എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Aug 1, 2010

K.M Mathew Passed away


വര്‍ക്കിംഗ്‌ കമ്മിറ്റി ഉള്‍പ്പെടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഉന്നത ഭരണസമിതികളില്‍ അംഗമായിരിക്കുകയും, മലയാള മനോരമയുടെ മുഖ്യപത്രാധിപരും പത്രലോകത്തെ കുലപതികളില്‍ ഒരാളുമായ കെ.എം. മാത്യു (93) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെ കോട്ടയത്തിനു സമീപം കഞ്ഞിക്കുഴിയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധ്യകസഹജമായ അസുഖങ്ങളെത്തുടര്‍ന്നു വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. . മൃതദേഹം ഉച്ചയ്‌ക്ക് ഒരു മണിക്കു കോട്ടയം മലയാള മനോരമ ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും.

കോട്ടയത്തെ കണ്ടത്തില്‍ കുടുംബത്തില്‍ കെ. സി. മാമ്മന്‍ മാപ്പിളയുടെയും കുഞ്ഞാണ്ടമ്മയുടെയും മകനായി 1917 ജനുവരി രണ്ടിന് ജനിച്ചു. കുട്ടനാട്ടില്‍ കുപ്പപ്പുറത്തെ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം.ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്കൂളിലും കോട്ടയം എംഡി സെമിനാരി ഹൈസ്കൂളിലുമായി പഠനം തുടര്‍ന്നു. കോട്ടയം സിഎംഎസ് കോളജില്‍ ഇന്റര്‍മീഡിയറ്റിനു ശേഷം ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദപഠനം. മലയാള മനോരമയില്‍ മാനേജിങ് എഡിറ്ററും ജനറല്‍ മാനേജരുമായി ചുമതലയേല്‍ക്കുന്നത് 1954 ലാണ്. കെ.എം ചെറിയാന്റെ നിര്യാണത്തെ തുടര്‍ന്ന് 1973 മുതല്‍ ചീഫ് എഡിറ്ററാണ്.

ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ്, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയര്‍മാന്‍, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യയുടെയും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂസ് പേപ്പര്‍ ഡവലപ്മെന്റിന്റെയും സ്ഥാപക ട്രസ്റ്റിയും ചെയര്‍മാനും, സെന്‍ട്രല്‍ പ്രസ് അഡ്വൈസറി കമ്മിറ്റി അംഗം, പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ അംഗം , ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സിന്റെ ചെയര്‍മാന്‍, ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷനല്‍ ന്യൂസ് പേപ്പര്‍ പബ്ളിഷേഴ്സ് ആന്‍ഡ് എഡിറ്റേഴ്സിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്‍സല്‍ട്ടന്റ് എന്ന നിലയില്‍ വിദേശരാജ്യങ്ങളിലെ ഒട്ടേറെ പത്രങ്ങളുടെ ഉപദേശകനായി.

മലയാള മനോരമയെ ഇന്ത്യന്‍ ഭാഷാ പത്രങ്ങളുടെ മുന്‍നിരയിലെത്തിച്ച കഠിനാധ്വാനിയും ദീര്‍ഘവീക്ഷണവും ഉള്ള വ്യക്തിയായിരുന്നു കെ.എം.മാത്യുവെന്ന് രാഷ്ട്രപതി അനുശോചനസന്ദേശത്തില്‍ അനുസ്മരിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരും അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു.

സംസ്കാരം ഇന്ന് നാലു മണിക്ക് പ. കാതോലിക്കാബാവയുടെയും മറ്റു അഭി. മെത്രപ്പോലീത്താമാരുടെയും സാന്നിധ്യത്തില്‍ കോട്ടയം പുത്തന്‍ പള്ളിയില്‍ സംസ്കാര ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണം ഗ്രിഗോറിയന്‍ ടിവിയിലൂടെ സംപ്രേഷണം ചെയ്യുന്നതായിരിക്കും.

മലങ്കരസഭാ ബ്ലോഗിന്റെ ആദരാജ്ഞലികള്‍


Updated on 3rd Aug, 2010

കെ.എം. മാത്യു ഇനി ദീപ്‌തസ്‌മരണ

മലയാളമാധ്യമലോകത്തെ കുലപതിക്ക്‌ അക്ഷരനഗരി കണ്ണീരോടെ വിടയേകി. കോട്ടയം പുത്തന്‍പളളിയില്‍ നടന്ന സംസ്‌കാരച്ചടങ്ങില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. പൂര്‍ണ സംസ്‌ഥാന ബഹുമതികളോടെയായിരുന്നു സംസ്‌കാരം. വൈകിട്ട്‌ മൂന്നുമണിയോടെ മൃതദേഹം വിലാപയാത്രയായി കോട്ടയം പുത്തന്‍പള്ളിയില്‍ എത്തിച്ചു. പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം വൈകിട്ട്‌ 4.30 ന്‌ കുടുംബക്കല്ലറയില്‍ സംസ്‌കരിച്ചു. കാതോലിക്കാബാവയ്‌ക്കു പുറമേ ഓര്‍ത്തഡോക്‌സ് സഭയിലെ മുഴുവന്‍ മെത്രാപ്പൊലീത്താമാരും സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്തു.

ഓര്‍ത്തഡോക്‌സ് സഭയ്‌ക്കു വേണ്ടി ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ അനുസ്‌മരണ പ്രസംഗം നടത്തി

Source : News Papers, Catholicate news