എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Mar 12, 2013

കാതോലിക്കദിനം 2013


പ്രാര്‍ത്ഥിക്കാം നമ്മുടെ സഭക്ക് വേണ്ടി .പ്രവര്‍ത്തിക്കാം സഭയുടെ കെട്ടുറപ്പിനായി …ഒരുങ്ങാം സഭയുടെ വിശുദ്ധിക്കായി ….ചേര്‍ന്ന് നില്‍ക്കാം പിതാക്കാന്‍മാര്‍ക്കൊപ്പം 


ഈ വര്‍ഷത്തെ കാതോലിക്ക ദിനം വിശുദ്ധ വലിയ നോമ്പിലെ 36 മത് ഞായറാഴ്ചയായ മാര്‍ച്ച്‌ 17 ന്. അന്നേ ദിവസം മലങ്കര സഭയിലെ എല്ലാ ദേവാലയങ്ങളിലും കാതോലിക്കേറ്റ് പതാക ഉയര്‍ത്തി വിശ്വാസ സഹസ്രങ്ങള്‍ കാതോലിക്കാദിന പ്രതിജ്ഞയെടുക്കുന്നു. 

1934 ആം ആണ്ടില്‍ എം ഡി സെമിനാരി അസോസിയേഷന്‍ നിലവില്‍ വരികയും സഭക്ക് ഒരു ഭരണഘടന ഉണ്ടാക്കപെടുകയും ചെയ്ത ശേഷം പരിശുദ്ധ വട്ടശേരില്‍ തിരുമേനിയില്‍ നിന്ന് മലങ്കര മെത്രാപോലീത്ത സ്ഥാനം ഏറ്റടുത്ത അന്നത്തെ കാതോലിക്ക പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ, സഭയുടെ നിലനില്‍പ്പിനും,സാമ്പത്തീക ഭദ്രതക്കും സുരക്ഷിതത്വത്തിനും സ്വയം പര്യാപ്തതക്കും ആയി , .മുപ്പത്തി ആറാം ആണ്ടില്‍(1936) “കാതോലിക്കാ നിധി” എന്ന ഒരു ആശയം കൊണ്ട് വരികയും മറ്റു പിതാക്കാന്‍ മാരുടെ സഹായത്തോടു കൂടി അത് നടപ്പില്‍ വരുത്തുകയും ചെയ്തു .മറ്റൊരു ലക്‌ഷ്യം കൂടി ഇതിനുണ്ടായിരുന്നു .മലങ്കര സഭയെയും കാതോലികേറ്റിനെയും സ്നേഹിക്കുന്ന ജനങ്ങളുടെ മനസ് അറിയാന്‍ കൂടി ഇ പദ്ധതി ഇടയാക്കി .ആദ്യ വര്‍ഷത്തില്‍ മികച്ച ഒരു കളക്ഷന്‍ കണ്ടെത്തുവാന്‍ സാധിച്ചു .സഭാ കേസുകള്‍ ഉണ്ടായ കാലത്ത് പഴയ സെമിനാരി ഒരു ചോദ്യ ചിന്ഹം ആയി നിന്നപ്പോള്‍ കോട്ടയത്ത് ദേവലോകം എന്നസ്ഥലത്ത് വസ്തു വാങ്ങുകയും സഭാ ആസ്ഥാനം അങ്ങോട്ട്‌ മാറ്റുകയും ചെയ്തു .ഓ എം ചെറിയാന്‍ ..മാമന്‍ മാപ്പിള ,എ എം വര്‍ക്കി ,ജോണ്‍ വക്കീല്‍ തുടങ്ങിയാ അല്‍മായ നേതാക്കാന്‍ മാരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ കാര്യങ്ങള്‍ വേഗത്തില്‍ ആക്കി .പാമ്പാടി തിരുമേനി ,പുത്തന്‍ കാവില്‍ കൊച്ചു തിരുമേനി തുടങ്ങിയ വന്ദ്യ പിതാക്കന്മാര്‍ ബാവയ്ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കി .കാതോലിക്ക നിധി വിജയം കണ്ടു .എല്ലാ വര്‍ഷവും സഭാ ജനങ്ങള്‍ സഭയുടെ പൊതു വളര്‍ച്ചക്ക് വേണ്ടി തങ്ങളുടെ അദ്വാനത്തിലെ ഒരംശം നീക്കി വച്ചു .ഇതിലൂടെ സഭയിലെ ജനങ്ങളുടെ ഐക്യം ,പങ്കാളിത്വം എന്നിവ വര്‍ധിച്ചു .ഇന്നത്‌ വളര്‍ന്നു വലുതായി കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തീക ഭദ്രത ഉള്ള സഭ എന്നാ നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചു .

പൂര്‍വ പിതാക്കന്മാര്‍ സഭക്ക് നല്‍കിയ ഈ വലിയ അനുഗ്രഹം ആണ് ഇന്നത്തെ സഭയുടെ വളര്‍ച്ചക്കും ശക്ത്തിക്കും കാരണം ആയതു .കാതോലിക്ക നിധി യിലൂടെ ജനം സഭക്ക് നല്‍കുന്ന പണം വിവിധങ്ങള്‍ ആയ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു .അതില്‍ പ്രധാനമായും ഉള്ളത് താഴെ ചേര്‍ക്കുന്നു .(1)അവി കസിത ഭദ്രാസന ങ്ങളുടെ വളര്‍ച്ച ക്ക് നല്‍കുന്നു (2)രണ്ടു സെമിനാരികള്‍ക്ക് നല്‍കുന്നു (3)ഭവനനിര്‍മ്മാണം ,രോഗികള്‍ക്ക് ചികിത്സാ സഹായം (4)വിദ്യാഭ്യാസ സഹായം (5)ആത്മീയ സംഘടനകളുടെ(സ്ത്രീ സമാജം ,യുവജന പ്രസ്ഥാനം സണ്‍‌ഡേ സ്കൂള്‍ ) കേന്ദ്ര തലത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം (6)മിഷന്‍ സ്ഥാപനങ്ങള്‍ക്ക്(സഭയിലെ എല്ലാ ചാരിറ്റി സ്ഥാപനങ്ങള്‍ക്കും ) സഹായം (7)വൈദീക ക്ഷേമ നിധി (8)വൈദീക പെന്‍ഷന്‍ (9)സഭയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി (10)വിധവാ പെന്‍ഷന്‍ (11)എക്യൂ മിനിക്കല്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ സഹായം (12)സ്കോളര്‍ഷിപ്പ്  (13) പൊതു പ്രവര്‍ത്തനങ്ങള്‍ (മീഡിയ ..സമ്മേളനങ്ങള്‍ പരിതിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ മദ്യം മയക്കു മരുന്ന് എന്നിവയ്ക്ക് എതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍) എന്നിവയുടെ ആവിശ്യങ്ങള്‍ക്ക് നല്‍കുന്നു .കാതോലിക്കാ ദിന പിരിവില്‍ നിന്ന് ഒരു പൈസയും സഭയുടെ ലീഗല്‍ ആവിശ്യങ്ങള്‍ ക്ക് വേണ്ടി ചെലവക്കുന്നില്ല …ഇത്തരത്തില്‍ ഇന്ന് കാണുന്ന മലങ്കര സഭയുടെ ശക്തമായ അവസ്ഥ യഥാര്‍ഥത്തില്‍ ഉണ്ടാക്കപെട്ടത്‌ വട്ടശേരില്‍ തിരുമേനിയുടെ ദീര്‍ഘ ദൃഷ്ടിയും ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവയുടെ മികച്ച നേത്രുപാടവവും ആയിരുന്നു എന്നുള്ളത് നിസംശയം പറയാം .

കര്‍ത്തുശിഷ്യന്‍ മാര്‍ത്തോമ്മാ
ഭാരത സഭയുടെ അപ്പസ്തോലന്‍ 
പൊന്‍കരത്താല്‍ പണിതെടുത്ത 
മലങ്കര എന്നൊരു സമ്പാദ്യം
ഭൂമിയെന്നൊരു ഗോളം തന്നെ 
ഇല്ലാതായി പോയാലും 
ചോര കൊടുത്തും നീര് കൊടുത്തും 
കാക്കും ഞങ്ങള്‍ എന്നെന്നും

മൈലാപ്പൂരിലെ മണ്ണില്‍ നിന്നും 
കാഹളനാദം കേള്‍ക്കുമ്പോള്‍ 
കടലുകള്‍ ഏഴായി ചിതറുമ്പോള്‍ 
ഇടി നാദങ്ങള്‍ മുഴങ്ങുമ്പോള്‍ 
റോമാക്കാരും സിറിയക്കാരും 
സംഭ്രഭമാകും നിമിഷത്തില്‍ 
ഉദയസുര്യ ശോഭയുമായി 
വന്നടുക്കും തിരുമേനി 
ഭാരത സഭയുടെ മോറാനെ
മര്‍ത്തോമയുടെ പിന്‍ഗാമി
മലങ്കര സഭയുടെ അധ്യക്ഷാ
പൗലോസ്‌ ദ്വിതിയന്‍ ബാവായെ
വാഴുക വാഴുക മോറാനെ


മാനവകുലത്തിന്‍റെ വീണ്ടെടുപ്പിനായി സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന്, മരണത്തെ ജയിച്ച്, മൂന്നാം ദിവസം സര്‍വ്വ മഹത്വത്തോടെയും ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവേശുമിശിഹായുടെ തിരുവിലാവില്‍ കരങ്ങള്‍ ചേര്‍ത്തുവെച്ചു "എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ" എന്ന സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ വിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കരസഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമാശ്ലീഹാ മൈലാപ്പൂരില്‍ മലങ്കരമക്കള്‍ക്ക്‌ വേണ്ടി ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....കാതോലിക്കാ സിംഹാസനത്തോടുള്ള അചഞ്ചലമായ കൂറിലും, വിശ്വാസത്തിലും,  വിശ്വസ്തതയിലും നിലനില്‍ക്കുന്നു.. പകല്‍ പറക്കുന്ന അസ്ത്രത്തിനും, രാത്രിയില്‍ സഞ്ചരിക്കുന്ന വചനത്തിനും, ഉച്ചിയില്‍ ഊതുന്ന കാറ്റിനും ദൈവത്തിന്‍റെ സഭയെ തകര്‍ക്കാനാവില്ല. പരിശുദ്ധാത്മ ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന പിതാക്കന്മാരാണ് മലങ്കര സഭയെ നയിക്കുന്നത്..പൌരാണിക ഭാരത ക്രൈസ്തവ സഭയുടെ സ്വാതന്ത്ര്യവും ,സ്വയംശീര്‍ഷകത്വവും, അഖണ്ഡതയും ഒരു വിദേശ മെത്രാനും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും ,വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ഒരു ഗുണ്ടാപ്പടക്കു  മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കെറ്റിന്‍റെ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി, കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....ഓര്‍ത്തഡോക്സ് രക്തം സിരകളിലൂടെ ഒഴുകുന്ന, അമ്മമാരുടെ മുലപ്പല്‍കുടിച്ചു വളര്‍ന്ന മലങ്കര മക്കള്‍ "സ്ലീബാലംകൃത പീതവര്‍ണ്ണ പതാക" വാനോളമുയര്‍ത്തി ഒരേ സ്വരത്തില്‍ ഉച്ചയിസ്തരം ഘോഷിക്കുന്നു.. 
"..മാര്‍ത്തോമ്മായുടെ ശ്ലൈഹിക സിംഹാസനം..നീണാള്‍ വാഴട്ടെ..ജയ് ജയ് കാതോലിക്കോസ്.."
"ഏവര്‍ക്കും കാതോലിക്കാ ദിനാശംസകള്‍ നേരുന്നു " 

On 17th of March 2013, The Holy Malankara Sabha celebrates “36th  Sunday” The sixth Sunday of the Holy Great Lent as the catholicate day (Sabha Dinam).

Catholicate day is observed as ‘Day of the Church’ (Sabha Dinam) to reaffirm our loyalty and dedication to the Church, to the Throne of St. Thomas, to the Catholicate of the East and to the Catholicose and all the members of Holy Episcopal Synod. 

At this juncture, we have to remember all the forefathers who had suffered for the establishment of Catholicate in India. This year is very special since we are at the 1950 the anniversary of our church and 100th anniversary of the catholicate. We celebrate this as the Day of the Church whose freedom and identity have been recognized universally since 1912.

Now the Catholicate day celebrations are meant by the official hoisting of the Church flag prior to the day’s worship, declaration of the Oath, resolutions declaring our allegiance, loyalty and respects to the Church and Church dignitaries.

The day of the Church means the day on which we will have to examine our own relation with our Lord God and His Church – ultimately the body of our Savior. Our Lord compares the life in Church as that of a branch of a vine plant which remains in the main stem and brings out fruits. We are supposed to make sure that our relation with the Holy Church is as desired by our Lord God. 

It is needless to say that the Church is the body of Christ, our savior and we all are small but significant parts of the Holy Body of Christ.It is the duty of each faithful to pray for the church and to serve the church the way God desires.Please pray for the Holy Church, Our spiritual leaders, entire clergy and the entire faithful.

“JAI JAI CATHOLICOSE, MARTHOMAYUDE SLYHEEKA SIMHASANAM NEENAL VAZHATE”

Malankara Archive