എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Apr 2, 2012

53 വര്‍ഷത്തിനു ശേഷം ക്യൂബ ദുഃഖവെള്ളി ആചരിക്കും

ഔദ്യോഗികമായി നിരീശ്വര രാജ്യമാണെങ്കിലും ക്യൂബയിലെ ജനങ്ങള്‍ 53 വര്‍ഷത്തിനു ശേഷം ഇക്കുറി ദുഃഖവെള്ളിയാഴ്‌ച ആചരിക്കും. വെള്ളിയാഴ്‌ച രാജ്യത്തു പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്‌.

കഴിഞ്ഞ ആഴ്‌ച ക്യൂബ സന്ദര്‍ശിച്ച ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അഭ്യര്‍ഥന മാനിച്ചാണ്‌ പ്രസിഡന്റ്‌ റൗള്‍ കാസ്‌ട്രോ ദുഃഖവെള്ളിയാഴ്‌ച പൊതു അവധിദിനമായി പ്രഖ്യാപിച്ചത്‌.

എല്ലാ വര്‍ഷവും ദുഃഖവെള്ളി പൊതു അവധിദിനമായി പ്രഖ്യാപിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നു ക്യൂബന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ ഗ്രാന്‍മ റിപ്പോര്‍ട്ട്‌ ചെയ്‌തു.

കഴിഞ്ഞ ബുധനാഴ്‌ച ഹവാനയിലെ വിപ്ലവ ചത്വരത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌തപ്പോഴാണ്‌ യേശുക്രിസ്‌തു ക്രൂശിക്കപ്പെട്ടതിന്റെ ഓര്‍മദിനമായ ദുഃഖവെള്ളിയാഴ്‌ച അവധിയായി പ്രഖ്യാപിക്കണമെന്നു മാര്‍പ്പാപ്പ അഭ്യര്‍ഥിച്ചത്‌.

അതു മാനിക്കുമെന്ന്‌ റൗള്‍ കാസ്‌ട്രോ അപ്പോള്‍ത്തന്നെ ഉറപ്പു നല്‍കിയിരുന്നു. പുതിയ തീരുമാനം നല്ല സൂചനയാണെന്ന്‌ തീരുമാനത്തെ സ്വാഗതം ചെയ്‌ത വത്തിക്കാന്‍ വക്‌താവ്‌ ഫെഡറികോ ലൊംബോര്‍ദി അഭിപ്രായപ്പെട്ടു.ക്യുബന്‍ വിപ്ലവത്തിന്റെ നായകനായ ഫിഡല്‍ കാസ്‌ട്രോ 1959 ല്‍ മതങ്ങളുമായി ബന്ധപ്പെട്ട എല്ലാ അവധിദിനങ്ങളും റദ്ദാക്കിയിരുന്നു.

1998 ല്‍ ക്യൂബയിലെത്തിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അഭ്യര്‍ഥന മാനിച്ച്‌ ഫിഡല്‍ കാസ്‌ട്രോ ക്രിസ്‌മസ്‌ ആലോഷത്തിന്‌ അനുമതി നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ അനുജനാണ്‌ ഇപ്പോള്‍ പുതിയ മാര്‍പാപ്പയുടെ ആഗ്രഹം മാനിച്ച്‌ ദുഃഖവെള്ളി ആചരണത്തിന്‌ അനുമതി നല്‍കിയതെന്നതു ശ്രദ്ധേയമായി.

Malankara Archive