എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Mar 7, 2012

ഫാ. ജോണ്‍സ്‌ ഏബ്രഹാം, ജോര്‍ജ്‌ മുത്തൂറ്റ്‌ ട്രസ്‌റ്റിമാര്‍

മലങ്കരസഭാ വൈദിക ട്രസ്‌റ്റിയായി ഫാ. ഡോ.ജോണ്‍സ്‌ ഏബ്രഹാം കോനാട്ടിനെയും അല്‍മായ ട്രസ്‌റ്റിയായി എം.ജി.ജോര്‍ജ്‌ മുത്തൂറ്റിനെയും ഇന്നലെ ഇവിടെ നടന്ന മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷന്‍ യോഗത്തില്‍ തെരഞ്ഞെടുത്തു. 129 മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്‌. ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ച യോഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വൈദിക, അല്‍മായ പ്രതിനിധികളായ 3456 പേരാണു പങ്കെടുത്തത്‌. വൈദിക ട്രസ്‌റ്റി സ്‌ഥാനത്തേക്കു ഫാ. ജോണ്‍സ്‌ ഏബ്രഹാമിന്‌ 1750, ഫാ.ഡോ.എം.ഒ. ജോണിന്‌ 1550 എന്നിങ്ങനെ വോട്ടുകള്‍ ലഭിച്ചു. അല്‍മായ ട്രസ്‌റ്റി സ്‌ഥാനത്തേക്കു വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എം.ജി. ജോര്‍ജിന്‌ 2559 വോട്ടാണ്‌ ലഭിച്ചത്‌. സി.സി. ചെറിയാന്‍ - 528, ജൂലി കെ. വര്‍ഗീസ്‌ - 14, അഡ്വ. മത്തായി ഈപ്പന്‍ വെട്ടത്ത്‌ - 182 എന്നിങ്ങനെയാണ്‌ മറ്റു സ്‌ഥാനാര്‍ഥികള്‍ക്കു ലഭിച്ച വോട്ടുകള്‍. തെരഞ്ഞെടുപ്പിനു സി.കെ.കോശി വരണാധികാരിയായിരുന്നു.

വൈദിക ട്രസ്‌റ്റി, അല്‍മായ ട്രസ്‌റ്റി സ്‌ഥാനങ്ങളില്‍ നിലവിലുള്ളവര്‍ തന്നെയാണു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്‌. ഫാ. ജോണ്‍സ്‌ ഏബ്രഹാം കണ്ടനാട്‌ ഭദ്രാസനാംഗവും എം.ജി. ജോര്‍ജ്‌ തുമ്പമണ്‍ ഭദ്രാസനത്തിലെ കോഴഞ്ചേരി സെന്റ്‌ മാത്യൂസ്‌ ഇടവകാംഗവുമാണ്‌.

നേരത്തേ കാതോലിക്കാ ബാവയെയും മെത്രാപ്പോലീത്തമാരെയും യോഗസ്‌ഥലമായ കാതോലിക്കേറ്റ്‌ കോളജ്‌ അങ്കണത്തിലേക്ക്‌ സ്വീകരിച്ചാനയിച്ചു. ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ്‌ മെത്രാപ്പോലീത്ത ധ്യാനപ്രസംഗം നടത്തി