എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

May 9, 2012

ഭക്തിയുടെ തണ്ടിലേറി ചന്ദനപ്പള്ളി വലിയ പള്ളി ചെമ്പെടുപ്പ്


ഭക്ത്യാരവങ്ങളുടെ അകമ്പടിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ചെമ്പെടുപ്പ് റാസയോടെ ചന്ദനപ്പള്ളി വലിയ പള്ളി പെരുനാളിനു സമാപനമായി. Photo Gallery
വിശ്വാസികള്‍ നേര്‍ച്ചയായി കൊണ്ടുവന്ന അരി ചെമ്പിലിട്ട് പകുതി വേവിച്ച് ചെമ്പിന്‍ തണ്ടിലേറ്റി കുതിരപ്പുരയിലേക്കു കൊണ്ടുവരുന്ന ചടങ്ങാണ് ചെമ്പെടുപ്പ്. മുഖ്യകാര്‍മികനായ പള്ളിവികാരി ഫാ. റോയി എം. ജോയി കുരിശടയാളം ചാര്‍ത്തി. ചെമ്പില്‍ തൊട്ട് സഹദായുടെ അനുഗ്രഹം വാങ്ങാനായി എത്തിയ ഭക്തസഹസ്രങ്ങളാണ് ചെമ്പ് വാഹകരായത്.
ചെമ്പില്‍ തൊടാനും ചെമ്പെടുപ്പില്‍ പങ്കെടുക്കാനും ഭക്തജനപ്രവാഹമായിരുന്നു. റാസ കടന്നുവന്നപ്പോള്‍ ജാതിമത വ്യത്യാസമില്ലാതെ പൂക്കള്‍, കുരുമുളക്, വെറ്റില എന്നിവ ചെമ്പിലെറിഞ്ഞും ആര്‍പ്പുവിളിച്ചും വിശ്വാസികള്‍ ചെമ്പിന്‍മൂട്ടില്‍ നിന്നു കുതിരപ്പുരയിലേക്കു ഭക്തിയോടെ ചെമ്പുകള്‍ വഹിച്ചു. രാവിലെ ആറിനു ചെമ്പില്‍ അരിയിടീല്‍ കര്‍മം തുടങ്ങി. അങ്ങാടിക്കല്‍ വടക്കുള്ള പുരാതന നായര്‍ തറവാട്ടിലെ കാരണവരാണ് ചെമ്പില്‍ അരിയിടീല്‍ കര്‍മം ആദ്യം നടത്തിയത്. മതസൌഹാര്‍ദം വിളിച്ചോതുന്ന ഇൌ ആചാരം പരമ്പരാഗതമായി തുടര്‍ന്നുവരുന്നതാണ്. ചെമ്പെടുപ്പ് റാസയ്ക്കു ചന്ദനപ്പള്ളി ജംക്ഷനില്‍ സ്വീകരണം നല്‍കി