എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Feb 27, 2011

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് മാര്‍പാപ്പയുടെ അഭിനന്ദനം

പൌരസ്ത്യ കാതോലിക്കായായി സ്ഥാനാരോഹണം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവായെ അനുമോദിച്ചുകൊണ്ട് പോപ്പ് ബനഡിക്റ്റ് 16-ാംമന്‍ സന്ദേശം അയച്ചു. “സ്നേഹത്തില്‍ വേരൂന്നി പ്രവര്‍ത്തിക്കാമെന്ന്” സന്ദേശത്തില്‍ പോപ്പ് ആഹ്വാനം ചെയ്തു. ഇന്റര്‍ ചര്‍ച്ച് എജ്യൂക്കേഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തിയാണ് സന്ദേശം കൈമാറിയത്. കത്തോലിക്കാ സഭയും ഓര്‍ത്തഡോക്സ് സഭയും തമ്മില്‍ പിന്തുടരുന്ന സഹകരണത്തിന്റെ പാതയിലൂടെ തുടര്‍ന്നും മുന്നേറണമെന്ന് സന്ദേശം കൈമാറിക്കൊണ്ട് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. പരിശുദ്ധ കാതോലിക്കാ ബാവാ നന്ദി പ്രകാശിപ്പിച്ചു. ഓര്‍ത്തഡേക്സ് സഭയിലെ മെത്രാപ്പോലീത്താമാരും ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ സെക്രട്ടറി ഫാ. ഡോ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. മാത്യുസ് മാര്‍ സേവേറിയോസ് എന്നിവര്‍ പ്രസംഗിച്ചു.

Source : Catholicate News

Malankara Archive