എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Oct 26, 2009

പരുമലപ്പെരുന്നാളിനു കൊടിയേറി



പരുമല തിരുമേനിയുടെ 107-ാം ഓര്മപ്പെരുന്നാളിനു കൊടിയേറി.

ഇന്നലെ ഉച്ചയ്ക്കു ഡോ. ഗീവറുഗീസ് മാര് ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റു കര്മം നിര്വഹിച്ചു. തീര്ഥാടന വാരാഘോഷം മലങ്കര സഭാധ്യക്ഷന് ബസേലിയോസ് മാര്ത്തോമ്മ ദിദിമോസ് പ്രഥമന് കാതോലിക്കബാവ ഉദ്ഘാടനം ചെയ്തു. നിയുക്ത കാതോലിക്ക പൗലോസ് മാര് മിലിത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

ഡോ: യൂഹാനോന് മാര് ക്രിസോസ്റ്റമോസ്, ഫാ: തോമസ് തേക്കില്, എ.കെ തോമസ്, ജേക്കബ് തോമസ് അരികുപുറം, തോമസ് ടി. പരുമല, ജി. ഉമ്മന് തുടങ്ങിയവര് പ്രസംഗിച്ചു. നവംബര് ഒന്ന്, രണ്ട് തീയതികളിലാണു പെരുന്നാള്

No comments:

Post a Comment

Comment on this post