എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

May 26, 2012

യുവജന പ്രസ്ഥാനത്തിന്റെ എഴുപത്തിയാറാമത് അന്തര്‍ദേശീയ സമ്മേളനം സമാപിച്ചു

യുവാക്കളെ നേരല്ലാത്ത വഴിയിലൂടെ പറഞ്ഞുവിട്ട് കൈപൊള്ളുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നതെന്ന് പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത. Photo Gallery ഓര്‍ത്തഡോക്സ് ക്രെെസ്തവ യുവജനപ്രസ്ഥാനം 76ാമത് അന്തര്‍ദേശീയ സമ്മേളനത്തിന്റെ സമാപന സന്ദേശം നല്‍കി പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ മെത്രാപ്പോലീത്ത. നന്മയില്‍ നിന്ന് അകന്ന് തിന്മയുടെ വഴി തിരഞ്ഞെടുക്കുവാന്‍ പരിശീലിപ്പിക്കുന്ന എല്ലാ പ്രവണതകളെയും തിരിച്ചറിയുവാന്‍ യുവതലമുറ സജ്ജരാകണം. നമ്മള്‍ വഹിക്കുന്ന സ്ഥാനങ്ങളിലും ചുമതലകളിലും സമൂഹത്തിനോ നാടിനോ ഭാരമാകാത്ത രീതിയില്‍ ജീവിക്കണമെന്നും അഭിവന്ദ്യ മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.
ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, ആന്റോ ആന്റണി എം. പി., ഫാ. മാത്യു വര്‍ക്ഷീസ്, ഫാ. ജോക്കബ് മാത്യു ചന്ദ്രത്തില്‍, ഫാ. ജോസഫ് കുര്യാക്കോസ്, ഫാ. സ്റീഫന്‍ വര്‍ക്ഷീസ്, ഉമ്മന്‍ ജോണ്‍, സജി പട്ടരുമഠം, ബിജു മാത്യു, സഖറിയാ പനയ്ക്കാമറ്റം, ഫാ. ഏബ്രഹാം കോശി, സി.കെ.റജി, ജോബിന്‍ കെ.ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിച്ചു. ഭാരതത്തിന് അകത്തും പുറത്തും നിന്നുമായി അറുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ കേന്ദ്ര കലാമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗാനങ്ങള്‍ക്ക് ഒ.സി.വൈ.എം. ഭദ്രാസന ഗായകസംഘം നേതൃത്വം നല്‍കി. സമ്മേളന സ്മരണ നിലനിര്‍ത്തികൊണ്ട് സുവനീയറും ഡയറക്ടറിയും പ്രകാശനം ചെയ്തു.