എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Nov 22, 2011

ഇയ്യോബ്‌ മാര്‍ പീലക്‌സിനോസിന്റെ കബറടക്ക ശുശ്രൂഷ ഇന്ന്‌

മലങ്കര സഭയുടെ ഡല്‍ഹി ഭദ്രാസനാധിപനായിരുന്ന കാലം ചെയ്‌ത ഇയ്യോബ്‌ മാര്‍ പീലക്‌സിനോസിന്റെ കബറടക്ക ശുശ്രൂഷ ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറാ ചാപ്പലില്‍ ആരംഭിക്കും.
പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ വലിയ ബാവ, പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാത്തോലിക്കാ ബാവ എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലും സഭയിലെ മറ്റ്‌ മെത്രാപ്പോലീത്തമാരുടെ സഹകാര്‍മികത്വത്തിലും കബറടക്ക ശുശ്രൂഷ നടക്കും. പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറാ ചാപ്പലിന്റെ തെക്ക്‌ വശത്ത്‌ പ്രത്യേകം തയാറാക്കിയ കല്ലറയിലാണു ഭൗതികശരീരം കബറടക്കുക.
ദയറാ സ്‌ഥാപകനും മാര്‍ പീലക്‌സിനോസിന്റെ ആത്മീയ ഗുരുവുമായ തോമാ മാര്‍ ദിവന്നാസിയോസ്‌, സഖറിയാ മാര്‍ ദിവന്നാസിയോസ്‌ എന്നിവരുടെ കബറും സ്‌ഥിതിചെയ്യുന്നത്‌ മൗണ്ട്‌ താബോര്‍ ദയറായിലാണ്‌. കബറടക്ക ശുശ്രൂഷയില്‍ കേരളത്തിലെ പ്രമുഖ രാഷ്‌ട്രീയ-സാംസ്‌കാരിക-മത നേതാക്കള്‍ പങ്കെടുക്കും

കബറടക്കശുശ്രൂഷയുടെ തല്‍സമയ സംപ്രേഷണം സഭയുടെ ഔദ്യോഗിക വെബ് ടി.വിയായ ഗ്രീഗോറിയന്‍ ടി.വിയിലൂടെ ഉണ്ടായിരിക്കുന്നതാണ്. രാവിലെ മുതല്‍ ശുശ്രൂഷ അവസാനിക്കുന്നതുവരെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. വിലാസം www.orthodoxchurch.tv. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 3 മണി വരെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും