എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Apr 3, 2012

ഓര്‍മ്മ പെരുന്നാളുകള്‍ ‍ - April 2012

 
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 47-ാം ഓര്‍മപ്പെരുന്നാള്‍ ഏപ്രില്‍ എട്ട്, ഒന്‍പത് തീയതികളില്‍ പാമ്പാടി ദയറായില്‍ ആചരിക്കും. പരിശുദ്ധ ദിദിമോസ് പ്രഥമന്‍ വലിയ ബാവായും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായും സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരും നേതൃത്വം നല്‍കും.എട്ടിന് ഉച്ചയ്ക്ക് കുന്നംകുളം ഭദ്രാസനത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം. നാലിന് ഇടുക്കി, കാരാപ്പുഴ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ സ്വീകരണം. 4.30ന് സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ സന്ധ്യാനമസ്കാരം. അഞ്ചിന് പാമ്പാടി കത്തീഡ്രലില്‍ നിന്നു ദയറായിലേക്ക് പ്രദക്ഷിണം. 5.45ന് വിവിധ ഇടവകകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കു ദയറായില്‍ സ്വീകരണം. 7.20ന് പാമ്പാടിയില്‍ നിന്നുള്ള പ്രദക്ഷിണം ദയറായില്‍ എത്തിച്ചേരും.ഒന്‍പതിന് വെളുപ്പിനെ അഞ്ചിന് കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. 8.30ന് പരിശുദ്ധ വലിയ ബാവയുടെയും പരിശുദ്ധ കാതോലിക്ക ബാവയുടെയും കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബ്ബാന, 10.30ന് പ്രദക്ഷിണം, 11.30ന് നേര്‍ച്ച വിളമ്പ്. പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിലേക്ക് ബസ് സര്‍വ്വീസ് ഉണ്ടായിരിക്കും.
പരിശുദ്ധ പിതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ

Malankara Archive