cilck Here

Dec 14, 2010

ലഹരിമുക്ത സമൂഹം അനിവാര്യം:പരിശുദ്ധ കാതോലിക്കാബാവാ

ക്രിസ്മസ്സിന്റെ സമാധാനം അനുഭവിക്കണമെങ്കില്‍ ഒരു ലഹരിമുക്ത സമൂഹം അനിവാര്യമായതിനാല്‍ ഇക്കൊല്ലത്തെ ക്രിസ്മസ്സും പുതുവത്സരവും ലഹരി മുക്തമായി ആഘോഷിക്കുവാന്‍ കേരള ജനത തയ്യാറാവണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ബോധിപ്പിച്ചു.

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ആസക്തിക്കെതിരേ സമൂഹമനസാക്ഷിയെ ഉണര്‍ത്തുവാന്‍ ലക്ഷ്യമിട്ടുകൊണ്ട് സഭയുടെ മാനവശകതീകരണവകുപ്പ് നടപ്പാക്കുന്ന യു-ടേണ്‍ എന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ യജ്ഞത്തിന്റെ ഭാഗമായി മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിനില്ക്കുന്ന കേരളസംസ്ഥാനമൊട്ടാകെ യുവജനപ്രസ്ഥാനത്തിന്റ നേതൃത്വത്തില്‍ “ലഹരി വിരുദ്ധ സന്ദേശയാത്ര” നടത്തുന്നതാണ്.തെക്കു കന്യാകുമാരി മുതല്‍ വടക്ക് കാസര്‍കോഡുവരെ നടത്തുന്ന ഈ സന്ദേശയാത്ര പ്രധാനമായും എം. സി. റോഡുവഴിയായിരിക്കും കടന്നു പോകുന്നത്. മാര്‍ത്തോമ്മാ ശ്ളീഹായാല്‍ സ്ഥാപിതമായ തിരുവതാംകോട് അരപ്പള്ളിയില്‍ നിന്ന് ഡിസംബര്‍ 27ന് രാവിലെ ആരംഭിക്കുന്ന യാത്ര കടന്നുവരുമ്പോള്‍ റോഡിന് സമീപമുള്ള സഭയുടെ ഇടവകകളും കേന്ദ്രങ്ങളും യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സമുചിതമായ വരവേല്‍പ്പ് നല്കണമെന്നും സന്ദേശയാത്ര കടന്നുവരുന്ന വീഥികളില്‍ സന്മനസ്സുള്ള സഭാമക്കള്‍ വാഹന അകമ്പടി നല്കുവാന്‍ ശ്രമിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. വൈദീകരും ആദ്ധ്യാത്മീക സംഘടനാപ്രവര്‍ത്തകരും ഇതിന് നേതൃത്വം നല്‍കേണ്ടതാണ്.

Dec 11, 2010

നിരണം വലിയപള്ളി പെരുനാള്‍

തോമസ് അപ്പോസ്തോലനാല്‍ സ്ഥാപിതമായ നിരണം വലിയപള്ളിയിലെ പെരുനാളിന് 12ന് കൊടിയേറും.
20-ന് രാവിലെ 7.30-നു വികുര്‍ബ്ബാന, വൈകുന്നേരം 5 മണിക്ക് പരുമല പള്ളിയില്‍നിന്ന് റാസ, 8 മണിക്ക് വാഴ്വ്. 22-ന് 8.30-ന് അഞ്ചിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലൊസ് ദ്വിതീയന്‍ കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. ഡോ.സഖറിയാസ് മാര്‍ അപ്രേം, ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, എന്നിവര്‍ സഹകാര്‍മികരായിരിക്കും.

Read more @ Catholicate News

Dec 10, 2010

പരുമല തിരുമേനിയുടെ 134-ം മെത്രാഭിഷേക വാര്‍ഷിക സമ്മേളനം

സൂര്യപ്രകാശ കിരണങ്ങള്‍ ഭൂമിയില്‍നിന്നും അന്ധകാരം നീക്കുന്നതുപോലെ വിശ്വാസികള്‍ കുടുംബത്തിലും സമൂഹത്തിലും സഭയിലും ലോകം മുഴുവനും പരിശുദ്ധ പരുമല തിരുമേനിയെപ്പോലെ വിശുദ്ധിയുടെ പ്രകാശകിരണങ്ങളായി രൂപാന്തരപ്പെടടണമെന്ന് പൌലൊസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലിത്താ പ്രസ്താവിച്ചു. Photo galleryപരിശുദ്ധ പരുമല തിരുമേനിയുടെ 134-ാം മെത്രാഭിഷേക വാര്‍ഷിക സമ്മേളനം പരുമല പള്ളിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 108 വര്‍ഷം മുമ്പ് ഇഹലോകവാസം വെടിഞ്ഞ പരിശുദ്ധ പരുമല തിരുമേനി ഇന്നും ലോകത്തിന്റെ വെളിച്ചമായിരിക്കുന്നതുപോലെ നാം എല്ലാവരും വെളിച്ചത്തിന്റെ മക്കളായിതീരണമെന്ന് മെത്രാപ്പോലിത്ത ആഹ്വാനം ചെയ്തു.134-ാം മെത്രാഭിഷേക വാര്‍ഷികം പ്രമാണിച്ച് ചാപ്പലില്‍ നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്സാണ്ടര്‍ ഏബ്രഹാം വി.കുര്‍ബ്ബാന അര്‍പ്പിച്ചു. പള്ളിയില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലിത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ.ഡോ.റെജി മാത്യൂസ്, ഡോ.അലക്സാണ്ടര്‍ കാരയ്ക്കല്‍ എന്നിവര്‍ സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പൊതുസമ്മേളനത്തില്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷനായിരുന്നു. അസോസിയേഷന്‍ സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഫാ.എം.ഡി.യൂഹാനോന്‍ റമ്പാന്‍, ഫാ.കെ.വി.ജോസഫ് റമ്പാന്‍, ഫാ.സൈമണ്‍സ്കറിയ, എ.കെ.തോമസ്, ജേക്കബ് തോമസ് അരികുപുറം, തോമസ് ടി. പരുമല, ജി.ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

Source : Catholicate News

Dec 3, 2010

Bethel pathrika : download November edition

DownloadBethel Pathrika November edition

കോലഞ്ചേരി പള്ളി തുറന്ന് ആരാധന നടത്തി

തര്‍ക്കത്തെത്തുടര്‍ന്ന് പൂട്ടിക്കിടന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി വെള്ളിയാഴ്ച തുറന്ന് വിശ്വാസികള്‍ ആരാധന നടത്തി. പള്ളി തുറന്ന് ആരാധന നടത്തുന്നതിനായി ഓര്‍ത്തഡോക്‌സ് വിഭാഗം വികാരി ഫാ. ജേക്കബ് കുര്യന് ജില്ലാക്കോടതി താക്കോല്‍ കൈമാറിയതോടെയാണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ പള്ളി തുറന്നത്. ആദ്യ ആരാധനയ്ക്കുശേഷം മണിക്കൂറുകള്‍ നീണ്ട ശുചീകരണം വിശ്വാസികള്‍ക്ക് ആവേശമായി. 1934ലെ സഭാ ഭരണഘടന പള്ളിയില്‍ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി റിസീവര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം തള്ളി. സഭാ തര്‍ക്കത്തെ തുടര്‍ന്ന് 1998 ഏപ്രില്‍ 18-നാണ് കോലഞ്ചേരി പള്ളി ആദ്യം അടച്ചുപൂട്ടിയത്. വര്‍ഷങ്ങളോളം അടഞ്ഞുകിടന്ന പള്ളിക്കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു തുടങ്ങിയിരുന്നു. ഇതോടെ വിശ്വാസികളുടെ ശക്തമായ ആവശ്യത്തെത്തുടര്‍ന്ന് 2005ല്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ പള്ളി തുറന്നെങ്കിലും അധികംവൈകാതെ അടച്ചു. ഒരുവര്‍ഷത്തിനുശേഷം ഇരുവിഭാഗത്തിലെയും വിശ്വാസികള്‍ സംയുക്തമായി നടത്തിയ നീക്കങ്ങളുടെ അടിസ്ഥാനത്തില്‍ 2006ല്‍ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് വീണ്ടും പള്ളി തുറന്നു. പിന്നീട് പള്ളിയുടെ താക്കോല്‍ അന്നത്തെ വികാരി ഫാ. എബ്രഹാം പൂവത്തുംവീട്ടില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ.യ്ക്ക് കൈമാറിയതോടെ പള്ളിയുടെ നിയന്ത്രണം സര്‍ക്കാരിനായി. ഇതിനെതിരെ ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചതിനാല്‍ 2007 ആഗസ്തില്‍ വീണ്ടും പള്ളി പൂട്ടി താക്കോല്‍ ഹൈക്കോടതി ജില്ലാക്കോടതിക്ക് കൈമാറി. മൂന്നുവര്‍ഷം നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് പള്ളി വിശ്വാസികള്‍ക്ക് ആരാധനയ്ക്ക് തുറന്നുനല്‍കാന്‍ ഉത്തരവായത്. മൂവാറ്റുപുഴ ഡിവൈഎസ്​പി കെ.എം.സാബു മാത്യു, സി.ഐ.മാരായ പി.പി.ഷംസ്, കെ.ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തുണ്ട്

Dec 2, 2010

ഡോ. സഖറിയാസ് മാര്‍ അപ്രേം പരിശുദ്ധ കാതോലിക്കാ ബാവായുടെ അസിസ്റന്റ്


അടൂര്‍-കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. സഖറിയാസ് മാര്‍ അപ്രേം പരിശുദ്ധ കാതോലിക്കാ ബാവായുടെ അസിസ്റന്റായി നിയമിതനായി. പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കോട്ടയം വൈദിക സെമിനാരി രജിസ്ട്രാര്‍, മലങ്കരസഭ മാസിക ചീഫ് എഡിറ്റര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം ‘ഭാരതീയ ദര്‍ശനം അദ്വൈത വേദാന്തത്തില്‍’ എന്ന വിഷയത്തില്‍ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്.

Source : Catholicate News

Dec 1, 2010

ഡിസംബര്‍ 5-ന് ശിശുദിനമാചരിക്കും



മദ്യ വിരുദ്ധപ്രവാചകനായ യോഹന്നാന്‍ സ്നാപകന്റെ ജന്മദിനമായി ആചരിക്കുന്ന ഡിസംബര്‍ 5-ന് ഓര്‍ത്തഡോക്സ് സഭാ ദേവാലയങ്ങളില്‍ ശിശുക്കള്‍ക്ക് വേണ്ടിയും ലഹരിക്ക് അടിമപ്പെട്ടുപോയവര്‍ക്ക് വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ ആഹ്വാനം ചെയ്തു.Pledge
സഭയുടെ മാനവശക്തീകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘യു-ടേണ്‍’ എന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ യജ്ഞത്തിന്റെ ഭാഗമായി ഡിസംബര്‍ 5-ന് വി. കുര്‍ബ്ബാനാനന്തരം പ്രസംഗമത്സര വിജയികളായ സണ്‍ഡേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലൂക്കോസ് 1:15-നെ ആസ്പദമാക്കി പള്ളികളില്‍ പ്രസംഗിക്കുന്നതിന് അവസരം നല്‍കണമെന്ന് സഭാകേന്ദ്രത്തില്‍ നിന്നും അറിയിക്കുന്നു.വിശുദ്ധ കുര്‍ബ്ബാനാന്തരം പള്ളികളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുക്കേണ്ടതാണ്.
Source: Catholicate News

Malankara Archive